📙 നോവൽ
361K Posts • 2147M views
#📙 നോവൽ - മുറ ചെറുക്കൻ..... 🔻 ഭാഗം_21 ✍️ രചന - Aysha akbar കോണിപ്പടികൾ കയറുമ്പോഴും ഉള്ളിലെ വിങ്ങൽ തിങ്ങി നിറഞ്ഞ ആ കണ്ണുകളായിരുന്നു അവളുടെ മനസ്സിൽ നിറഞ്ഞു നിന്നിരുന്നത്...... എല്ലാവരുടെയും സങ്കടം ഒതുക്കി വെക്കുന്ന ആ ഹൃദയത്തെ കുറിച് അവളൊന്നോർത്തു നോക്കി......... വല്ലാത്തൊരു വീർപ്പു മുട്ടൽ അവളിൽ നിറഞ്ഞു നിന്നു..... അവന്റെ മുറിയിലെത്തിയപ്പോഴേ കണ്ടിരുന്നു ജനലിനരികിലുള്ള മേശയിൽ തല വെച്ച് കിടക്കുന്നവനെ...... ഉള്ളിലെ നോവ് തന്റെ ഹൃദയത്തേ കീറി മുറിക്കുന്നത് അവനറിയുന്നുണ്ടായിരുന്നു..... സന്തോഷമോ സങ്കടമോ എന്ത്‌ തന്നെയായാലും ആദ്യം തന്നോട് വന്നു പറയുന്നവളാണ്..... മനസ്സിലുള്ളതെല്ലാം അത്‌ പോലെ പറയാൻ കഴിയുന്ന അന്തരീക്ഷമായിരുന്നു തന്റെ വീട്...... എന്നിട്ടും ഇത്രയും വലിയ സങ്കടങ്ങൾ അവളെന്തിനു ഒറ്റക്ക് പേറി യെന്നത് അവനിലൊരു വേദന യുണ്ടാക്കി....... എത്ര വേഗമാണ് ഒരു പെൺ കുട്ടി തന്റെ സ്വന്തം വീടിനോട് അകലുന്നത്.... അവൾ പാടെ അന്യ യായെന്ന തോന്നലുണ്ടാകുന്നത്....... ഓർക്കും തോറും അവന്റെ നെഞ്ച് പിടയുന്നുണ്ടായിരുന്നു..... അപ്പോഴാണ് പിറകിൽ നിന്നൊരു കാൽ പെരുമാറ്റം അവനറിഞ്ഞത്.... മേശ മേൽ വെച്ചിരുന്ന തലയുയർത്തിയെങ്കിലും തിരിഞ്ഞില്ല..... തന്റെ കലങ്ങിയ കണ്ണുകൾ ആരും കാണാതിരിക്കാൻ വേണ്ടി തന്നെയായിരുന്നത്... എന്നാൽ അവൾ അവന്റെ അടുത്തേക്ക് തന്നേ ചെന്നു.... നിറഞ്ഞ പന്നികൾ അമർത്തി തുടിക്കുന്ന തിരക്കിലാണവൻ..... അവന്റെ കണ്ണുകളിലെ കണ്ണ് നീരും നെഞ്ചിലെ വിങ്ങലും തനിക്ക് കൂടി സ്വന്തമാണെന്ന് ഒരു നിമിഷം അവൾക്ക് തോന്നി പ്പോയി....... വെ...ള്ളം.... അവിടെ വെച്ചേക്ക്.... അവൾ പതിയെ പറഞ്ഞതും അവൻ അവൾക്ക് മുഖം കൊടുക്കാതെ തന്നെയാണത് പറഞ്ഞത്.... അവൾ തിരിഞ്ഞു നടക്കാൻ തുടങ്ങുമ്പോഴും ഹൃദയം അതിന് അനുവധിക്കാത്തത് പോൽ അവളവിടെ തന്നെ തറഞ്ഞു നിന്നു.... അവൾ പതിയെ ആ മേശയിലായി കയ്യൊന്ന് വെച്ചു.... മാഞ്ഞു തുടങ്ങിയ ക്യൂട്ടക്സിട്ട നഖങ്ങൾ ഒരു വിറയലോടേ ആ മേശയിൽ പറ്റി പ്പിടിച്ചിരിക്കുന്നത് കണ്ട സംശയത്തിലാണ് അവൻ കണ്ണുകൾ ഉയർത്തി അവളെ നോക്കിയത്..... സദാ നിഷ്കളങ്ക മായ ആ കണ്ണുകളിൽ അഗാധമായൊരു സാഗരം ഇരമ്പുന്നത് പോലെ അവന് തോന്നി..... കലങ്ങിയ അവന്റെ മിഴികൾ കണ്ടതും വിടർന്ന കണ്ണുകളിൽ കണ്ണ് നീരുരുണ്ട് കൂടി.... സച്ചു ഒരു നിമിഷം അവളെ തന്നെ നോക്കി നിൽക്കുമ്പോൾ ആ ചുണ്ടുകൾ വിതുമ്പുന്നത് പോലെ യവന് തോന്നി....... അവൻ കണ്ണിമവെട്ടാതെ അവളെ നോക്കിയിരുന്നു.... ഇയാള്.... ഇയാള് കരയല്ലേ.... ഇയാള് വിഷമിക്കുന്നത് കാണുമ്പോൾ എന്റെ നെഞ്ച് വേദനിക്കുന്നത് പോലെ......... അവൾ നീളൻ വിരലുകൾ നെഞ്ചിൽ വെച്ച് കൊണ്ടത് പറയുമ്പോൾ സച്ചു അത്ഭുതപ്പെട്ടു പോയിരുന്നു.... അതിനേക്കാൾ എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്തൊരു സുഖം അവന്റെ മനസ്സിൽ നിറഞ്ഞു നിന്നത് പോലെ.... അത്രയേറെ ആത്മാർഥത യുണ്ടായിരുന്നാ വാക്കുകൾക്ക്... അവളുടെ ഹൃദയത്തിലെ നോവ് വാക്കുകളിൽ തെളിഞ്ഞു കാണും പോലെ...... തനിക്ക് വേദനിക്കുമ്പോൾ അവൾക്കും വല്ലാതെ വേദനിക്കുന്നുണ്ട്........ സച്ചുവിന്റെ മനസ്സ് അത്ഭുതത്തോടൊപ്പം ഒരു ആനന്ദത്തെയും കൂട്ട് പിടിച്ചത് പോലെ..... നിഷ്കളങ്കമായ അവളുടെയാ വാക്കുകൾ ഉള്ളിലെ മുറിവിനെ സുഗപ്പെടുത്താൻ ശ്രമിക്കും പോലെ........ നോവിനിടയിലും അവന്റെ യുള്ളിലൊരു പുഞ്ചിരി തെളിഞ്ഞത് പോലെ... അവനാ പെണ്ണിനോട് എന്തെന്നില്ലാത്തൊരു സ്നേഹം തോന്നി.... തലയൊന്നുയർത്തി അവനവളെ തന്നെ കണ്ണിമ വെട്ടാതെ നോക്കിയിരിക്കുമ്പോൾ നിറ മിഴികളാലെ അവളവനെ നോക്കി..... എന്നത്തേതിലും സുന്ദരിയായി അവന്റെ മനസ്സ് അവളെ വരച്ചെടുത്തു..... തുടുത്ത കവിളുകളിൽ കടും ചുവപ്പ് നിറം പരന്നിട്ടുണ്ട്...... ഭംഗിയുള്ള അധരങ്ങൾ വിതുമ്പുന്നത് പോലെ..... നീളൻ കൺ പീലികൾ നനഞ്ഞോട്ടിയിട്ടുണ്ട്... അവളുടെ കണ്ണുകളിൽ നിന്നൂർന്നിറങ്ങുന്ന കണ്ണ് നീരിന് പ്രണയത്തിന്റെ കലർപ്പുണ്ടായിരുന്നു.... എത്ര ഭംഹിയായാണ് അവൾ തന്റെ മുറിവിലേക്ക് മരുന്ന് വെച്ചത്.... ചില സമയം ചിലരുടെ ചെറിയ വാക്കുകൾക്ക് പോലും അത്രയേറെ മുറിവുണക്കാൻ കഴിവുണ്ടാകും. പൊക്കോ..... അവൻ അവളെ യൊന്നു നോക്കി അത്‌ മാത്രം പറയുമ്പോൾ ആ ശബ്ദത്തിന് അത്‌ വരെയില്ലാത്ത ആർദ്രത അവളറിഞ്ഞു.... അത്‌ വരെ കലങ്ങി മറിഞ്ഞു കണ്ടിരുന്ന ആ കണ്ണുകളിൽ പടർന്ന ചെറിയൊരു തിളക്കം തന്റെ തോന്നലാണോ യെന്ന് അവൾക്ക് സംശയം തോന്നി..... അതേയ്.... ചിരിക്കുന്ന അമ്മു ചേച്ചിക്ക് ഇത്ര വലിയ സങ്കടമുള്ളതെന്ന് ഇയാൾക്കെങ്ങനെയാ മനസ്സിലായത്..... നടക്കാൻ തുടങ്ങിയ അവളോന്ന് തിരിഞ്ഞു നിന്ന് കൊണ്ടായിരുന്നത് ചോദിച്ചത്..... അത്രയേറെ അവളുടെ മനസ്സിൽ ആ ചോദ്യം കിടന്നുരുളുന്നത് കൊണ്ട് തന്നെയായിരുന്നത്...... ഒരു നിമിഷം അവൻ അവളെയൊന്ന് നോക്കി..... ഗൗരവം നിറഞ്ഞ മിഴികൾ അവളുടെ മിഴികളിലേക്ക് തറഞ്ഞതും അവൾ പതിയെ നോട്ടം മാറ്റി.... ഇവിടെ വന്നു ആദ്യമായി നിന്നെ കണ്ടപ്പോൾ ഈ വിടർന്ന കണ്ണുകളിൽ കണ്ട അതേ ഭാവമാണ് ഞാനിന്നവളിലും കണ്ടത്...... സ്നേഹിക്കപ്പെടാനുള്ള കൊതി........ പരിഗണിക്കപ്പെടാനുള്ള അത്രയേറെ ആഗ്രഹം....... അതിനേക്കാളൊക്കെ മേലെ ഒറ്റപ്പെടലിന്റെ വിശാധവും ആ മുഖത്തെ പ്രസരിപ്പ് മായ്ച്ചു കളഞ്ഞിട്ടുണ്ടായിരുന്നു..... അവൻ അവളിലേക്ക് മാത്രമായി നോക്കി കൊണ്ടത് പറയുമ്പോൾ ഒരു നിമിഷം അവളുടെ തൊണ്ടയിൽ എന്തോ ഒന്ന് കൊളുത്തി വലിച്ചു.... അതേ.... അമ്മു ചേച്ചിയുടെ കൂടെ അവൻ താനെന്താണെന്ന് കൂടിയാണ്‌ പറഞ്ഞിരിക്കുന്നത് ..... ഒരു നിമിഷം അവളൊന്നു വിറച്ചു പോയി...... ഉള്ളിലെ വിങ്ങലിനു ആഴം കൂടുന്നത് അവളറിഞ്ഞു... പക്ഷേ..... ഒരു വ്യത്യാസമുണ്ട്..... അമ്മു ചേച്ചിയെ മനസ്സിലാക്കാനും ചേർത്ത് പിടിക്കാനും എല്ലാവരുമുണ്ട്..... എനിക്ക്..... പറയരുതെന്ന് പിടിച്ചു നിർത്തിയിട്ടും ഒരു കൊച്ചു കുഞ്ഞിനെ പോലെ അതും പറഞ്ഞു കൊണ്ട് തന്റെ മുമ്പിൽ നിന്ന് തേങ്ങലടക്കുന്നവളെ അവൻ അലിവോടെ യോന്ന് നോക്കി...... നിനക്ക് ആരുമില്ലെന്ന് ആരാ പറഞ്ഞത്..... അവനൊരു ഗൗരവത്തോടെ തന്നെ അത്‌ ചോദിക്കുമ്പോൾ അവൾ നിറ മിഴികൾ അവന് നേരെ ചോദ്യ ഭാവത്തോടെ യൊന്നുയർത്തി..... നീ ഇവിടേക്ക് വരുമ്പോൾ എങ്ങനെ യായിരുന്നു എന്നതല്ല..... ഇവിടെ നിന്ന് തിരിച്ചു പോകുമ്പോഴേക്ക് നിനക്ക് എല്ലാവരും ആയിട്ടുണ്ടാകും...... ഒരു വിളിപ്പുറത്തു ഞങ്ങളെ ല്ലാവരുമുണ്ട്... അവനത് പറഞ്ഞു നിർത്തുമ്പോൾ ആ വാക്കുകൾ ഒന്ന് വിറച്ചു.... അവളുടെ കണ്ണുകളിലെ തീവ്രമായ പ്രണയം കണ്ടോന്ന് ഭയന്നത് കൊണ്ട് തന്നെയായിരുന്നത്.... അവൾ വീണ്ടും എന്തെങ്കിലും ചോദിച്ചാലോ എന്നൊരു ഭയം....... ഞാൻ..... ഞാൻ തിരിച്ചു പോകാതിരുന്നാലോ..... അവൻ ഭയന്നത് പോലെ തന്നെ അവൾ പെട്ടെന്നായിരുന്നു അത്‌ ചോദിച്ചത്....... ഉത്തരം കൊടുക്കാൻ തന്റെ കയ്യിലില്ലെന്നതാണ് ശെരി.... അവളെ ഇഷ്ടമല്ലേ എന്ന് കൂടി ചോദിച്ചാൽ താൻ പകച്ചു പോകുമെന്ന് അവനറിയാമായിരുന്നു.... കാരണം എപ്പോഴോ എങ്ങനെയോ താനും അവളെ സ്നേഹിച്ചു തുടങ്ങിയിട്ടുണ്ട്........ അവനൊന്നും മിണ്ടിയില്ല.. അവളുടെ ചോദ്യം കേട്ടില്ലെന്ന വണ്ണം അവളിൽ നിന്നും മിഴികൾ നീക്കി മേശയിലെ ഒരു പുസ്തകം കയ്യിലെടുത്തു മറിച്ചു തുടങ്ങി..... വെറുതെ മറിക്കുന്ന ഏടുകൾ അതൊരു മറയാണെന്ന് അവൾക്കറിയാമായിരുന്നു... അവനിൽ നിന്നുള്ള ഉത്തരത്തിനു ഒരു പക്ഷെ ഈ ജന്മം മുഴുവൻ കാത്തിരിക്കേണ്ടി വന്നാലും തനിക്ക് മറ്റൊന്ന് ചിന്തിക്കാൻ കഴിയാത്ത വിധം അവനിൽ താൻ ലയിച്ചിരിക്കുന്നുവെന്നവൾക്ക് ബോദ്യമായിരുന്നു.... അവളൊന്നും മിണ്ടാതെ തിരിഞ്ഞു നടക്കുമ്പോൾ അവളകലുന്നതിനനുസരിച്ചു അവന്റെ ഹൃദയവും ഒരു വേള വിങ്ങുന്നത് അവനറിഞ്ഞു..... 🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 ഇഷാനി അടുക്കളയിലേക്ക് ചെല്ലുമ്പോൾ തനൂജ പാത്രങ്ങളോട് കലഹിക്കുന്നുണ്ട്.... ഇടയ്ക്കിടെ മൂക്ക് ചീറ്റി തുടക്കുന്ന ശബ്ദവും അവരിൽ നിന്ന് കേൾക്കാം..... ഇഷാനിക്ക് നെഞ്ചിലെന്തോ വല്ലാത്തൊരു കനം തോന്നി.... സന്തോഷം മാത്രം നിറഞ്ഞു നിന്ന അന്തരീക്ഷമായിരുന്നു ഇവിടം.... അതിൽ ഒരാളുടെ സന്തോഷത്തിനു കോട്ടം പറ്റിയതും ആ വീടിന്റെ മുഴുവൻ വെളിച്ചവും അണഞ്ഞ് പോയത് പോലെ..... അത്ര മേൽ ഓരോരുത്തരും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നൊരു വീടാണി തെന്ന് അവൾ തിരിച്ചറിയുകയായിരുന്നു...... പിറകിൽ നിന്നുള്ള ഇഷാനിയുടെ കാൽ പെരുമാറ്റം അറിഞ്ഞെന്ന വണ്ണം തനൂജ അവൾക്ക് നേരെയൊന്ന് തിരിഞ്ഞു..... നിറഞ്ഞൊഴുകുന്ന കണ്ണുകൾ അവർ പാട് പെട്ട് തുടക്കുമ്പോൾ ഇഷാനിക്ക് വല്ലാതെ കരച്ചിൽ വന്നു.... എപ്പോഴും ചിരിച്ചു കാണുന്ന മുഖമാണ്.... എല്ലാവരോടും സ്നേഹം മാത്രമുള്ള മനസ്സാണ്.... തന്റെ അമ്മയെക്കാൾ കൂടുതൽ തനിക്ക് സ്നേഹവും വാത്സല്യവും വെച്ചു നീട്ടിയവരാണ്...... മോൾക്ക് വിശന്ന് തുടങ്ങിയോ....ചോറൊന്ന് വേവട്ടെ കേട്ടോ..... നനവൂറിയ ആ ശബ്ദത്തിലും അവർ വാത്സല്യം നിറച്ചു കൊണ്ടത് പറയുമ്പോൾ ഇഷാനിക്ക് തൊണ്ടയിലെന്തോ ഒന്ന് കുരുങ്ങി....... എങ്ങനെയാണ് ഇവർക്കിത്രയേറെ സ്നേഹിക്കാൻ കഴിയുന്നത്.... അതിലേറെ പരിഗണിക്കാൻ കഴിയുന്നത്....... അവൾക്ക് സന്തോഷമോ സങ്കടമോ വന്നതെന്നറിയില്ല... അപ്പുറത്തേക്ക് തിരിഞ്ഞു നിന്ന അവരെ പിറകിലൂടെ ചെന്നവൾ ചുറ്റി പിടിക്കുമ്പോൾ അവരോടുള്ള സ്നേഹം മാത്രമേ അവളുടെ മനസ്സിൽ ഉള്ളിലുണ്ടായിരുന്നുള്ളു.... അതിലേറെ അവരുടെ വേദന തന്റെ നെഞ്ചിൽ വരുത്തിയ നീറ്റലും.... ഒരു നിമിഷം തനൂജ യൊന്നു നിശ്ചലയായി..... സംഭവിക്കുന്നതെന്തെന്ന് മനസ്സറിയും മുന്പേ ഹൃദയം വല്ലാതെ പിടക്കാൻ തുടങ്ങി.... തന്നെ ചുറ്റി പ്പിടിച്ച ആ വെളുത്ത കൈകൾ കാണ്കെ അവരുടെ നെഞ്ചിലെന്തോ ഒരു വിങ്ങൽ സ്ഥാനം പിടിച്ചു.... നോവിനിടയിലും ഹൃദയത്തിലേക്ക് ഇരചിറങ്ങിയ യ ഒരു തണുപ്പവരറിഞ്ഞു.... അവളിൽ നിന്ന് അവരതോട്ടും പ്രതീക്ഷിക്കാത്തത് കൊണ്ട് തന്നെയായിരുന്നത്..... അവർ അല്പം അതിശയത്തോടേ തന്നെ അവൾക്ക് നേറെ തിരിഞ്ഞു........ മിഴികൾ താഴ്ത്തി നിൽക്കുന്ന വളുടെ താടി തുമ്പിൽ പിടിച്ചവരൊന്നുയർത്തി ... കരയല്ലേ അമ്മേ..... നിറ കണ്ണുകളാൽ അവളത് പറഞ്ഞതും തനൂജ ക്ക് ശരീരം തകരുന്ന തരമൊരു ആനന്ദം തോന്നി..... അവരവളെ ചുറ്റി പ്പിടിച്ചു...... ഇല്ലാ.... അമ്മ കരയുന്നില്ല കുഞ്ഞേ.... അവരവളെ മാറോടു ചേർത്ത പിടിച്ചു കൊണ്ടത് പറയുമ്പോൾ അവരുടെ വിരലുകൾ വാത്സല്യത്തോടെ അവളുടെ മുടിയിഴകളിൽ ഒഴുകി നടന്നു..... സ്ഥാനം കൊണ്ട് അമ്മായിയെന്ന് പോലും ഇത് വരെ പേരെടുത്തു വിളിക്കാത്തവളാണ്... അവളുടെ മനസ്സിൽ തനിക്ക് നൽകിയ സ്ഥാനം അവളുടെ വായിൽ നിന്ന് വന്നത് അവൾ പോലുമറിയാതെ യായിരിക്കാം ഒരു പക്ഷെ...... ഒരു നിമിശത്തേക്ക് അവരും തന്റെ സങ്കടമെന്തെന്ന് മറന്ന് പോയിരുന്നു...... അവരുടെ കണ്ണ് നീർ പോലും ആനന്ദത്തിന്റെ കുത്തൊഴുക്കിലേക്ക് വഴി മാറി പ്പോയിരുന്നു... വാതിൽ പടിയിൽ നിന്നിത് കാണുന്ന സച്ചുവിന്റെ ഉള്ളിൽ ഒരു കുളിര് പടർന്നിരുന്നു.... അതേ..... അവൾ ചോദിച്ചത് പോലെ. അവൾ പോകാതിരുന്നെങ്കിലെന്ന് തന്റെ ഹൃദയവും ആഗ്രഹിച്ചു പോകുന്നുണ്ട്.... കാരണം അവൾ ഈ സ്നേഹവും വാത്സല്യവും അർഹിക്കുന്നവളാണ്.... അവളെന്ത്‌ കൊണ്ടും ഈ വീട്ടിലേക്ക് ചേരുന്നവളാണ്.... മനസ്സ് അവളിൽ തന്നെ തറഞ്ഞു നിൽക്കുന്ന ആ നിമിഷം അപ്പച്ചിയുടെ മുഖം അവന്റെ മനസ്സിൽ തെളിഞ്ഞു..... നിറഞ്ഞു വന്ന ചിന്തകളെ ല്ലാം ഉള്ളിലൊതുക്കി അവനവിടെ നിന്നും നടന്നിരുന്നു........ (തുടരും ) Aysha Akbar #📔 കഥ
201 likes
14 comments 40 shares
#📙 നോവൽ - ഹൃദയത്തിന്റെ അവകാശി 💜💜 🔻 പാർട്ട്_ 103 ✍️ രചന - ജിഫ്ന നിസാർ ❣️ പൂമുഖത്ത് നിറഞ്ഞു നിൽക്കുന്നവരിലേക്ക് നോക്കുമ്പോൾ അവരുടെ സന്തോഷം നിറഞ്ഞ ചിരി കാണുമ്പോൾ തമ്പിക്കെന്തൊക്കെയോ ഇനിയും പറയാനുണ്ട്. പക്ഷേ ആ മരവിപ്പിൽ അയാളങ്ങനെ വിറങ്ങലിച്ചു നിന്നു പോയി. അതുമല്ലെങ്കിൽ ഇനിടയെന്തേങ്കിലും പറഞ്ഞിട്ട് അവരുടെ കയ്യിൽ നിന്നും അടി കൂടി വാങ്ങിച്ചു പോകാനുള്ള ആരോഗ്യമൊന്നും തനിക്കിപ്പോ ഇല്ലെന്നുള്ള തിരിച്ചറിവ് കൊണ്ടോ... തമ്പി ഒന്നും മിണ്ടാതെ അതേ നിൽപ്പ് തുടർന്നു. ഡെവിയെയും അവൻ ബലമായി പിടിച്ചവന്റെ നെഞ്ചിൽ ചേർത്ത് വെച്ച ബാലയെയും നോക്കി. തമ്പിയുടെ പതനത്തിന്റെ സമ്പൂർണമായൊരു ചിത്രം പോലെ ജയഗോപനും മക്കളും.. ബാ... തനിക്കരികിൽ തുള്ളൽ പനി പിടിച്ചത് പോലെ നിന്ന് വിറക്കുന്ന ബാലയെ ഒന്ന് കൂടി മുറുകെ പിടിച്ചു കൊണ്ട് ഡെവി തമ്പിയുടെ അരികിലേക്ക് നടക്കാൻ തുനിഞ്ഞു.. പക്ഷേ ബാല നിന്നിടത്തു നിന്നും അനങ്ങുന്നില്ല. എന്താണിപ്പോൾ സംഭവിച്ചു പോയതെന്ന് അവൾക്കപ്പോഴും മനസ്സിലായില്ല. "വിളിച്ചിട്ട് കൂടെ വന്നില്ലെങ്കിൽ ഞാനെടുത്തു കൊണ്ട് പോകും കേട്ടോ..." അവളെ കൊതിപ്പിച്ച് കൊല്ലുന്നൊരു ചിരിയോടെ അവനത് പറയുമ്പോൾ.. അവനതു തന്നെ ചെയ്യുമെന്ന് അവൾക്കൊരു തോന്നലുണ്ടായപ്പോൾ...ബാലയുടെ പ്രതിഷേധം അയഞ്ഞു.. ആ നിമിഷം തന്നെ ഡെവി അവളെയും നെഞ്ചിലൊതുക്കി കൊണ്ട് തമ്പിയുടെ മുന്നിൽ പോയി നിന്നു. "മ്യാമനൊരു സിൻഡ്രലാ കഥ കേട്ടിട്ടുണ്ടോ.. പണ്ടൊരിക്കൽ ഒരു രാജകുമാരിയെ തട്ടി കൊണ്ട് പോയി അവളെ തടവിൽ പാർപ്പിച്ച ക്രൂരനായൊരു രാക്ഷസന്റെ കഥ.. എന്നിട്ടൊടുവിൽ അവളെ പ്രാണനോളം സ്നേഹിച്ചു പോയൊരു രാജകുമാരൻ തേടി ചെന്നിട്ട് ആ ദുഷ്ടനായ രാക്ഷസനെ കൊന്ന് കളഞ്ഞിട്ടാ പാവം...പാവം രാജകുമാരിയെ വീണ്ടെടുത്ത ഭംഗിയുള്ള ആ സിൻഡ്രല കഥ... കേട്ടിട്ടുണ്ടോ.." ചിരിയോടെ പറഞ്ഞു തുടങ്ങിയിട്ടോടുവിൽ പറഞ്ഞു തീരുമ്പോൾ ഡെവിയുടെ കണ്ണിൽ പക നിറഞ്ഞു...തമ്പിയെ നോക്കുമ്പോൾ "ഇതാണ്...ഇതാണെന്റെയാ രാജകുമാരി.. ഏഴ് കടലിനക്കരെ കൊണ്ട് പോയോളിപ്പിച്ചു പിടിച്ചാലും ഈ ഡേവിഡ് തരകൻ തേടി കണ്ടു പിടിക്കുന്ന എന്റെ.. എന്റെ പാവം രാജകുമാരി..ഇവളെ പിടിച്ചു കൊണ്ട് പോയാ അർജുനെന്ന രാക്ഷസനെ പക്ഷേ ഞാൻ കൊന്ന് കളഞ്ഞിട്ടില്ല... എങ്കിലും മരണം കൊതിച്ചു കൊണ്ട് വേദന സഹിക്കാൻ വയ്യാതെ അവനെന്റെ മുമ്പിൽ കിടന്നു കുറെ നിലവിളിച്ചിട്ടുണ്ട്.." വല്ലാത്തൊരു ചിരിയോടെ ഡെവി പറഞ്ഞു നിർത്തുമ്പോൾ തമ്പി അവനെയൊന്നു തുറിച്ചു നോക്കി. "സംശയിക്കണ്ട അച്ഛൻ രാക്ഷസാ.. നിങ്ങളുടെ മകന് അപകടത്തിൽ പരിക്ക് പറ്റിയതല്ല.. അതീ ഡേവിഡ് തരകൻ കൊടുത്ത ഗിഫ്റ്റാ.. എന്റെ.. എന്റെ പാവം രാജകുമാരിയെ ഒരിത്തിരി കാലം അവൻ ദ്രോഹിച്ചതിനുള്ള എന്റെ ചെറിയൊരു ഗിഫ്റ്റ്.." ഡെവിയോന്ന് ഒറ്റകണ്ണുറുക്കി ചിരിച്ചു.. ബാല വിശ്വാസമാവാത്ത പോലെ തുറിച്ചു നോക്കുന്നത് കണ്ടെങ്കിലും അവനവളെ നോക്കിയില്ല. "അപ്പഴേ പറഞ്ഞു വന്നതെന്താണെന്ന് വെച്ചാ... ഇനി.. ഇനിയെന്റെ രാജകുമാരിയുടെ നിഴൽ വെട്ടത്തു പോലും നിങ്ങൾ അച്ഛൻ രാക്ഷസനെയും മകൻ പിശാചിനെയും കണ്ടാ..." ഡെവിയുടെ വിരൽ തമ്പിക്ക് നേരെ നീണ്ടു.. "വെറുതെ പറയുകയല്ല.. തീർത്തു കളയും ഞാൻ.. ഒരീച്ച കുഞ്ഞു പോലുമറിയാതെ പണ്ട് തമ്പി സാർ കുറെ ചീപ്പ് പരിപാടികൾ കാണിച്ചിട്ടില്ല.. അത് പോലെ..