📔 കഥ
245K Posts • 2102M views
#📙 നോവൽ - ഹൃദയത്തിന്റെ അവകാശി 💜💜 🔻 പാർട്ട് _101 ✍️ രചന - ജിഫ്ന നിസാർ ❤‍🔥 അന്നൊരു ദിവസം മുഴുവനും ഡെവി മുറിയിൽ നിന്നിറങ്ങിയതേ ഇല്ലായിരുന്നു. ആരുമവനെ അന്വേഷിച്ചു ചെന്നതുമില്ല.. ശ്രീയുടെ ഫോൺ കോൾ കഴിഞ്ഞും അവൻ വീണ്ടും ബാലയിലേക്കിറങ്ങി നടന്നു... ഒരിക്കൽ അനുഭവിച്ചു തീർത്ത കനൽവഴികളിൽ കൂടി.. അന്നത്തെ അതേ തപിക്കുന്ന മനസ്സോടെ തന്നെ അവനൊന്നുകൂടിയിറങ്ങി നടന്നു.. കൂടെ നടന്നു ആറ്റി തണുപ്പിക്കാൻ ബാലയുടെ സാന്നിധ്യമുള്ളത് കൊണ്ടാണോ എന്തോ.. അവനപ്പോൾ അന്നത്തെയാ പൊള്ളൽ അനുഭവപ്പെട്ടില്ല. സമാധാനത്തോടെ.. സന്തോഷത്തോടെ വീണ്ടും കണ്ണിലുറക്കം വരും വരെയും ഡെവിയാ സന്തോഷത്തിന്റെ തടവിലായിരുന്നു. വെളുപ്പിനെ ഉണർന്നു കൊണ്ടവൻ ചെല്ലുമ്പോഴും അൽപ്പം പോലും തെളിച്ചമില്ലാത്ത മുഖത്തോടെ തന്നെ അമ്മയും അമ്മയുടെ സഹോദരനും അയാളുടെ കുടുംബവും. അവനാ ഭാഗത്തേക്ക് പോലും ശ്രദ്ധിച്ചില്ല.. അടുക്കളയിൽ കയറി ഒരു ഗ്ലാസ്‌ ചായായിട്ട്.. പുറത്തെ സിറ്റൗട്ടിൽ പോയിരുന്നു കൊണ്ടത് ആസ്വദിച്ചു കുടിച്ചു. ശേഷം അവന്റെ മുറിയിലേക്ക് തന്നെ തിരികെ പോയി.. സമയമെടുത്ത് കൊണ്ട് കുളിച്ചു മാറ്റി വന്നപ്പോഴും നേരത്തേ ഇരുന്നിടത് നിന്നൊന്ന് ചലിക്കുക കൂടി ചെയ്യാതെ അവരെല്ലാമുണ്ട്.അവിടെ തന്നെ. ആരെയും നോക്കാതെ അവൻ ഹാളിൽ നിന്നിറങ്ങി... സിറ്റൗട്ടിലേക്ക് ചെന്നു.. "മോനെ..." അങ്ങേയറ്റം ദയനീയമായൊരു സ്വരം.. ഇനിയും മിണ്ടാതിരുന്നാൽ തന്റെ മകളുടെ ജീവിതം.. രണ്ട് നാൾ കൂടിയേ ബാക്കിയൊള്ളു. അവരുടെ പറഞ്ഞു വെച്ച കല്യാണത്തിന്. എന്ത് പറഞ്ഞിട്ടായാലും.. വേണമെങ്കിൽ ഡെവിയുടെ കാൽ പിടിച്ചിട്ടായാലും അവനെ കൊണ്ട് ആ കല്യാണത്തിന് തന്നെ സമ്മതിപ്പിക്കാം എന്നൊരു ധാരണയോടെയാണ് സുദേവ് ഡെവിയെ വിളിച്ചത്. പക്ഷേ അവന്റെ രൂക്ഷമായുള്ള നോട്ടം.. അയാൾ നിന്ന നിൽപ്പിൽ ദഹിച്ചു പോയത് പോലായിരുന്നു. "പെട്ടന്ന് പറയണം.. എനിക്ക് പോയിട്ട് കുറച്ചു