ഒരാളുമറിയാതെ തമ്പിയും മകനും മാഞ്ഞു മറഞ്ഞു പോകും.. ഓർത്തോ..ഇടഞ്ഞാ ഡേവിഡ് തരകൻ മഹാ ചെറ്റയാ മ്യാമാ.. സംശയം വല്ലതുമുണ്ടോ.. ഉണ്ടെങ്കിൽ നിന്റെ മകനോട് ചോദിച്ചാ മതി . പറഞ്ഞു തരും.." ക്രൂരത നിറഞ്ഞൊരു ചിരിയുണ്ട് ഡെവിക്ക്.. ബാല അത്ഭുതത്തോടെ അവന്റെയാ പുതിയ ഭാവത്തിലേക്ക് നോക്കി. "എങ്കിൽ മ്യാമൻ വിട്ടോ.. പോയിട്ട് കുറെ പണി ചെയ്യാനുള്ളതല്ലേ..നാളെ നേരത്തെ പോര്" ഡെവി പരിഹാസത്തോടെ പറഞ്ഞു കേട്ടതും തമ്പി ബാലയെ വല്ലാത്തൊരു നോട്ടമാണ്. "മകന്റെ ഭാര്യയെ അല്ല കേട്ടോ ഞാൻ എന്റേതാക്കിയത്.ഡിവോഴ്സ് പെറ്റിഷൻ അവനെ കൊണ്ട് ഞാൻ മുന്നേ എഴുതി വാങ്ങിച്ചിരുന്നു.. ഇനിയാ പേരിലൊരു ഐഡിയ തമ്പി സാറിന്റെ മനസ്സിൽ സ്വരുക്കൂട്ടി എടുക്കുന്നുണ്ടെങ്കിൽ അത് വേണ്ട... ശ്രീ ബാല ഇനിയെന്റെയാണ്.അർജുനെന്ന ചെറ്റക്കു അൽപ്പം പോലും അവകാശം പറയാനില്ലാത്ത വിധം.. പൂർണ്ണമായും എന്റെ.. എന്റെ മാത്രം..." അവനവളെ എത്ര ചേർത്ത് പിടിച്ചിട്ടും മതിയാവുന്നില്ല.. അവളെന്റെയാണെന്ന് അവനെത്രയുറക്കെ വിളിച്ചു പറഞ്ഞിട്ടും കൊതി തീരുന്നില്ല തമ്പി തല കുനിച്ചു കൊണ്ട് തന്നെ തിരികെ നടന്നു.. "പിന്നേയ്...നാളെ ശ്രീ പറഞ്ഞ പ്രമാണങ്ങൾ കൊണ്ട് വരുന്ന കൂട്ടത്തിൽ.. ബാലയുടെ ഒറിജിനൽ സർട്ടിഫിക്കറ്റ് എല്ലാം കൂടി എടുത്തേക്ക്.. അവളെ നിങ്ങളുടെ തടവിൽ പൂട്ടി വെക്കാൻ അച്ഛനും മോനും അതായിരുന്നില്ലേ ചെയ്തിരുന്നത്.അവൾക്കിപ്പോ മോചനം കിട്ടിയ സ്ഥിതിക്ക് ഇനിയത് നിങ്ങൾക്ക് വേണ്ട..അതെനിക്ക് കിട്ടണം.. കൊണ്ട് വരണം" പിന്നിൽ നിന്നും ഡെവി പറഞ്ഞു കേട്ടിട്ടും തമ്പി തിരിഞ്ഞു നോക്കുകയോ അവനോടെന്തെങ്കിലും തിരിച്ചു പറയുകയോ ചെയ്തില്ല. അയാൾക്കവിടെ നിന്നുമൊന്ന് രക്ഷപ്പെട്ടു പോയാൽ മതിയെന്നേ ഉണ്ടായിരുന്നുള്ളൂ.. ഗേറ്റിങ്ങൽ നിന്നു ആദ്യം കിട്ടിയ ഓട്ടോക്ക് തന്നെ കൈ കാണിച്ചു നിർത്തി അയാളതിൽ കയറിയ നിമിഷം തന്നെ ബാല തന്റെ ശക്തി മുഴുവനും പ്രയോഗിച്ചു കൊണ്ട് ഡെവിയെ തന്നിൽ നിന്നും തള്ളി മാറ്റി.. അവനെന്തെങ്കിലും പറയും മുന്നേ.. ദേഷ്യത്തോടെ.. കരഞ്ഞു കൊണ്ട്.. അവളവന്റെ കവിളിലേക്ക് ആഞ്ഞടിച്ചു.. മുഖമൊരു വശത്തേക്ക് കോടി പോയിട്ടും ഡെവി നിന്നിടത്തു നിന്നനങ്ങുകയോ.. കവിളിൽ തടവുകയോ.. എന്തിന്.. അവന്റെ ചിരി മായുകയോ ചെയ്തിട്ടില്ല.. മോളെ... ജയഗോപൻ ഉറക്കെ വിളിച്ചു കൊണ്ട് അവർക്കടുത്തേക്ക് ചെല്ലാൻ തുനിഞ്ഞു.. "അച്ഛാ... അതവൻ ഡീൽ ചെയ്തു കൊള്ളും.." അതും പറഞ്ഞിട്ട് അച്ചുവിന്റെ കയ്യും പിടിച്ചു കൊണ്ട് ശ്രീ അകത്തേക്ക് കയറി പോയി.. ബാലയെയും ഡെവിയെയും ഒന്ന് കൂടി നോക്കിയിട്ട് ജയഗോപനും ആ പിറകെ തന്നെ അകത്തേക്ക് പോയി.. "എന്ത് ഭ്രാന്താ നിങ്ങളീ കാണിച്ചേ.. ഏഹ്.." ഇതൊന്നു മറിയാതെ ബാല ഡെവിയുടെ ഷർട്ടിൽ പിടിച്ചുലച്ചു കൊണ്ട് ചോദിച്ചു.. "ഞാനെന്റെ ഭ്രാന്ത് എന്നോട് ചേർത്ത് വെക്കുകയല്ലേ ബാല ചെയ്തത്.. അതിലെവിടാ തെറ്റ്..." ശാന്തനായി. അവളെ മാത്രം നോക്കി.. അവൾക്ക് കേൾക്കാൻ വേണ്ടി മാത്രമുള്ളൊരു ശബ്ദത്തിൽ ഡെവി ചിരിയോടെ പറഞ്ഞു. "ഇങ്ങനെ കൂടി.. എന്നെ.. എന്നെ തോൽപ്പിക്കാൻ നിങ്ങൾക്കെങ്ങനെ തോന്നി ഡെവിച്ചായ.. ഞാൻ.. ഞാനെന്റെ അവസ്ഥ പറഞ്ഞിട്ടും... പിന്നേം.. എന്നോട്..." അവനിലുള്ള പിടി വിട്ട് കൊണ്ട് ബാല കരച്ചിലോടെ ഡെവിയെ നോക്കി. "എന്റവസ്ഥ ഞാനും പറഞ്ഞതല്ലേ ബാല. ഞാൻ ജയിച്ചു കാണുന്നതല്ലേ നിനക്കിഷ്ടം.." അവനപ്പോഴും ചിരിയാണ്. അവളെ തോല്പിക്കാൻ പ്രാപ്‌തി നിറഞ്ഞ...സ്നേഹം നിറഞ്ഞ ചിരി.. "അമ്മാവന്റെ മുന്നിൽ ജയിക്കാൻ വേണ്ടി.. ചെയ്തതല്ലേ..." ബാല കണ്ണ് തുടച്ചു കൊണ്ടവനെ നോക്കി പ്രതീക്ഷയോടെ ഡെവിയെ നോക്കി. "അല്ല.. എന്റെ പ്രണയം ജയിക്കാൻ വേണ്ടി ഞാൻ ചെയ്തതാ.. നിന്നെയെന്റെ സ്വന്തമാക്കാൻ വേണ്ടി ചെയ്തതാ.." ഡെവി തുറന്നു പറഞ്ഞു.. "എന്നിട്ടിപ്പോ ഞാൻ തോറ്റു പോയില്ലേ.. ഡേവിച്ചായന്റെ അടുത്ത് നിൽക്കാൻ പോലും യോഗ്യത യില്ലാത്ത എന്നെ.. വേണ്ടായിരുന്നു.. വേണ്ടായിരുന്നു.. എന്നോടിത് ചെയ്യണ്ടായിരുന്നു.." ബാല വീണ്ടും കരഞ്ഞു തുടങ്ങി. അന്ന് പക്ഷേ ആ കരച്ചിൽ ഡെവിയെ അൽപ്പം പോലും നോവിച്ചില്ല.. അതേ ഹൃദ്യമായ ചിരിയോടെ തന്നെ അവനാ കരച്ചിൽ നേരിട്ടു.. അതിന് മുന്നിൽ പിടിച്ചു നിന്നു. "നീ എനിക്കെന്റെ പ്രണയമാണ്.. ഇപ്പൊ എന്റെ പെണ്ണും.. അതിൽ കൂടുതൻ എന്ത് യോഗ്യത വേണം നിനക്ക്.." "പെണ്ണ്.. ഒരുത്തന്റെ കൂടെ.. ഒന്നര വർഷത്തോളം.. അവന്റെ പേക്കുത്തു മുഴുവനും സഹിച്ചു നിന്ന ഞാൻ..നിങ്ങളുടെ പെണ്ണ്.. നടക്കുന്ന കാര്യം പറയ്യ് ഡെവിചായ.. " ബാലയൊന്നും പുച്ഛത്തോടെ ചിരിച്ചു. "അമ്മാവന്റെ മുന്നിൽ ജയിക്കാൻ വേണ്ടി ചെയ്തു.. അമ്മാവൻ തിരികെ പോയി.. ഇനിയീ ഭാരം കൂടി എനിക്ക് വേണ്ട.. ഞാനിത് അർഹിക്കുന്നില്ല.നിങ്ങള്.. നിങ്ങൾക്ക് യോജിക്കുന്ന ഒരു പെണ്ണൊക്കെ കെട്ടി ജീവിക്കണം.. അതാണ്‌ എനിക്ക് കാണേണ്ടത്.. അത് കൊണ്ട് ഈ മാല.." പറഞ്ഞു കൊണ്ടിരിക്കെ തന്നെ ബാല ഡെവി അണിയിച്ചു കൊടുത്ത മാല ഊരിയെടുക്കാൻ കൂടി ശ്രമിക്കുന്നുണ്ട്. "ആ മാലയിലേക്ക് ഞാനെന്റെ ജീവനെ കൂടി ആവാഹിച്ചു ചേർത്തിട്ടുണ്ട് ബാലെ.. നീയത് നിന്നിൽ നിന്നടർത്തി മാറ്റുന്ന നിമിഷം ആ ജീവൻ കൂടി ഇല്ലാതായി പോകും.." അപ്പോഴും ശാന്തമായൊരു ചിരിയോടെ ഡെവി അവളെ നോക്കി പറഞ്ഞു. ബാലയുടെ കൈ വിറച്ചു.. അവൾ തളർച്ചയോടെ അവനെ നോക്കി. അവനറിയാം.. തന്റെ ജീവനേക്കാൾ അവൾ ഈ ലോകത്തൊന്നിനെയും സ്നേഹിച്ചു പോയിട്ടില്ലെന്ന്.. "വെറുതെ പറഞ്ഞതല്ല ഞാൻ.. അത് നീ അഴിച്ചു മാറ്റിയാൽ. ഇനിയൊരിക്കൽ കൂടി എന്നെ തോല്പിക്കാൻ ശ്രമിച്ചാൽ.. സത്യമായും ഞാനില്ലാതായി പോകും.. നിന്നെ പറ്റിക്കാൻ വേണ്ടിയും പറയല്ല ഞാൻ.. നീയാണേ സത്യം.. എന്നെ ഞാൻ തന്നെ ഇല്ലാതാക്കി കളയും..അത് വേണോ.. നീ കാരണം എന്റെ ജീവൻ ഞാൻ ഉപേക്ഷിക്കണോ.. തീരുമാനം നിനക്കെടുക്കാം.. നീ പറയുന്നത് ഞാൻ അനുസരിക്കുമെന്ന് നിനക്കറിയില്ലേ.. ഈ കാര്യത്തിലും ഞാനെന്റെ ഭാര്യ പറയുന്നതനുസരിക്കും" വാക്ക് പറയും പോലെ ഡെവി ബാലയുടെ കണ്ണിലേക്ക് നോക്കി. ഡെവിച്ചായ... ഞാൻ.. " "ഒന്നും പറയല്ലേ.. ഇപ്പൊ നീ ഒട്ടും ഓക്കെയല്ല.. എനിക്കറിയാം ബാല.. ബലമായി ഒരാളുടെ കഴുത്തിലൊരു മാലയിട്ടാ അത് താലിയല്ല.. അതൊരു കുരുക്കാ.. പക്ഷേ.. പക്ഷേ" ശ്വാസം മുട്ടിയത് പോലെ ഡെവിയോന്ന് നിർത്തി. "തമ്പിയോട് പറഞ്ഞത് നീയും കേട്ടില്ലേ.. ആ രാക്ഷസൻ കോട്ടയിൽ നിന്നും ഞാൻ വീണ്ടെടുത്ത എന്റെ രാജകുമാരിയാണ് നീ.. അർജുനെന്ന രാക്ഷസന്റെ കൂടെ കഴിഞ്ഞ ഓരോ നിമിഷവും നിന്റെ മനസ്സിൽ ഞാനയായിരുന്നു.. നീ കാത്തിരുന്നത് എനിക്ക് വേണ്ടിയായിരുന്നു.. നീ കൊതിച്ചതും മോഹിച്ചതും എന്നെയായിരുന്നു.. എനിക്ക് വേണ്ടിയാണ് നീ ശ്വാസമെടുത്തത് പോലും.. അതങ്ങനെ മതി ബാല.. അതെല്ലാം അങ്ങനൊരു കഥ പോലെ കാണാനാ എനിക്കിഷ്ടം.. അങ്ങനെ മതിയെടി.." ഡെവിയുടെയും കണ്ണ് നിറഞ്ഞു. അവനവളുടെ രണ്ടു കവിളിലും കൈ ചേർത്ത് പിടിച്ചു.. "പക്ഷേ.. പക്ഷേ..എന്നോടൊന്നും പറഞ്ഞില്ലല്ലോ" ബാലയൊന്ന് വിതുമ്പി. "പറഞ്ഞിരുന്നെങ്കിൽ നീ സമ്മതിക്കില്ലല്ലോ.. എനിക്കറിയാം ബാല.. അത് കൊണ്ടല്ലേ പറയാഞ്ഞത്.. ഇനി. ഇനിയൊന്നും നിന്നോട് ഞാൻ മറച്ചു വെക്കില്ല.. സത്യം.. സത്യം.. ഇത്.. ഇത് നിന്നെ ഇനിയും നഷ്ടപ്പെടാൻ എനിക്ക് വയ്യാഞ്ഞിട്ടാ ഡീ.." ബാല ഒന്നും മിണ്ടാതെ മുഖം കുനിച്ചു.. "എനിക്കറിയാം.. നിനക്കതൊക്കെ അത്ര പെട്ടന്നൊന്നും മറക്കാൻ കഴിയില്ലെന്ന്.