ധൃതിയുണ്ട്.. അസഹിഷ്ണുത നിറഞ്ഞ അവന്റെ വാക്കുകൾ. "അത് പിന്നെ മോനെ..." സുദേവ് ഒരു തുടക്കത്തിനായി ശ്രമിക്കുകയാണ്. "ഡേവിഡ് തരകൻ.. അങ്ങനെ വിളിച്ചാൽ മതി.. മോനെ എന്നൊക്കെ വിളിച്ചു കേൾക്കുമ്പോൾ എനിക്കെന്തോ പോലെ.." ഡെവി ഉള്ളത് പോലെ തുറന്നു പറഞ്ഞതും അവന്റെ വാക്കിലെ ആ അപരിചിതത്വം മനസിലായത് പോലെ സുധേവിന്റെ മുഖം വിളറി വെളുത്തു. അവരുടെ സംഭാക്ഷണം കേട്ടിരിക്കുന്ന ഇന്ദിരാമ്മയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു. "അല്ല.. അന്ന് അങ്ങനൊക്കെ.. " തലയൊന്ന് കുടഞ്ഞിട്ട് സുദേവ് വീണ്ടും പറഞ്ഞു. "എങ്ങനൊക്കെ.." ഡെവി അയാൾക് നേരെ തിരിഞ്ഞ് നിന്നിട്ട് കടുപ്പത്തിൽ ചോദിച്ചു.. "അതൊക്കെ വിധിയെന്ന് പറഞ്ഞു കൊണ്ട് വെളുപ്പിക്കാൻ വരുവാണോ നിങ്ങള്.." അവന്റെ ചുണ്ടുകൾ കോടി പോയി.. "നിനക്കൊരു ജീവിതമുണ്ടായി കാണുമല്ലോ എന്നോർത്ത് കൊണ്ടാ ഞാൻ..." എന്തൊക്കെയോ പറയണമെന്നുണ്ട് സുധേവിന്. പക്ഷേ ഡെവിയെ നോക്കുമ്പോൾ അവന്റെ നോട്ടത്തിൽ ഒളിഞ്ഞു നിൽക്കുന്ന പരിഹാസമറിയുമ്പോൾ നോട്ടത്തിലേ രൂക്ഷതാ ഏൽക്കുമ്പോൾ അയാൾക്കൊന്നിനും വയ്യ. വാക്കുകൾ തണുത്തുറഞ്ഞു പോകുന്നു. എത്രയൊക്കെ ന്യായികരണങ്ങൾ നിരത്തി വെച്ചാലും അവനോട് ചെയ്തത് തെറ്റായിരുന്നു. ആ ചിന്ത ഉള്ളിലിങ്ങനെ നിറഞ്ഞു നിൽക്കുന്നത് കൊണ്ടാണ് നേർക്ക് നേർ നോക്കാൻ കൂടി കഴിയാത്തതും. "ഇനിയുമിങ്ങനെ നുണ കൂടി പറഞ്ഞിട്ട് സ്വയം ചെറുതാവല്ലേ നിങ്ങള്..." ഡെവി വല്ലാത്തൊരു ചിരിയോടെ അയാളെ നോക്കി. "നിങ്ങളുടെ മകളുടെ ഇഷ്ടം... അവളുടെ സന്തോഷം.. അവളുടെ സുരക്ഷ.. അത് മാത്രമാണ് നിങ്ങളുടെ മുന്നിലുണ്ടായിരുന്നത്.. ഒരിക്കൽ പോലും ഞാനെന്ന മനുഷ്യനെയൊ എന്റെ വേദനകളെയോ.. നിസ്സഹായാവസ്ഥയെയോ നിങ്ങക്ക് അറിയണ്ടായിരുന്നു.." അവൻ പുച്ഛത്തോടെ അയാളെ ഒന്ന് നോക്കി. "ഒന്നും അറിഞ്ഞിട്ടില്ല എന്നൊന്നും പറഞ്ഞു കളയല്ലേ നിങ്ങള്.. നിങ്ങളുടെ മകളോട് ഞാനെന്റെ അവസ്ഥ തുറന്നു പറഞ്ഞതാണ്.. മറ്റൊരുത്തി നിറഞ്ഞു നിൽക്കുന്ന എന്റെയുള്ളിൽ നിങ്ങളുടെ മകൾക്കൊരിക്കാലും സ്ഥാനമില്ലെന്ന് നിങ്ങളുടെ മകളോട് തന്നെ ഞാൻ നേരിട്ടു പറഞ്ഞതാണ്.. അന്നവൾ അതെല്ലാം മനസ്സിലാക്കിയത് പോലെ എന്നെ പറ്റിച്ചതുമാണ്.. ഡെവി കിതപ്പോടെ പറഞ്ഞു നിർത്തി.. "അല്ലെങ്കിൽ തന്നെ ഞാനെന്തിന് നിങ്ങളെ കുറ്റം പറയുന്നു.. എന്റമ്മക്ക് പോലും ഞാൻ ആരുമല്ലായിരുന്നു.. ഇത്രയും വലിയൊരു ചതി എന്നോട് ചെയ്യുമ്പോൾ അൽപ്പം പോലും കുറ്റബോധം തോന്നാതിരിക്കാൻ മാത്രം അടുപ്പമേ എന്റമ്മയ്ക്ക് എന്നോടൊള്ളുവെന്ന് തിരിച്ചറിവ് തന്നു ഈ ഒരൊറ്റ സംഭവമെനിക്ക്.... ഡെവി മനഃപൂർവം ഇന്ദിരാമ്മയെ നോക്കിയില്ല. ആ നിറഞ്ഞ കണ്ണുകൾ കാണെ ഇപ്പഴും തനിക്കൊന്നും പറയാൻ കഴിയില്ലെന്ന് അവനറിയാം. "നിങ്ങളുടെ മകൾക്കെന്നോട് സ്നേഹമാണെന്ന് പറഞ്ഞല്ലോ.." അവന്റെ നോട്ടം സാന്ദ്രക്ക് നേരെ നീണ്ടു.അവൾ മുഖമുയർത്തി നോക്കുന്നത് കൂടിയില്ല. "സ്നേഹമുള്ളവർ ആരും സ്നേഹിക്കുന്നവരെ ചതിക്കാൻ കൂട്ട് നിൽക്കില്ല.. അവർക്കതിനു കഴിയില്ല.." ആരുമാരും ഒന്നും മിണ്ടുന്നില്ല. "സന്ദീപ് എന്നേ കണ്ടില്ലെങ്കിൽ..അവനെന്നോട് ഇങ്ങനെയൊരു ചതിയുടെ കാര്യം പങ്കുവെച്ചില്ലായിരുന്നുവെങ്കിൽ ജീവിതാവസാനം വരെയും ഞാനിത് അറിയുമായിരുന്നോ..?" നെഞ്ചിൽ കൊള്ളുന്ന ഡെവിയുടെ ചോദ്യം.. ആർക്കും ഉത്തരമില്ല. " നിങ്ങളുടെ മകൾ അവളുടെ ഇഷ്ടം നോക്കി...നിങ്ങൾ മകളുടെ സന്തോഷം നോക്കി..എന്റെ അമ്മ സഹോദരന്റെ മകളുടെ പ്രണയം സംരക്ഷണം കൊടുത്തു..... അപ്പോഴൊന്നും നിങ്ങളിൽ ആരും എന്നെ എവിടെയും കണ്ടില്ല..നിങ്ങൾക്കാർക്കും എന്നോട് ഒരു ഇഷ്ടവുമില്ല...ഉണ്ടായിരുന്നുവെങ്കിൽ ഞാൻ അത്രത്തോളം നിങ്ങൾക്കു മുന്നിൽ നീറി പിടഞ്ഞു കൊണ്ടിരിക്കുമ്പോൾ ഒരിക്കലെങ്കിലും നിങ്ങൾ ഈ സത്യം എന്നോട് പങ്കുവെക്കുമായിരുന്നു.. ഒരല്പം കുറ്റബോധത്തോടെ സംഭവിച്ചു പോയി നിന്റെ ജീവിതം ഓർത്തു പോയതാന്നുള്ള ഒരു ക്ഷമാപണത്തോടെ എന്റെ അമ്മയെങ്കിലും