പക്ഷേ മറന്നേ പറ്റൂ.. എനിക്ക് വേണ്ടി.. എനിക്ക് വേണ്ടി.. നീയത് മറക്കെടി." അപേക്ഷ പോലെ ഡെവി അവളെ നോക്കി. ബാലക്കൊന്നും മിണ്ടാൻ കഴിഞ്ഞില്ല ആ ഭാവത്തിന് മുന്നിൽ. "എന്റെയാണ്.. എനിക്കാ സമാധാനം മാത്രം മതി.. അതിൽ കൂടുതൽ അവകാശം കാണിക്കാനൊന്നും ഡെവച്ചായൻ വരില്ല.. ഞാൻ കാത്തിരിക്കും. നിന്റെ മനസ്സിലെ മുറിവുണങ്ങും വരെയും.. നീ തിരികെ എന്റെയരികിലേക്ക് സ്വമനസാലെ വരും വരെയും ഡെവിച്ചായൻ നിന്നെ കാത്തിരിക്കും.. വിശ്വാസമില്ലേ നിനക്കെന്നെ.." ആർദ്രമായുള്ള ആ ചോദ്യം.. ബാല ഉണ്ടന്നോ ഇല്ലെന്നോ പറയാതെ തളർന്നു പോയി.. നിലത്തേക്കിരിക്കാൻ തുനിഞ്ഞവളെ ഡെവി വീണ്ടും അടക്കി പിടിച്ചു. ദുർബലമായൊന്ന് കുതറിയെങ്കിലും ഡെവി വിടാതെ മുറുകെ പിടിച്ചു.. "ആരും എന്തും പറഞ്ഞോട്ടെ.. നിന്റെ അച്ഛനും ഏട്ടനും നമ്മളെ മനസ്സിലാവും.. തത്കാലം നമ്മുക്കതുമതി.. നാലു ചുവരുകൾക്കുള്ളിൽ നീ ജീവിതം പോലും മടുത്തിട്ട് നരകിച്ചു കഴിയുമ്പോൾ അതറിയാൻ കഴിയാത്ത ഒരാളുടെയും സർട്ടിഫിക്കറ്റ് നമ്മുക്കിനിയും വേണ്ട ബാല.. എന്റെയും നിന്റെയും ശെരി ഇതല്ലേ.. നമ്മുക്കതിൽ മുറുകെ പിടിക്കാം..തമ്മിൽ ഒരു കടലോളം സ്നേഹം ഉള്ളിലൊളിപ്പിച്ചു പിടിച്ചിട്ട് ഇഷ്ടമില്ലാത്തൊരു ജീവിതം ജീവിച്ചു തീർക്കുന്ന ദുരവസ്ഥ.. അത് നമ്മുക്ക് വേണ്ടെടി.. മരിക്കുവോളം.. എനിക്ക് നിന്നെയും നിനക്കെന്നെയും മറക്കാൻ കഴിയില്ലെന്നുറപ്പല്ലേ.." ഓരോ വാക്ക് കൊണ്ടും ഡെവി അവളിൽ അപ്രതീക്ഷിതമായി താൻ ഏൽപ്പിച്ച മുറിവിൽ മരുന്ന് പുരട്ടുകയാണ്.. ബാല അവൻ പറയുന്നതെല്ലാം കേൾക്കുന്നുണ്ട്. പക്ഷേ അവളൊരു മായലോകത്തിലാണ്... ഭയന്നത് പോലെ അവളുടെ മുഖം വിളറി വെളുത്തു. ഡെവിക്കവളോട് വല്ലാത്തൊരു അലിവ് തോന്നി.. "അർജുനെ നീ ഇനി ഓർക്കേണ്ട.. തമ്പിയോട് ഞാൻ വെറുതെ പറഞ്ഞതല്ല.. അവനെന്ന ബാധ ഇനി നിന്റെ കൂടെയില്ല. പൂർണ്ണമായും ഇപ്പൊ നീ.." ബാല അവനെ യൊന്നു മുഖമുയർത്തി നോക്കി. വയ്യെങ്കിലും അവളവനിൽ നിന്നും അകന്ന് മാറുമ്പോൾ നിഷേദാർത്ഥത്തിൽ തലയാട്ടി കാണിക്കുന്നുണ്ട്. ഡെവിക്കപ്പോഴും നിരാശയൊന്നും തോന്നിയില്ല.അവളിൽ നിന്നും അതൊക്കെ തന്നെയായിരുന്നു അവൻ പ്രതീക്ഷിക്കുന്നു.. അത്ര പോലും സഹകരണം പ്രതീക്ഷിക്കുന്നുമില്ലായിരുന്നു. "അവനെ.. അവനെ എന്താ ചെയ്തത്..." ബാല ഭയന്നത് പോലെ വിറക്കുന്നുണ്ട്.. "എന്നെ കൊണ്ടെന്തൊക്കെ ചെയ്യാൻ കഴിയുമോ അതെല്ലാം.." ഡെവിയുടെ ചിരി മാഞ്ഞു.. "അവനെന്തെങ്കിലും പറ്റിയിരുന്നെങ്കിലോ.. അമ്മയ്ക്ക് പിന്നാരാ.. അതോർത്തോ..." "അല്ലേലും അവനെ ഞാൻ കൊല്ലില്ല.. അവനെ കൊന്നിട്ട് ജയിലിൽ പോയ.. എന്റെ.. എന്റെ പാവം രാജകുമാരി വീണ്ടും ഒറ്റക്കാവില്ലേ.. അവൾക്കെന്നെ കാണാൻ തോന്നില്ലേ.. എന്നെയോർത്തു കൊണ്ടവൾ കരയില്ലേ.. അത് കൊണ്ട്.. അവനെ ഞാൻ കൊല്ലിലായിരുന്നു" ഡെവി അവളെ ആറ്റി തണുപ്പിക്കാനുള്ള ശ്രമത്തിലാണ്.. കാരണം അവനറിയാം അപ്പോഴാ ഹൃദയത്തിലെ പൊള്ളൽ എത്രയാവുമെന്ന്... "അവൻ.. അവനെന്നെ അത്ര പെട്ടന്നൊന്നും വിട്ട് പോകില്ല.." ബാല പിറു പിറുക്കും പോലെ പറഞ്ഞു. "ഞാനും.. ഞാനുമിനി ശ്രീ ബാലയിൽ നിന്നും ഒരിത്തിരി പോലും പിറകോട്ടു പോകില്ല.. എന്റെയാണ്.. എന്റെ മാത്രം.." ഡെവിയും വാശി പോലെ പറഞ്ഞതും ബാല അവനെയൊന്ന് തുറിച്ചു നോക്കി. "ഐ ലവ് യൂ.." അവനതേ ചിരിയോടെ പറഞ്ഞതും ബാല വെട്ടി തിരിഞ്ഞു കൊണ്ടകത്തേക്ക് ഓടി കയറി.. മുണ്ടൊന്ന് കുടഞ്ഞു മടക്കി കുത്തി മീശയും പിരിച്ചു ഡെവിയും ആ പിറകെ തന്നെ അകത്തേക്ക് നടന്നു.. അപ്പോഴവനിലെ ചിരിക്ക് മഴവില്ലഴകായിരുന്നു.. തുടരും.. ചെക്കൻ ഇനിയങ്ങോട്ട് ചിരിക്കട്ടെ ന്ന് 🥰🥰🥰 ലവനെങ്ങനെ അവളെ സെറ്റാക്കുമെന്ന് ഇനിയാർക്കേലും ആശങ്കയുണ്ടോ 😆 തോറ്റു പോകും.. കാരണം അവന്റെ ആയുധം സ്നേഹമാണ്.. റിവ്യൂ ഇട്ടിട്ട് പോണേ 🥰🥰 #📔 കഥ
181 likes
34 comments 23 shares
#📙 നോവൽ -ഹൃദയത്തിന്റെ അവകാശി 💜💜 🔻 പാർട്ട്_ 102 ✍️ രചന - ജിഫ്ന നിസാർ ❤️ കോളിംഗ് ബെല്ലിൽ വിരലമർത്തി കാത്തുനിൽക്കുമ്പോൾ അതിനേക്കാളെത്രയോ ഉച്ചത്തിലും വേഗത്തിലുമാണ് തന്റെ ഹൃദയം മിടിക്കുന്നതെന്ന് തമ്പി തിരിച്ചറിയുന്നുണ്ടായിരുന്നു. വാതിൽ തുറക്കുന്നത് നോക്കി ആകാംക്ഷയോടെ നിൽക്കുന്നതിനൊപ്പം തന്നെ.. അയാൾ നന്നായി വിറക്കുന്നുണ്ട്. ആ കാത്തിരിപ്പ് ഇത്തിരി നേരം നീളുന്നതിനനുസരിച്ച് അയാൾക്കും പരവേശം കൂടുകയാണ്. അകത്താളുണ്ടെന്ന് വ്യക്തമാണ്. പക്ഷേ അത് തുറക്കാത്തത് മനപ്പൂർവമാണോ എന്നതിലാണ് തമ്പിക്കൊരു സംശയം. ആണെന്നോ അല്ലെന്നോ വ്യക്തമായ ഒരു നിഗമനത്തിലെത്താൻ കഴിയുന്നില്ല. ഇനി അത് മനഃപൂർവം തുറക്കാതിരിക്കുന്നതാണെങ്കിൽ.. തുറക്കാൻ വൈകിക്കുന്നതാണെങ്കിൽ കൂടിയും അത് ശ്രീദേവ് തന്നോട് ചെയ്യേണ്ടത് തന്നെയാണ്. ഇതുപോലെ...അല്ലെങ്കിൽ ഇതിനേക്കാൾ ക്രൂരമായിട്ട് എത്രയോ തവണ താനും തന്റെ വീടിന്റെ വാതിൽക്കൽ അവനെ കാത്തുനിർത്തിയിട്ടുണ്ട്.. മനഃപൂർവം. അവന്റെ കൂടപ്പിറപ്പിനെ കാണാൻ വരുമ്പോഴും അവന്റെ അമ്മയെ കാണാൻ വരുമ്പോഴുമെല്ലാം.. അവൻ വരുന്നത് വ്യക്തമായും കണ്ടിട്ട് വീടിന്റെ അകത്തേക്ക് ധൃതിയിൽ കയറി പോയിട്ട് ആ വാതിൽ അടച്ചു കുറ്റിയിട്ട് പുറത്ത് അവൻ കോളിംഗ് ബെൽ അടിച്ചു കാത്തുനിൽക്കുന്നത് ഓർക്കുമ്പോൾ തനിക്ക് കിട്ടുന്ന ഒരു ഹരമുണ്ടായിരുന്നു.. ഇന്നവന്റെ വീടിനു മുന്നിൽ വാതിൽ തുറക്കപ്പെടാൻ കാത്തുനിൽക്കുമ്പോൾ അന്നവൻ അനുഭവിച്ച മാനസിക സംഘർഷങ്ങളും പ്രയാസങ്ങളും തമ്പി തിരിച്ചറിയുകയായിരുന്നു... ഇനി ഒരിക്കലും തിരികെ നടന്നു പോയി പ്രായശ്ചിത്തം ചെയ്തു തിരികെ വരാൻ കഴിയാത്ത ആ ക്രൂരത അയാൾക്ക് മുന്നിലങ്ങനെ മികവോടെ നിൽക്കുന്ന നേരം തന്നെയാണ് ആ അടഞ്ഞു കിടക്കുന്ന വാതിൽ തമ്പിക്ക് മുന്നിൽ തുറക്കപ്പെട്ടത്.. ❣️❣️ ഹാളിലേക്ക് ധൃതി യിൽ കടന്ന് വന്ന ബാല അവിടെ ശ്രീക്കൊപ്പം ഡെവിയെ കൂടി കണ്ടതോടെ കാലിൽ ചങ്ങല വീണത് പോലെ അവിടെ തന്നെ നിന്ന് പോയി.. തലേന്നവൻ പറഞ്ഞു തീർത്ത വാക്ക്.. അതിലവൻ ചേർത്തു വെച്ച എന്റെയെന്നുള്ള ആ വാക്ക്..അത് കേട്ടത് മുതൽ അവളത്രയും നേരം ഭയപ്പെട്ട ആ വാക്ക്... അവനെ കണ്ട നിമിഷം ബാലക്കത് തന്നെ വീണ്ടും ഓർമ വന്നു.. "ബാല..." തിരിച്ചു പോകാൻ തുടങ്ങും മുന്നേ ശ്രീയുടെ വിളിയെത്തി.. അവൾക്ക് മുന്നോട്ടു നടക്കുകയെ നിവൃത്തിയുണ്ടായിരുന്നോള്ളൂ.. തന്നെ നോക്കി മനോഹരമായൊരു ചിരിയോടെ നിൽക്കുന്ന ഡെവിയെ നോക്കില്ലെന്ന വാശിയുള്ളത് പോലെ ബാല അച്ചുവിന്റെ അരികിൽ പോയി നിന്നു. അച്ചു അവളെ ചുറ്റി പിടിച്ചു.. "പുറത്ത് തമ്പി വന്നിട്ടുണ്ട്.." ശ്രീ പറയുമ്പോൾ ബാല അവനെ പകച്ചു നോക്കി. "പേടിക്കേണ്ട... അയാൾ വന്നത് നിങ്ങളുടെ സഹായം തേടിയാണ്.." ശ്രീ എന്തെങ്കിലും പറയും മുന്നേ ആ ഭയ മറിഞ്ഞത് പോലെ ഡെവി അച്ചുവിന്റെ പിന്നിലൊളിച്ചെന്ന പോലെ നിൽക്കുന്ന അവളെ കാണാൻ കുറച്ചു മുന്നോട്ടു നീങ്ങി നിന്നിട്ട് പറഞ്ഞു.. "തല കുനിക്കാതെ.. ചിരി മായാതെ അയാൾക്ക് മുന്നിൽ നിൽക്കണം നമ്മൾ.. അതാണ്‌ അയാൾക്കിപ്പോ കൊടുക്കാൻ കഴിയുന്ന ഏറ്റവും വലിയൊരു ശിക്ഷ.." ബാലയെ നോക്കി അത്രയും പറഞ്ഞിട്ട് ശ്രീ ജയ ഗോപന് വാതിൽ തുറക്കാനുള്ള നിർദ്ദേശം കൊടുത്തു... ബാലയപ്പോഴും ഡെവി കാണാതെ മറഞ്ഞു നിൽക്കുന്ന തിരക്കിലായിരുന്നു... ❤‍🔥❤‍🔥 ഒരു പ്രാവശ്യം.. വാതിൽ തുറന്നു വന്ന അയാളിൽ കണ്ണുകൾ പതിഞ്ഞതും ശ്വാസം നിലച്ചത് അയാലൊന്നു വിറച്ചു.. നെറുകയിൽ അടി കിട്ടിയത് പോലെ അയാൾ നിന്നാടി... ഇളം മഞ്ഞ കളർ ഷർട്ട്.. അതിനൊപ്പിച്ച കരയുള്ള മുണ്ട്.. കണ്ണിൽ നേരെ മുന്നിൽ നിൽക്കുന്നയാളെ കൊന്ന് കളയാൻ പാകത്തിനൊരു തീ കനൽ..നിറച്ചു വെച്ചിട്ടുണ്ട്.. ചുണ്ടിൽ ചിരിക്ക് പകരം.. വിവേചിച്ചറിയാൻ കഴിയാത്ത ഏതൊക്കെയോ വികാരങ്ങളുടെ സമ്മിശ്രമായൊരു ഭാവം.. തന്റെ വീടിനും വാതിൽ പടിയിൽ കൈ രണ്ടും ചേർത്തുവെച്ചിട്ട് ജയഗോപനങ്ങനെ തമ്പിയുടെ മുന്നിൽ വിടർന്നു നിന്നു.. ആ കാഴ്ചയിലേക്ക് നോക്കിനിൽക്കെ തമ്പി അയാൾ വന്ന കാര്യം മറന്നു.. മകനെ മറന്നു..അവന്റെ ഗുരുതരമായ അവസ്ഥ മറന്നു.. അവന്റെ ജീവൻ മറന്നു.. തന്റെ നിലനിൽപ്പ് മറന്നു.. തനിക്കെതിരെയുള്ള കേസിനെ മറന്നു..എല്ലാം... എല്ലാം മറന്നു.. എങ്ങോട്ടെങ്കിലും ഇറങ്ങിയോടിയാലോ എന്നത് മാത്രമായി അയാളുടെ ഉള്ളിലുണ്ടായിരുന്ന ഒരേയൊരു കാര്യം ... "തമ്പി അളിയോ.. എന്താ ഇങ്ങനെ നോക്കുന്നെ.. മനസ്സിലായില്ലേ എന്നെ..." ക്രൂരമായ ഒരു ചിരിയൊളിപ്പിച്ചു പിടിച്ചുകൊണ്ട് ജയഗോപന്റെ ആ ചോദ്യം കൂടി.. അതോടെ തമ്പി അപ്പാടെ തകർന്ന് തരിപ്പണമായതുപോലെയാ ഉമ്മറപ്പടിയിലേക്ക് തളർന്നിരുന്നു.. " അളിയൻ ഇതെന്താണ് ഒരുമാതിരി പിച്ചക്കാരെ പോലെ ഉമ്മറപ്പടിയിലിരിക്കുന്നത്.. ഇങ്ങോട്ട് കയറി വാ അളിയാ.. ഇരിക്കാനും കിടക്കാനുമെല്ലാം എന്റെ വീട്ടിൽ ഇഷ്ടം പോലെ സ്ഥലമുണ്ടെന്ന് അളിയന് അറിയാവുന്നതല്ലേ... " നിന്നിടത്തു നിന്നും തനിക്കരികിലേക്ക് നടന്നുവന്നു പറയുന്ന ജയഗോപനെ തമ്പി വെപ്രാളത്തോടെയാണ് നോക്കിയത്.. " നീ നിന്റെ പെങ്ങളെ കൂടെ കൊണ്ടുവന്നിട്ടില്ലേ അളിയാ...അല്ല എങ്ങോട്ട് പോയാലും വാല് പോലെ നിനക്ക് പിറകിൽ അവളുമുണ്ടാകുമെന്നറിയാവുന്നതു കൊണ്ടാണ് ഞാനിത് ചോദിക്കുന്നത്.." തമ്പി ഒന്നും മിണ്ടാതെ മുഖം കുനിച്ചു.. ജയഗോപനെ ആ വീടിനുള്ളിൽ കണ്ടതോടെ തമ്പി തന്റെ പതനം ഏറെക്കുറെ ഉറപ്പിച്ച മട്ടാണ്.. ശ്രീയോട് പറയാൻ കരുതി കൊണ്ടുവന്ന കാര്യങ്ങൾ പോലും അയാൾക്കുള്ളിലിരുന്ന് തണുത്ത് മരവിച്ചു.. ഒരക്ഷരം പോലും ആ മരവിൽ നിന്നും പുറത്തേക്കിറങ്ങാൻ മടിച്ചു.. " ഉപേക്ഷിച്ചു പോയ ഭർത്താവ് തിരികെ വന്നിട്ടുണ്ടെന്ന് നീ നിന്റെ പെങ്ങളോട് പറഞ്ഞിട്ടില്ലേ അളിയാ.. ഓഓഓ... അതിന് നീയത് അറിഞ്ഞില്ലല്ലോ.. അല്ലേ. അറിഞ്ഞിരുന്നെങ്കിൽ വേറെ എന്തെങ്കിലും കുരുക്കൊപ്പിക്കുമായിരുന്നല്ലോ.. അത് ഞാനോർത്തില്ല കേട്ടോ... തമ്പി ഒരക്ഷരം പോലും മറുപടി പറയുന്നുണ്ടായിരുന്നില്ലെങ്കിലും ജയഗോപന് അയാളോട് ചോദ്യങ്ങൾ ചോദിക്കാൻ വല്ലാത്തൊരു ഉത്സാഹം ഉണ്ടായിരുന്നു.. ഇതൊന്നുമായില്ല.. ഇതൊക്കെ ഒരു തുടക്കം മാത്രമായുള്ള ചോദ്യങ്ങളാണ്.. ഇതിനേക്കാൾ വലിയ ഭീകരസത്വം പോലുള്ള ചോദ്യങ്ങൾ തനിക്ക് നേരെ ഉയർന്നു വരാൻ കാത്തിരിപ്പുണ്ടെന്ന് തമ്പിക്കറിയാമായിരുന്നു.. അത് തന്നെയായിരുന്നപ്പോൾ അയാളുടെ ഏറ്റവും വലിയ വിറയലും.. "അളിയന് കുടിക്കാൻ വെള്ളം വല്ലതും വേണോ..നന്നായി വിറക്കുന്നുണ്ടല്ലോ.. പനി വല്ലതുമുണ്ടോ.." തമ്പികരികിൽ കിടപ്പുണ്ടായിരുന്ന വലിയൊരു കസേരയിലേക്ക് വിസ്തരിച്ചിരുന്നു കൊണ്ട് ജയഗോപൻ ചോദിക്കുമ്പോൾ തമ്പി അയാളെ ദയനീയമായി നോക്കി. പക്ഷേ ജയഗോപന്റെ മുഖത്തുണ്ടായിരുന്ന ഭാവം... അയാളുടെ നോട്ടത്തിലെ രൂക്ഷത.. അതെല്ലാം അയാൾക്കുള്ളിൽ തിളച്ചു മറിയുന്ന വലിയൊരു കനലിന്റെ തിളയ്ക്കുന്ന ഉദാഹരണങ്ങൾ മാത്രമായിരുന്നു. " അളിയൻ എന്നെ ഇവിടെ തീരെ പ്രതീക്ഷിച്ചിട്ടില്ലെന്ന് തോന്നുന്നു. അതിന്റെയൊരു ഞെട്ടലുണ്ടല്ലേ..എന്ത് ചെയ്യാനാ അളിയാ.. ഒരു ചതിയും അധിക കാലം മറച്ചു വെക്കാൻ കഴിയില്ലെന്നൊരു പ്രപഞ്ചസത്യമില്ലേ... അത് തന്നെ ഇവിടെയും നടന്നു.. അന്ന് ഭാര്യയെയും മക്കളെയുമൊക്കെ ഉപേക്ഷിച്ച ഞാൻ ഒരു പോക്കങ്ങ് പോയെന്ന് ലോകത്തെ മുഴുവനും വിശ്വാസിപ്പിച്ചു..എന്റെ മക്കളെ പോലും അത് പറഞ്ഞു പഠിപ്പിച്ചു..പക്ഷേ എനിക്കൊരു മകനുണ്ടായിരുന്നല്ലോ ദിവാകരൻ തമ്പി... താനൊരുപ്പാട് ഇല്ലാതാക്കാൻ ശ്രമിച്ചിട്ടും ദൈവം എന്റെ മകനെ എനിക്ക് വേണ്ടി കാത്ത് സൂക്ഷിച്ചു.. " ജയഗോപന്റെ ചിരി മായുന്നത് തമ്പി ഭയത്തോടെ നോക്കിയിരുന്നു.. " അന്ന്...അന്നൊരു ദുർബല നിമിഷത്തിൽ...അന്നങ്ങനെയൊക്കെ സംഭവിച്ചു പോയി ജയഗോപാ..നീ അതൊന്നും മനസ്സിൽ വച്ചേക്കല്ലേ.എല്ലാം എന്റെ വിവരക്കേടും വിഡ്ഢിത്തവുമായി തന്നെ എനിക്കിപ്പോൾ ബോധ്യമാകുന്നുണ്ട് പക്ഷേ ആത്മാർത്ഥമായിട്ട് പശ്ചാത്തപിക്കാനല്ലാതെ എനിക്കിപ്പോൾ ഒന്നിനും കഴിയില്ല.. അത്രമേൽ ദയനീയമാണ് എന്റെ അവസ്ഥ... " അതേയിരിപ്പിൽ തന്നെ തമ്പി ജയഗോപന് നേരെ കൈകൾകൂപ്പി കൊണ്ടത് പറയുമ്പോൾ അയാളുടെ ചുണ്ടിലെ ചിരിയിൽ താൻ ഒരു പുഴുവിനെപ്പോലെയാണെന്ന് തമ്പിക്ക് തോന്നി. " അപ്പൊ അന്നെന്നെ ചതിച്ചതടക്കം ഒരു ദുർബല നിമിഷത്തിൽ അളിയന് സംഭവിച്ച തെറ്റാണ്... അല്ലേ.. " തമ്പി പറഞ്ഞതുപോലെതന്നെ ജയഗോപൻ ആ വാക്കുകൾ ഒന്നും കൂടെ ഒരുമിട്ടു.. " ശരി..അന്നങ്ങനെയൊക്കെ സംഭവിച്ചത് ഒരു ദുർബല നിമിഷത്തിൽ അളിയന് പറ്റിയത് തെറ്റ് തന്നെയാണെന്ന് ഞാനും അംഗീകരിക്കുന്നു. ഇനിയിപ്പോ എന്താ വേണ്ടത്.അതിനെക്കുറിച്ച് പറ അളിയൻ ഏതായാലും കഷ്ടപ്പെട്ടുകൊണ്ട് ഇത്രയും ദൂരം എന്നെ കാണാൻ വന്നതല്ലേ... " ജയഗോപൻ തമ്പിയെ സൂക്ഷിച്ചു നോക്കി. "എന്നോട്.. പൊറുക്കണം.. എനിക്ക്... എനിക്ക് മാപ്പ്.. തരണം..ഞാനും എന്റെ മകനും..." ജയ് ഗോപന് നേരെ നോക്കി തമ്പിക്കാ വാക്കുകൾ പറയാൻ കഴിയുന്നുണ്ടായിരുന്നില്ല..അയാളുടെ തല താണ് പോയി. "ഓ.മാപ്പ് വേണമല്ലേ..."അയാളോന്നു ചിരിച്ചു.. പക്ഷേ തമ്പിക്കത് കൊല ചിരി പോലാണ് തോന്നിയത്.. ശ്രീകുട്ടാ... അകത്തേക്ക് നോക്കി അയാൾ ഉറക്കെ വിളിക്കുമ്പോൾ തമ്പി പൊള്ളിയത് പോലെ ഇരിക്കുന്നിടത്തുനിന്നും പിടഞ്ഞ് എഴുന്നേറ്റു.. " അളിയനെങ്ങോട്ടാ എഴുന്നേറ്റോlടുന്നത്.. അവിടിരിക്ക്.. ഞാൻ ശ്രീക്കുട്ടനെയല്ലേ വിളിച്ചത്.. " ആ വെപ്രാളം കണ്ടിട്ട് ജയഗോപനൊരു ചിരിയോടെ പറഞ്ഞു.. ഗൂഡമായൊരു ചിരിയോടെ... ജയഗോപൻ തമ്പിയെ തന്നെ നോക്കി നിൽപ്പുണ്ട്.. ശ്രീ വരുന്ന കാഴ്ച കാണാൻ നിൽക്കാതെ അയാൾ ഇറങ്ങി ഓടിക്കുമോ എന്നൊരു സന്ദേഹം പോലും ജയഗോപന് തമ്പിയുടെ നിൽപ്പ് കണ്ടപ്പോൾ തോന്നുന്നുണ്ടായിരുന്നു.. വല്ലാത്തൊരു നിർവൃതിയോടെ അയാളാ കാഴ്ച ആസ്വദിക്കുകയാണ്.. ഏറെ നേരമൊന്നും കാത്തിരിക്കേണ്ടി വന്നില്ല,അച്ചുവിനെയും ബാലയെയും ചേർത്തു പിടിച്ചു കൊണ്ടുതന്നെയാണ് ശ്രീ ഇറങ്ങിവന്നത്... വീണ്ടും നടുക്കം... തമ്പി വീഴാതിരിക്കാൻ ചുവരിൽ കൈ കൊണ്ട് പരതി..അച്ചുവിന്റെ നെറ്റിയിലെ സിന്ദൂരചുവപ്പ്.. ബാലയുടെ ചുണ്ടിലെ ചിരിയുടെ തിളക്കം.. തമ്പി വിശ്വാസം വരാതെ അവരെ തന്നെ നോക്കി നിന്നു.. "ആഹാ.. അമ്മാവൻ.. എപ്പോ വന്നു..." അങ്ങേയറ്റം പുച്ഛം നിറച്ചു കൊണ്ടുള്ള ശ്രീയുടെ ചോദ്യം.. കഴുത്തൊടിഞ്ഞത് പോലെ തമ്പിയുടെ തല താണ് പോയി. " വന്ന കാലിൽ നിൽക്കാതെ ഇങ്ങോട്ട് അകത്തോട്ട് കയറിയിരിക്കമ്മാവാ..അച്ഛനൊന്നും പറഞ്ഞില്ലേ അമ്മാവനോട് കയറിയിരിക്കാൻ... ഇങ്ങനെ പുറത്തു നിർത്തി സംസാരിക്കേണ്ട ആളൊന്നുമല്ല ഇത്..നമുക്ക് ഒരുപാട് ഉപകാരം ചെയ്തതെന്ന് വ്യക്തിയാണ്... അത് നമ്മൾ മറക്കാൻ പാടുണ്ടോ അച്ഛാ.. " ശ്രീയുടെ പരിഹാസം.. അതെല്ലാം അമ്പുകൾ പോലെ തമ്പിയിൽ തുളച്ചു തറഞ്ഞു കയറിയിറങ്ങി.. " അല്ല....നിങ്ങളുടെ പെങ്ങളെ കൊണ്ടുവന്നില്ലേ..അതല്ലേ അമ്മാവാ അമ്മാവന്റെ മെയിൻ ആയുധം..ആയുധമില്ലാതെ അമ്മാവൻ എങ്ങനെയാണ് യുദ്ധഭൂമിയിൽ ഒറ്റയ്ക്ക് പോരാടുന്നത്..തോറ്റുപോകും കേട്ടോ. പിന്നെ അതു പറഞ്ഞിട്ട് നിലവിളിച്ചിട്ട് യാതൊരു കാര്യവുമുണ്ടാവില്ല... " അച്ചുവിന്റെയും ബാലയുടെയും തോളിൽ നിന്ന് കൈയെടുത്ത് മാറ്റിയിട്ട് ശ്രീ തമ്പിയുടെ നേരെ മുന്നിൽ പോയി നിന്നു. അവന്റെ കണ്ണിൽ നിന്നുയരുന്ന തീ ജ്വാലകൾക്ക് തന്നെ ഉരുക്കി കളയാനുള്ള ശക്തിയുണ്ടെന്നു പോലും തമ്പിക്കാ നിമിഷം തോന്നി.. " ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് പോയ എന്റെ അച്ഛൻ തിരികെ വന്നിട്ടുണ്ടമ്മാവാ..അങ്ങനെ തിരികെ വരുന്ന അച്ഛനെ എന്തോക്കെയോ ചെയ്യുമെന്നൊക്കെ അമ്മാവൻ പെങ്ങൾക്ക് വാക്ക് കൊടുത്തിരുന്നതായി എനിക്കറിയാമല്ലോ.. ദാ എന്റച്ഛൻ...ഒന്നും ചെയ്യുന്നില്ലേ നിങ്ങള്... അമ്മാവൻ വെറുതെ വാക്ക് പറഞ്ഞു പറ്റിക്കരുത് കേട്ടോ.. അത് നിങ്ങൾക്ക് ചേരില്ല.. പറഞ്ഞതൊക്കെ അങ്ങോട്ട് ചെയ്തേക്കമ്മാവാ ഇങ്ങനെ നോക്കി നിൽക്കാതെ... " പല്ല് കടിച്ചു കൊണ്ട് ശ്രീ പറഞ്ഞു നിർത്തുമ്പോൾ തമ്പി ഭയത്തോടെ അവനെ നോക്കി..ശേഷം പിന്നിലേക്കൊരടി വെച്ചു.. "മോനെ... അത്.." അയാളെന്തോ പറയാൻ തുടങ്ങി.. ശ്രീയുടെ കത്തികൊണ്ട് കുത്തും പോലുള്ള ആ നോട്ടം.... തമ്പി വീണ്ടും പിന്നിലേക്ക് നീങ്ങി.. " വെറും മോനേ എന്ന് വിളിക്കല്ലേ...എന്നെ വിളിക്കുമ്പോ അതിനുമുന്നിൽ ഇയാൾ ചേർക്കാറുള്ള വേറെ കുറെ വാക്കുകളൊക്കെയില്ലേ...അതൊക്കെ ചേർത്തിട്ട് ഒന്നുകൂടി വിളിക്കങ്ങോട്ട്...ഇപ്പൊ കുറെയായി ഞാനതൊക്കെ കേട്ടിട്ട്.. " ശ്രീ പുച്ഛത്തോടെ തമ്പിയെ നോക്കി.. " എന്റെ പൊന്നു ശ്രീക്കുട്ടാ നീ അളിയനെ നിർത്തിയിങ്ങനെ അപമാനിക്കല്ലേ...എന്തിന്റെയോ മാപ്പ് എടുത്തോണ്ട് പോകാന്‍ വന്നതാ മൂപ്പര്.. നിന്റെ കയ്യിലുണ്ടെങ്കിൽ അത് കൊടുത്തു വിട്ടേക്ക്...അളിയൻ പോയ്ക്കോട്ടേ ഡാ..അളിയന്റെ പെങ്ങള് കുട്ടി കാത്തിരുന്നു മുഷിയുന്നുണ്ടാവും.." വീണ്ടും ജയഗോപന്റെസ്വരം... തമ്പി വീണ്ടുംമുഖംകുനിച്ചു.. " താൻ എന്താടോ അമ്മാവാ വിചാരിച്ചിരുന്നത്..എന്നും എക്കാലത്തും എല്ലാവരെയും ദ്രോഹിച്ചും പറ്റിച്ചു കൊണ്ട് ജീവിക്കാമെന്നോ. എന്റെ അച്ഛനെ കൊണ്ടുപോയി ചെയ്യാത്ത കുറ്റത്തിന് ജയിലിലടച്ചിട്ട് അച്ഛൻ ഞങ്ങളെ ഉപേക്ഷിച്ചു പോയെന്ന് ഞങ്ങൾ മക്കളെയടക്കം പറഞ്ഞു വിശ്വസിപ്പിച്ച ദുഷ്ടനാണ് താൻ.. ആ തനിക്ക് ഞങ്ങൾ മാപ്പ്തരണമല്ലേ.. " ശ്രീയയാളെ തല്ലിയെക്കുമോ എന്നൊരു തോന്നലുണ്ട് കണ്ടുനിൽക്കുന്നവർക്ക്.. " ഒന്നും മറന്നിട്ടില്ല ഞാൻ..നീ എന്നോട് കാണിച്ച എല്ലാ ക്രൂരതകളും ഇവിടെ എന്റെ നെഞ്ചിലുണ്ട്.. ശ്രീ സ്വന്തംനെഞ്ചിലൊന്ന്തട്ടി.. " ഇപ്പൊ നീ കിടന്നോടുന്ന ഈ കുരുക്കില്ലേ, ഇതൊരു സാമ്പിളാണ്. ഇതൊന്നുമല്ല, എന്നോടും എന്റെ കൂടെപ്പിറപ്പിനോടും എന്റെ അച്ഛനോടും താൻ ചെയ്തതിനുള്ളതെല്ലാം പകരം ചോദിക്കാൻ തന്നെയാണ് ശ്രീദേവ് തിരിച്ചുവന്നിട്ടുള്ളത്.. " തമ്പി അവനെ നോക്കിഒന്നും മിണ്ടാതെ നിന്നു. " താനും തന്റെ കുടുംബവും ഇനി ഓടി ഓടി ച്ചാവും..ഞങ്ങൾക്ക് നഷ്ടപ്പെട്ടതിന് ഇതൊന്നും പകരമാവില്ലന്നറിയാം.എന്നായാലും ഞങ്ങൾ അനുഭവിച്ചതെല്ലാം നിങ്ങളെ കൂടി അറിയിച്ചിട്ടെ ഞാനീ കളി നിർത്തൂ.. അതിന് വേണ്ടി ഞാൻ എന്തും ചെയ്യും...എന്നിട്ടേ ഈ ശ്രീദേവിനിനിയൊരു ഒരു വിശ്രമമുള്ളു..ഓടി ഓടി നീ തളരും അമ്മാവാ.. അന്ന്.. അന്ന് ഞാൻ നിനക്കുള്ള അവസാന ആണിയും തറക്കും.. പിന്നെ നീ പുറം ലോകം കാണില്ല.. എന്റച്ഛന്റെ ലൈഫിൽ കയറി കളിച്ച നിന്നോട് ഞാൻ ഇത്രയെങ്കിലും ചെയ്യണ്ടേ അമ്മാ...വാ." ശ്രീയുടെ പല്ലുകൾ ഞെരിഞ്ഞാമർന്നു.. "പെങ്ങൾക്ക്.. എന്നൊരു മന്ത്രം പറഞ്ഞു നടന്നിട്ട് ആ പെങ്ങളോട് പോലും നീതി കാണിക്കാൻ കഴിയാത്ത ചെറ്റയാണ് നീ... ശരിക്കും നിനക്ക് നിന്നോടും നിന്റെ കുടുംബത്തിനോടുമല്ലാതെ ആരോടാണ് സ്നേഹമുണ്ടായിരുന്നത്.. സ്നേഹത്തിന്റെ മറവിൽ എന്റെ അമ്മയെ ഞങ്ങളിൽ നിന്നകറ്റി... അച്ഛന്റെയും അമ്മയുടെയും ജീവിതം തകർത്തു... ഞങ്ങളുടെ ബാല്യം.. കൗമാരം.. എല്ലാം നശിപ്പിച്ചു...അമ്മയുടെ സമ്പാദ്യമെല്ലാം നിന്റെ പേരിലാക്കാൻ ശ്രമിച്ചു.. ഇത്രയൊക്കെ ക്രൂരത ഞങ്ങളോട് ചെയ്തിട്ടും യാതൊരു ഉളുപ്പുമില്ലാതെ ഞങ്ങൾക്ക് മുന്നിലേക്ക് മാപ്പ് അന്വേഷിച്ചു വരാൻ മാത്രം നാണമില്ലാത്തവനാണോ താൻ..നിനക്ക് മാപ്പ് വേണമല്ലേ.. തരാം.. തന്നിട്ടേ വിടൂ.." ശ്രീയുടെ ചിരിക്ക് കൂടുതൽ ക്രൂരതയേറി.. അതോടെ തമ്പിയുടെ ഹൃദയമിടിപ്പും വല്ലാതെ ഉയർന്നു.. വിറച്ചിട്ടും വെപ്രാളവും കൊണ്ട് അയാൾക്ക് നിൽക്കാനും ഇരിക്കാനും കഴിയാത്ത ഒരു പരവേശമാണ്. " നോക്ക്...കണ്ണ് തുറന്ന് നോക്ക്.നീ നശിപ്പിക്കാൻ ശ്രമിച്ചവരെല്ലാം മുന്നിൽ നിവർന്ന് നിൽക്കുന്നു.അവർക്കാർക്കും ഒന്നും നഷ്ടപ്പെട്ടിട്ടില്ല..പക്ഷേ നിനക്കോ.നശിപ്പിക്കാൻ നടന്നിട്ടോടുവില് നിനക്കുള്ളതെല്ലാം നഷ്ടം വന്നില്ലേ... നിന്റെ കുടുംബം...നീയുണ്ടാക്കിയെടുത്ത പൊള്ളയായ നിന്റെ സൽപ്പേര്..നീ തട്ടിപ്പറിച്ച എന്റച്ഛന്റെ സമ്പാദ്യം...എല്ലാം ഞാൻ തിരികെ മേടിക്കും... നിനക്കിനി സ്വന്തമായി ഒന്നുമില്ല...എന്റെ ഭിക്ഷ സ്വീകരിക്കാൻ വേണ്ടി എന്റെ കാൽ കീഴിലേക്ക് വന്ന വെറുമൊരു പിച്ചക്കാരൻ മാത്രമാണ് ദിവാകരൻ തമ്പി എന്ന നീ.... " ശ്രീ പറയുമ്പോൾ ഒരു നിമിഷം തമ്പിയുടെ കണ്ണുകൾ ജയ ഗോപന് നേരെയും അയാൾക്കരികിൽ തന്നെ നിൽക്കുന്ന അച്ചുവിനെയും ബാലയുടെയും നേരെ നീങ്ങി.. ശരിയാണ് ... അവൻ പറഞ്ഞത് വളരെ ശരിയാണ്. നശിപ്പിക്കാൻ വേണ്ടിയിട്ടായിരുന്നു തന്റെ ഓട്ടങ്ങളൊക്കെയും.. പക്ഷേ അവർക്കാർക്കും ഇപ്പോൾ യാതൊരു കുറവുമില്ല. അവരെല്ലാം അവനൊപ്പം തന്നെ തലയുയത്തി നിൽക്കുന്നു. താനോ എല്ലാം നഷ്ടം വന്നിട്ട് തലകുനിച്ചു നിൽക്കുന്നു.. " എന്റെ അച്ഛനെ നാടുകടത്തി.... എന്റെ അമ്മയെ പറഞ്ഞു പറ്റിച്ചു ഞങ്ങളുടെ ജീവിതവും ജീവനും കൂടെ നീ നശിപ്പിക്കാൻ ശ്രമിച്ചു...എന്റെ പെങ്ങളുടെ കണ്ണുനീരിന് കുറെ കുടിച്ചു രസിച്ചു.. ഇതിനൊന്നും നിനക്ക് മാപ്പില്ല... നിന്നെക്കൊണ്ട് ഞാൻ ഉത്തരം പറയിപ്പിക്കാതിരിക്കില്ല തമ്പി.. ശ്രീ പല്ല് ഞെരിയിക്കുന്ന ശബ്ദം തമ്പിക്ക് കേൾക്കാൻ കഴിയുന്നുണ്ട്. " എന്ത് സന്തോഷത്തോടെയായിരുന്നു ഞങ്ങളുടെ ജീവിതം...അതിനിടയിലേക്ക് ഒരു അപശകുനം പോലെ നീ എന്തിനാണ് വന്നത്.. പെങ്ങളോട് സ്നേഹമുണ്ടായിരുന്നുവെങ്കിൽ പെങ്ങളുടെ ജീവിതം തളരാതെ നോക്കണ്ടേ.. അതല്ലേ ഒരാങ്ങള ചെയ്യേണ്ടത്... പക്ഷേ നീ ചെയ്തത് അതല്ലല്ലോ. എന്താ എന്റച്ഛൻ നിന്നോട് ചെയ്തു പോയ തെറ്റ്. നിങ്ങളെ പെങ്ങൾക്കൊരു നല്ല ജീവിതം കൊടുത്തതോ.പറ്റില്ലെങ്കിൽ നീ ആദ്യം തന്നെ നിന്റെ പെങ്ങളെ എന്റച്ഛന് കൊടുക്കേണ്ടായിരുന്നു.. പക തീർക്കാൻ ഇറങ്ങിയപ്പോ പെങ്ങളെ ജീവിതം നിനക്കൊരു പ്രശ്നമല്ലായിരുന്നു.. അല്ലേ... " തമ്പി ഒന്നും മിണ്ടാനില്ലാതെ ആ വെറും നിലത്ത് തകർന്നിരുന്നു. "മാപ്പും കോപ്പുമൊന്നുമില്ല.. പകരം നിനക്ക് ഞാനൊരു ഓപ്ഷൻ തരും.." ശ്രീയുടെ കടുത്ത സ്വരം. തമ്പി പ്രതീക്ഷയോടെ മുഖമുയർത്തി നോക്കി. "എന്റച്ഛനെ ചതിയിലൂടെ ജയിലിൽ തള്ളി.. നിങ്ങളുടെ പെങ്ങളെ പറഞ്ഞു മയക്കി നിങ്ങൾ നേടിയെടുക്കാൻ ശ്രമിച്ച എന്റെ അച്ഛന്റെ സമ്പാദ്യം.. ഒരണ പോലും കുറയാതെ.. നാളെ ഇന്നേരത്തിനുള്ളിൽ ഇവിടെ കൊണ്ട് വന്നേൽപ്പിച്ചാൽ..." ശ്രീ പറഞ്ഞു നിർത്തി.. തമ്പി അവനെ തന്നെ സൂക്ഷിച്ചു നോക്കി നിൽപ്പുണ്ട്. "നിന്റെയും നിന്റെ മകന്റെയും പേരിലുള്ള കേസ്.. അതിന്റെ കാര്യത്തിലൊന്ന് പരിഗണിക്കാം.അതിന്റെ കാര്യം മാത്രം.." ശ്രീക്ക് വല്ലാത്തൊരു ചിരിയുണ്ട്. "സമ്മതിച്ചോ..." തമ്പിക്ക് മുന്നിൽ കൈ കെട്ടി നിന്നിട്ട് ശ്രീ അത് ചോദിച്ചു. അവന്റെയാ ചിരിയിൽ.. ജയഗോപന്റെ നേരെയാണ് തമ്പിയുടെ നോട്ടം നീങ്ങിയത്. അവരുടെ രണ്ടു പേരിലും കാണുന്ന ആ വിജയചിരി.. അവിടെ മുതൽ താൻ തീർത്തും തോറ്റു പോയെന്ന് തമ്പി ഉറപ്പിച്ചു. ഇനി കീഴടങ്ങി കൊടുക്കുകയേ നിവൃത്തിയൊള്ളു. "ഉത്തരം പറഞ്ഞിട്ട് പോകാൻ നോക്ക് അമ്മാവാ.. എനിക്കുണ്ടല്ലോ.. നിങ്ങളെ ഇങ്ങനെ കാണുമ്പോൾ ഏതാണ്ടൊക്കെ ചെയ്യാൻ തോന്നുന്നുണ്ട്... പ്രവർത്തനം കൊണ്ട് യാതൊരു അർഹതയുമില്ലെങ്കിലും സ്ഥാനം കൊണ്ട് നിങ്ങളെന്റെ അമ്മാവനായി പോയില്ലേ.. എന്നേക്കാൾ വയസ്സിൽ മൂത്തതല്ലേ എന്നൊക്കെ കരുതി ഞാൻ എന്നേ തന്നെ കണ്ട്രോൾ ചെയ്തു നിർത്തിയേക്കുവാ.. ഇനിയും ഇങ്ങനെ നിന്ന് സമയം കൂട്ടി നിങ്ങളാ അനുകൂല്യങ്ങളൊന്നും ഇല്ലാണ്ടാക്കല്ലേ.. അറിയാലോ.. ഒന്നു തുടങ്ങി കിട്ടിയാൽ.. എന്നോട് ചെയ്തതെല്ലാം വെച്ച് നോക്കിയാൽ പിന്നെ നിങ്ങളോടുങ്ങിയിട്ടേ ഞാനത് നിർത്തൂ.. അത് കൊണ്ട് നേരത്തേ ഞാൻ പറഞ്ഞ ഓപ്ഷൻ ഓക്കെയാണെങ്കിൽ അത് പറഞ്ഞിട്ട് പോ.. ഇനിയെങ്ങനെ അല്ലെങ്കിലും ഇവിടെ നിന്നിറങ്ങി പോ...എനിക്ക് തന്നേ കാണുന്നത് വെറുപ്പാണ്.. അറപ്പാണ്.. ശ്രീയുടെ സ്വരം അങ്ങേയറ്റം പരുക്കമായിരുന്നു അത് പറയുമ്പോൾ. എത്രയടക്കി പിടിക്കാൻ അവൻ ശ്രമിച്ചിട്ടും ചിലതൊക്കെ വീണ്ടും വീണ്ടും തികട്ടി വരുന്നത് കൊണ്ട് വളരെ കഷ്ടപ്പെട്ടു കൊണ്ടാണ് അവനങ്ങനെ നിൽക്കുന്നത്.. "സമ്മതിച്ചു..." തീരെ താഴ്ന്ന തമ്പിയുടെ സ്വരം.. ഉന്മാദം നിറഞ്ഞൊരു ചിരിയോടെ ശ്രീ അയാൾ പറയുന്നത് കേട്ടു. അവന്റെ കണ്ണുകൾ പിന്നിലേക്ക് പാഞ്ഞു. അച്ഛന്റെ മുഖത്തെ നിർവൃതി.. അവനുള്ളം നിറഞ്ഞു.. അത് മതി.. "എങ്കിൽ വിട്ടോ... ഇനി നാളെ ഈ പറഞ്ഞതെല്ലാം.. അതായത് അച്ഛന്റെ പേരിലുള്ള ഓഫീസുകളിൽ താൻ നടത്തിയ ക്രമക്കേടുകൾ അടക്കമുള്ള ഫയൽ.. അതല്ലാതെ അവിടുന്ന് താൻ വെട്ടിച്ചു മാറ്റിയ കാശ്.. അതിന്റെ ലാഭം നീ ഒറ്റയ്ക്ക് വിഴുങ്ങിയത്..എന്റച്ഛന്റെ കാശ് കൊണ്ട് താൻ വാങ്ങി കൂട്ടിയ സ്ഥലത്തിന്റെയും സ്ഥാപനത്തിന്റെയും രെജിസ്റ്റർഡ് പേപോഴ്സ്.. എന്റെ അച്ഛന്റെ കാശ് കൊണ്ട് താൻ തന്റെ മകൾക്ക് കൊടുത്ത സ്ത്രീ ധനം.. മരുമകനെ തൃപ്തിപ്പെടുത്താൻ കൊടുത്ത ബെൻസ് കാർ.. മക്കളെ പേരിൽ പലയിടത്തും വാങ്ങി കൂട്ടിയ സ്ഥലം.. മറ്റ് വസ്തുക്കൾ...എന്നതിന്റെ ഒറിജിനൽ പ്രമാണങ്ങൾ... നിന്റെ ഭാര്യയും മക്കളും ധൂർത്തടിച്ചു കളഞ്ഞതെല്ലാം..ഭാര്യ യുടെ പേരിലുള്ളതിന്റെ പ്രമാണങ്ങൾ...അങ്ങനെ എല്ലാം.. ഒന്നു പോലും മിസ്സാവാതെ എല്ലാം കൊണ്ട് വന്നേക്കണം..നാളെ ഇവിടെ വന്നിട്ട് ബ്ബ ബ്ബ കളിച്ചാൽ.. നേരെ ജയിലോട്ട് എൻട്രി തരും ഞാൻ. പറഞ്ഞേക്കാം.." ശ്രീ ഓർമ്മിപ്പിച്ചു.. ദുർബലമായൊന്ന് മൂളി കൊണ്ട് തമ്പി തിരിഞ്ഞു. "പിന്നൊരു കാര്യം..." ശ്രീ വിളിക്കുമ്പോൾ... തമ്പി വിറയലോടെ തിരിഞ്ഞു.. "താൻ ചെയ്തു കൂട്ടിയതെല്ലാം.. എന്റെ അച്ഛന്റെ ജയിൽവാസം അടക്കം.. താൻ പറഞ്ഞിട്ട് തന്നെ തന്റെ പെങ്ങൾ അറിയണം.. അതറിയിച്ചു കൊടുത്തിട്ട് നാളെ നീ ഇങ്ങോട്ട് വരുമ്പോൾ നിന്റെ പെങ്ങളെയും കൂടെ കൂട്ടിക്കോ...അതും മറക്കണ്ട..." ക്രൂരത നിറഞ്ഞൊരു ചിരിയോടെ ശ്രീ ഓർമ്മിപ്പിച്ചു. വന്നത് മുതൽ അമ്മയെന്ന വാക്ക് ശ്രീ അധികം പറഞ്ഞില്ലെന്നു കൂടി തമ്പി ഓർത്തു..ആ വഴി ഇനിയൊരു രക്ഷയില്ലെന്ന് കൂടി തമ്പി ഉറപ്പിച്ചു കഴിഞ്ഞു... അവനാ പറഞ്ഞതും തമ്പി മൂളി സമ്മതിച്ചു.. "ഇനിയൊന്നു കൂടി.." ശ്രീ വീണ്ടും ഗുഡമായൊരു ചിരിയോടെ തമ്പിയെ നോക്കി. ഇനിയുമെന്താ അവന്റെ ഉള്ളിലെന്നറിയാതെ തമ്പി അവനെ പകച്ചു നോക്കി.. ഡെവി... അവനുറക്കെ വിളിക്കുമ്പോൾ ആ വിളി കാത്തിരുന്നത് പോലെ ഡെവി പുറത്തേക്കിറങ്ങി വന്നു.. അവനും വല്ലാത്തൊരു ചിരിയുണ്ട്. ബാലയുടെ മുഖം ചുളിഞ്ഞു. ഡെവി വന്നിട്ട് ബാലയുടെ അരികിൽ നിൽപ്പുറച്ചു. ബാല അവനിൽ നിന്നും അൽപ്പം അകന്ന് നിൽക്കുന്ന ശ്രമിച്ചെങ്കിലും ഡെവി അതിന് വിടാതെ പിന്നിൽ കൂടി അവളെ അവനോട് ചേർത്ത് നിർത്തി.. തമ്പിയൊന്നും ചെയ്യാൻ കഴിയാതെ അവരുടേയാ നിൽപ്പ് നോക്കി നിന്നു. അതേ നിമിഷം തന്നെ ശ്രീയുടെയും ഡെവിയുടെയും നോട്ടമിടഞ്ഞു.. ശേഷം രണ്ടുപേരും ജയഗോപനെ നോക്കി. അവർക്ക് മാത്രം മനസ്സിലാവുന്ന ഒരു സമ്മതം.. അതേ ചിരിയോടെ തന്നെ..ഡെവി പോക്കറ്റിൽ നിന്നൊരു താലിമാല വലിച്ചെടുത്തു.. എന്താണ് സംഭവിക്കുന്നതെന്ന് ബാലക്ക് പോലും മനസ്സിലാവും മുന്നേ അവളെ തനിക് നേരെ തിരിച്ചു നിർത്തി ഒരൊറ്റ നിമിഷം കൊണ്ട് ഡെവി അവന്റെ അവകാശം അവളുടെ കഴുത്തിൽ കെട്ടി മുറുക്കി കഴിഞ്ഞിരുന്നു... തുടരും... സമാധാനം.. സന്തോഷം.. ന്റെ ഡെവി 🥰🥰🥰🥰 പറഞ്ഞതല്ലേ ഞാൻ.. അവനെനിക്ക് പ്രിയപ്പെട്ടവനാണ്.. അവനെ ഞാനങ്ങനെ നീറാൻ വിടില്ലെന്ന്.. പ്രണയിച്ചവരെയാരെയും ഞാനിന്ന് വരെയും വേർ പിരിച്ചിട്ടില്ല ഗയ്‌സ്.. അതിന്... അതിന് വല്ലാത്ത നോവാണ്.. മുറിച്ചു മുറിച്ചു എഴുതിയാൽ ഇതിന്റെ ഭംഗി പോകും ന്ന് തോന്നി..തമ്പിയോട് പറഞ്ഞിട്ട് എനിക്കും എന്റെ ചെക്കനും കലിപ്പ് തീരാത്തത് കൊണ്ട് തന്നെ പാർട് വല്ലാതെ നീണ്ടു പോയി.. എനിക്കിന്ന് വലിയ റിവ്യൂ വേണം കേട്ടോ.. ഇന്ന് ഞാനത് അർഹിക്കുന്നുണ്ട്.. സ്നേഹത്തോടെ jif #📔 കഥ
324 likes
86 comments 44 shares
ആരാണവള്? നിങ്ങളിത്രയൊക്കെ സിംപതി കാണിക്കാനും മാത്രം, എന്ത് ബന്ധമാണ് നിങ്ങൾ തമ്മിലുള്ളത്? എൻ്റെ സീമേ.. നിയെന്തിനാണിങ്ങനെ ഷൗട്ട് ചെയ്യുന്നത്, നീ കരുതുന്നത് പോലെ, ഞങ്ങൾ തമ്മിൽ തെറ്റായ ഒരു ബന്ധവുമില്ല ,അവളെൻ്റെ ക്ളാസ് മേറ്റായിരുന്നു, അവിവാഹിതയായ അവൾ കുറച്ച് നാളായി അർബുദ രോഗിയാണ്, പ്രായമായ അവളുടെ അമ്മയല്ലാതെ ,ഫിനാൻഷ്യലി അവളെ സഹായിക്കാൻ മറ്റാരുമില്ല അത് കൊണ്ട് ?,നിങ്ങളവളുടെ പഴയ ക്ളാസ്മേറ്റല്ലേ? അല്ലാതെ അവളുടെ ലോക്കൽ ഗാർഡിയനൊന്നുമല്ലല്ലോ ?നിങ്ങളുടെ സമ്പാദ്യം എനിക്കും എൻ്റെ മകനും അനുഭവിക്കാനുള്ളതാണ്, അതിൽ നിന്ന് ഒരു ചില്ലിക്കാശ് എടുത്ത് കൊടുക്കാൻ ഞാൻ സമ്മതിക്കില്ല സീമേ .. എൻ്റെ ക്ഷമയ്ക്കും അതിരുണ്ട്, നീ നിൻ്റെ കാര്യം നോക്ക്, എനിക്കറിയാം എൻ്റെ മുതല് ആർക്കൊക്കെ കൊടുക്കണമെന്ന്, അതിന് നിൻ്റെ അഭിപ്രായം ചോദിച്ചില്ല രാജേന്ദ്രൻ ക്ഷുഭിതനായി പറഞ്ഞു. അടുത്ത റൂമിലിരുന്ന് ഓൺലൈൻ ക്ളാസ്സ് അറ്റൻ്റ് ചെയ്തിരുന്ന വിവേക് അവരുടെ ഉറക്കെയുള്ള സംസാരം കേട്ട് ഞെട്ടി ആദ്യമായാണ് അമ്മ അച്ഛനോടിത്ര ഉച്ചത്തിൽ സംസാരിക്കുന്നത്. അമ്മ പറഞ്ഞ ആ സ്ത്രീ ആരായിരിക്കും? അച്ഛൻ പറഞ്ഞത് പോലെ അവരച്ഛൻ്റെ വെറുമൊരു ക്ളാസ് മേറ്റ് മാത്രമായിരിക്കുമോ ?അതോ അമ്മ സംശയിക്കുന്ന തരത്തിൽ എന്തെങ്കിലും ... ശ്ശെ ,അങ്ങനെയൊന്നുമുണ്ടാവില്ല അച്ഛനെക്കുറിച്ച് ഇത് വരെ മോശം വാർത്തകളൊന്നും താൻ കേട്ടിട്ടില്ല ,തനിക്കോർമ്മ വച്ച നാള് മുതൽ അമ്മയുമായി ഊഷ്മളമായൊരു ബന്ധമാണ് അച്ഛനുള്ളത്. താനും അച്ഛനും തമ്മിൽ കൂട്ടുകാരെ പോലെയാണ് എന്തുണ്ടെങ്കിലും തന്നോട് തുറന്ന് പറയാറുണ്ട് ,പക്ഷേ ... ആ പതിനേഴ്കാരൻ്റെ മനസ്സിൽ ആശങ്കയുടെ വിത്ത് മുള പൊട്ടി. അച്ഛൻ്റെ ശബ്ദമുയർന്നത് കൊണ്ടാവാം, പിന്നീട് അമ്മയുടെ സംസാരം നിലച്ച് പോയിരുന്നു. പിറ്റേന്ന് അടുക്കളയിൽ ചെന്ന് നോക്കിയപ്പോൾ, അമ്മയുടെ മുഖം നീര് വച്ചത് പോലെ വീർത്തിരുന്നു, കണ്ണുകൾ ചുവന്നിരിക്കുന്നു, രാത്രിയിൽ മുഴുവൻ ,അമ്മ കരയുകയായിരുന്നെന്ന് വിവേകിന് മനസ്സിലായി. എന്താ അമ്മേ... ഇത്? എന്തിനാ ഇന്നലെ അച്ഛനുമായി വഴക്കിട്ടത്? ഒന്നുമില്ല, നീയതൊന്നും അറിയാനുള്ള പ്രായമായിട്ടില്ല, നീ വെറുതെ ആവശ്യമില്ലാത്തതൊന്നും ചിന്തിച്ച് കൂട്ടണ്ട, ദാ ഈ ചായ കുടിച്ചിട്ട് ,വേഗം ട്യൂഷന് പോകാൻ നോക്ക് തൻ്റെ ചോദ്യങ്ങളിൽ നിന്നും അമ്മ മനപ്പൂർച്ചം ഒഴിഞ്ഞ് മാറുകയാണെന്ന്, വിവേകിന് മനസ്സിലായി. ട്യൂഷൻ ക്ളാസിലിരുന്നിട്ടും, അവൻ ടീച്ചർ പഠിപ്പിക്കുന്നതൊന്നും കേൾക്കുന്നില്ലായിരുന്നു. ട്യൂഷൻ കഴിഞ്ഞ് തിരിച്ച് വീട്ടിലെത്തിയപ്പോൾ, അച്ഛൻ കാറെടുത്ത് പുറത്തേയ്ക്ക് പോകുന്നത് കണ്ടു. അമ്മേ...അച്ഛനെങ്ങോട്ടാ പോയത് ? ആ ആർക്കറിയാം നീ ചെന്നന്വേഷിക്ക് അച്ഛനോടുള്ള പിണക്കം സീരിയസ്സാണെന്ന്, അമ്മയുടെ മറുപടിയിൽ നിന്നും വിവേകിന് മനസ്സിലായി. അമ്മയ്ക്കും, അച്ഛനുമിടയിൽ എന്തൊക്കെയോ ചീഞ്ഞുനാറുന്നുണ്ടെന്ന് വിവേകിന് തോന്നി. എന്തായാലും അച്ഛനോട് തന്നെ നേരിട്ട് ചോദിക്കാമെന്ന് അവൻ മനസ്സിലുറപ്പിച്ചു. രാത്രി ഏറെ വൈകിയാണ് രാജേന്ദ്രൻ വീട്ടിലേക്ക് തിരിച്ചെത്തിയത്. സീമ പതിവ് പോലെ അയാളെ കാത്തിരിക്കാതെ നേരത്തെകയറി കിടന്നു. വിവേക് പക്ഷേ, അച്ഛനെയും കാത്ത് ഉറക്കമിളച്ചിരുന്നു. കോളിങ്ങ് ബെല്ലടിച്ചപ്പോൾ അവനാണ് മുൻവാതിൽ തുറന്ന് കൊടുത്തത്. ഇത്രയും നേരം എവിടെയായിരുന്നച്ഛാ...? ഹോസ്പിറ്റലിലായിരുന്നു മോനേ.. അച്ഛൻ്റെ പഴയൊരു ഫ്രണ്ടിന് ഒരു സർജറി ഉണ്ടായിരുന്നു ,ഓപറേഷൻ കഴിഞ്ഞപ്പോൾ, ഒരു പാട് വൈകി, പിന്നെ അവിടുത്തെ ബില്ലൊക്കെ സെറ്റിൽ ചെയ്തപ്പോഴേക്കും കുറച്ച് താമസിച്ചു പഴയൊരു ഫ്രണ്ടിന് വേണ്ടി ഇത്രയൊക്കെ റിസ്കെടുക്കണമായിരുന്നോ അച്ഛാ ... അതും അമ്മയുടെ എതിർപ്പിനെ വകവയ്ക്കാതെ, എൻ്റെ ഓർമ്മയിൽ നിങ്ങൾ തമ്മിൽ ഇത് വരെ പിണങ്ങിയിട്ടില്ല, അച്ഛൻ പുറത്ത് പോയാൽ തിരിച്ച് വരുന്നത് വരെ, കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്ന അമ്മ ഇന്നാദ്യമായി നേരത്തെ തന്നെ മുറിയിൽ കയറി കതകടച്ചു, അമ്മയെ ഇത്രയും പിണക്കിയിട്ട് സഹായിക്കാനും മാത്രം, ഒരു സാധാരണ ഫ്രണ്ട്ഷിപ്പ് മാത്രമാണോ അച്ഛാ.. അത്, അമ്മ സംശയിച്ചാലും തെറ്റ് പറയാൻ കഴിയില്ല, അതാ ചോദിച്ചത് ? മകൻ്റെ ചോദ്യത്തിന് മുന്നിൽ അയാൾ പതറി. മക്കൾക്ക് നേർവഴികാട്ടികൊടുക്കേണ്ട അച്ഛൻ തന്നെ , മകൻ്റെ മുന്നിൽ സംശയത്തിൻ്റെ നിഴലിൽ നില്ക്കുമ്പോൾ, നാളെ അവരൊരു തെറ്റ് കാണിച്ചാലും ശാസിക്കാൻ തനിക്ക് അവകാശമുണ്ടാകില്ല ഇപ്പോൾ അവൻ്റെ മനസ്സിൽ അമ്മയാണ് ശരി ,താനിപ്പോൾ അമ്മയെ വഞ്ചിച്ച നികൃഷ്ട കഥാപാത്രമായെ അവന് തോന്നുകയുള്ളു അവൻ്റെ മുന്നിൽ കളങ്കിതനാകാൻ അയാൾക്ക് കഴിയില്ലായിരുന്നു. മോനേ.. നിനക്കറിയാത്ത ചില സത്യങ്ങളുണ്ട്, ഒരിക്കലും നീയും നിൻ്റെ അമ്മയുമറിയരുതെന്ന് കരുതിയ ചില നഗ്ന സത്യങ്ങൾ, ഞാനതിപ്പോൾ നിന്നോടെങ്കിലും പറഞ്ഞില്ലെങ്കിൽ, നീയെന്നെ ഒരു മോശം കഥാപാത്രമായിട്ട് കാണും, എന്നുള്ളത് കൊണ്ട് മാത്രം, ഞാനത് പറയാം, പക്ഷേ ഒരിക്കലും നിൻ്റെ അമ്മ അതറിയില്ലെന്ന് നീയെനിക്ക് വാക്ക് തരണം, കാരണം, അവളറിഞ്ഞാൽ അത് സഹിക്കാനുളള മനക്കട്ടി അവൾക്കുണ്ടാവില്ല, അവൾക്കെന്തെങ്കിലും സംഭവിച്ചാൽ, പിന്നെ അച്ഛൻ ജീവിക്കുന്നതിലർത്ഥമില്ല അയാൾ വികാരാർദ്രരായി പറഞ്ഞു. ഇല്ലച്ഛാ.. ഞാൻ ഒരിക്കലും അമ്മയോട് പറയില്ല പത്ത് പതിനേഴ് വർഷങ്ങൾക്ക് മുമ്പ്, നിൻ്റെ അമ്മയെ ലേബർ റൂമിൽ കയറ്റിയ സമയത്ത് തന്നെയാണ് ,അച്ഛൻ്റെ ഫ്രണ്ടാണെന്ന് പറഞ്ഞ ശ്രീദേവിയെയും പ്രസവത്തിന് കൊണ്ട് വന്നത് ,സത്യം പറഞ്ഞാൽ അത് വരെ ആ സ്ത്രീയുമായി എനിക്ക് യാതൊരു പരിചയവുമില്ലായിരുന്നു ,നിൻ്റെ അമ്മ പ്രസവിക്കുന്നതും കാത്ത് പുറത്ത് ഉത്ക്കണ്oയോടെ നിന്ന എൻ്റെയടുത്ത്, ഡോക്ടർ വന്ന് പറഞ്ഞത്, നിൻ്റെ അമ്മ പ്രസവിച്ച കുഞ്ഞ് മരിച്ച് പോയെന്നാണ് ,മാത്രമല്ല അമ്മയുടെ യൂട്രസ്റ്റിനകത്ത് അപകടകാരിയായ ട്യൂമറുണ്ടെന്നും എത്രയും വേഗം യൂട്രസ് റിമൂവ് ചെയ്യണമെന്നും പറഞ്ഞപ്പോൾ, അച്ഛൻ തളർന്ന് പോയിമോനേ.. അമ്മയുടെ ഓപ്പറേഷനുള്ള അനുമതി പേപ്പറിൽ വിറയ്ക്കുന്ന കൈകൾ കൊണ്ട് ഒപ്പിട്ട് കൊടുക്കുമ്പോൾ, കൂടെ നിന്നാശ്വസിപ്പിക്കാൻ അന്ന് അച്ചമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു, നിൻ്റെ അമ്മയ്ക്ക് ബോധം വീഴുമ്പോൾ, താൻ പ്രസവിച്ച കുഞ്ഞിനെയവൾ അന്വേഷിച്ചാൽ എന്ത് മറുപടി പറയുമെന്നറിയാതെ നില്ക്കുമ്പോഴാണ്, അച്ഛമ്മ ഓടി വന്ന് ഒരു കാര്യം പറഞ്ഞത് അതെന്തായിരുന്നച്ഛാ ... ജിജ്ഞാസയോടെ വിവേക് ചോദിച്ചു. അമ്മയോടൊപ്പം ലേബർ റൂമിൽ കയറിയ സ്ത്രീ ,ഒരു ആൺകുഞ്ഞിനെ പ്രസവിച്ചെന്നും, അവിവാഹിതയായ ആ സ്ത്രീ കുഞ്ഞിനെയും കൊണ്ട് വീട്ടിലേക്ക് ചെന്നാൽ, തറവാടിനുണ്ടാകുന്ന ദുഷ്പ്പേര് ഭയന്ന്, അവളുടെ അച്ഛൻ ആ കുഞ്ഞിനെ ഉപേക്ഷിക്കാൻ ഒരുങ്ങുകയാണെന്നുമാണ് അമ്മ പറഞ്ഞത് എങ്കിൽ ആ കുഞ്ഞിനെ നമുക്ക് വളർത്താമെന്ന് പറഞ്ഞപ്പോൾ, അമ്മയും അത് തന്നെ പറഞ്ഞു, അങ്ങനെ ഡോക്ടറുടെ കൂടി സമ്മതത്തോടെ, ആ കുഞ്ഞിനെ ഓപ്പറേഷൻ കഴിഞ്ഞ നിൻ്റെ അമ്മയോടൊപ്പം കൊണ്ട് കിടത്തി, അന്ന് മുതൽ മറ്റൊരു സത്രീ പ്രസവിച്ച കുഞ്ഞാണെന്നറിയാതെ, സ്വന്തം കുഞ്ഞിനെ പോലെ നിൻ്റെ അമ്മ അവനെ വളർത്തി ,ആ കുട്ടിയാണ് ഇപ്പോൾ എൻ്റെ മുന്നിൽ നില്ക്കുന്ന വിവേക് എന്ന നീ, അച്ഛാ...? അതെ മോനേ... നീയിതൊന്നും ഒരിക്കലുമറിയരുതെന്ന് അച്ഛന് നിർബന്ധമുണ്ടായിരുന്നു, പക്ഷേ അമ്മയെ പോലെ നീയും അച്ഛനെ സംശയിച്ചത് കൊണ്ടാണ്, എനിക്കിത് പറയേണ്ടി വന്നത്, മാത്രമല്ല നിന്നെ പ്രസവിച്ച അമ്മയെയും കഥയറിയാതെ നീ ശപിച്ചാലോ, എന്ന് ഞാൻ ഭയന്നു ,അമ്മയോടിതൊന്നും പറയാനുള്ള ധൈര്യമെനിക്കില്ല, പറഞ്ഞാൽ അവൾക്കത് താങ്ങാനാവില്ല വേണ്ടച്ഛാ... അമ്മയെ വേദനിപ്പിക്കേണ്ട ,അവര് സന്തോഷമായിരുന്നോട്ടെ, പക്ഷേ നാളെ അച്ഛൻ എന്നയൊന്ന് ആശുപത്രിയിൽ കൊണ്ട് പോകണം, മരിക്കുന്നതിന് മുമ്പ് പ്രസവിച്ച മകനെ അവരൊന്ന് കണ്ടോട്ടെ ,എനിക്കും ആ അമ്മയെ ഒരു പ്രാവശ്യമൊന്ന് കാണണം, പിന്നെ ഒരിക്കലും ഞാൻ കാണണമെന്ന് പറയില്ല, എനിക്കെന്നും കാണാനും സ്നേഹിക്കാനും, എൻ്റെ സ്വന്തം അമ്മയുo അച്ഛനും ഇവിടെ തന്നെയുണ്ടല്ലോ? അത് മതിയെനിക്ക് എൻ്റെ മോനേ ... നീയാണ് ഞങ്ങളുടെ ലോകം ,നാളെ നമുക്കൊരുമിച്ച് പോകാം അപ്പോൾ ഞാൻ വരണ്ടേ? പുറകിൽ നിന്ന് ചോദ്യം കേട്ട് ഞെട്ടലോടെ അവർ തിരിഞ്ഞു നോക്കി. സീമയായിരുന്നത്. ഞാനെല്ലാം കേട്ട് കൊണ്ട് നില്ക്കുകയായിരുന്നു ,ഇത്രയും വലിയ രഹസ്യം എന്തിനാണ് മനസ്സിലിട്ട് കൊണ്ട് വേദനിച്ച് നടന്നത് ,എന്നെ വേദനിപ്പിക്കേണ്ടന്ന് കരുതിയാന്നെന്നറിയാം പക്ഷേ ഇപ്പോൾ എനിക്ക് വിഷമമൊന്നും തോന്നുന്നില്ല, അതൊക്കെ കഴിഞ്ഞ കഥകളല്ലെ, മാത്രമല്ല വിവേകിനെ ഞാൻ പ്രസവിച്ചില്ലെന്നേയുള്ളു, അവനെ മുലയൂട്ടിയതും വളർത്തിയതും ഞാനല്ലേ?അവനെൻ്റെ മകനാ, ഒരിക്കലും ഈ അമ്മയെ വിട്ടവൻ പോകില്ലെന്ന് എനിക്കുറപ്പുണ്ട് ഇല്ലമ്മേ.. ഞാനെങ്ങും പോകില്ല, ഈ നില്ക്കുന്ന നിങ്ങള് തന്നെയാണ്, എൻ്റെയും ലോകം, ഞാനുണ്ടാവും നിങ്ങളോടൊപ്പം, എന്നും അവൻ അച്ഛനെയും അമ്മയെയും ചേർത്ത് പിടിച്ചു . കണ്ണൂർകാരൻ ❤️❤️❤️❤️ #💞 പ്രണയകഥകൾ #✍ തുടർക്കഥ #📔 കഥ #📙 നോവൽ #📚 ട്വിസ്റ്റ് കഥകൾ
ShareChat QR Code
Download ShareChat App
Get it on Google Play Download on the App Store
147 likes
8 comments 5 shares