എന്നോട് ഇത് പറയുമായിരുന്നെങ്കിൽ എനിക്ക് ഇത്രയും വേദനിക്കില്ലായിരുന്നു.. പക്ഷേ ഒന്നുമുണ്ടായില്ലല്ലോ.. അവസാനം വരെയും നിങ്ങൾ ചെയ്തു കൂട്ടിയതിൽ തന്നെ നിങ്ങൾക്കുറച്ചു നിൽക്കാൻ കഴിഞ്ഞു.. ഇനിയും അത് അങ്ങനെ തന്നെ മതി.. എന്നോട് നിങ്ങൾ കാണിക്കാത്ത സ്നേഹവും സഹകരണവും ഞാനും നിങ്ങളോട് കാണിക്കില്ല.. നിങ്ങളാരും തന്നെ അതിന് അർഹരല്ല.. കാരണം... " ഒന്ന് നിർത്തിയിട്ടു ഡെവി അവരെയെല്ലാം നോക്കി. ശില്പ പോലും അവനെ നോക്കുന്നുണ്ടായിരുന്നില്ല.. " ഞാൻ കാരണം നിങ്ങൾ വേദനിക്കാതിരിക്കാൻ വേണ്ടിയിട്ടാണ് പ്രാണൻ പോകുന്ന വേദന സഹിച്ചും ഞാൻ സാന്ദ്രയുമായിട്ടുള്ള വിവാഹത്തിന് സമ്മതിച്ചത്.. അപ്പോഴൊന്നും ഞാൻ അറിഞ്ഞില്ലല്ലോ നിങ്ങളുടെ മനസ്സിൽ എനിക്കുള്ള സ്ഥാനം ഇതായിരിക്കുമെന്ന്. അതുകൊണ്ട് ഇനി അതിനെക്കുറിച്ച് കൂടുതൽ സംസാരിച്ചു ഇനിയും മുഷിയാൻ എനിക്ക് തൽക്കാലം താല്പര്യമില്ല. ഇത് ഇവിടം കൊണ്ട് അവസാനിക്കുന്നു. നേരത്തെ പറഞ്ഞതുപോലെതന്നെ ഈ കല്യാണം നിങ്ങളായിട്ട് തീരുമാനിച്ചതാണ്. അതുകൊണ്ട് ഇനി ഇത് എന്ത് വേണമെന്ന് നിങ്ങൾ തന്നെ തീരുമാനിക്കുക. എനിക്കതിൽ യാതൊരു റോളുമില്ല. എന്നെ അതിനൊന്നും പ്രതീക്ഷിക്കുകയും വേണ്ട.." തലേന്ന് ഇന്ദിരമ്മയോട് സംസാരിച്ചപ്പോൾ ഉണ്ടായിരുന്ന അതെ കലിപ്പും ദേഷ്യവും കടുപ്പവും തന്നെയാണ് അപ്പോൾ സംസാരിച്ചപ്പോഴും ഡെവിക്ക് അനുഭവപ്പെട്ടത്. ഇനിയും അവിടെ നിന്ന് എന്തെങ്കിലും സംസാരിച്ചാൽ നിലവിട്ട് വല്ലതും പറഞ്ഞു പോകുമെന്നുറപ്പുണ്ടായതുകൊണ്ട് ഡെവി തിരിച്ചിറങ്ങാൻ തുനിഞ്ഞു.. പക്ഷേ പെട്ടെന്ന് എന്തോ ഓർത്തുപോലെ അവൻ തിരികെ കയറിയിട്ട് അമ്മയുടെ കാലിലൊന്ന് തൊട്ട് തൊഴുതു.. എന്താണ് സംഭവിച്ചതെന്ന് അവർക്കെല്ലാം മനസ്സിലാകുന്നതിനു മുമ്പേ ഡെവി ഓടിയിറങ്ങിപ്പോയി കാറിൽ കയറി.. സ്പീഡിൽ അതോടിച്ചു പോയി... ❤‍🔥❤‍🔥 തന്റെ ജീവിതത്തിൽ ഇത്രയും ദയനീയമായ ഒരു അവസ്ഥയെ ത്താൻ അഭിമുഖീകരിക്കേണ്ടി വരുമെന്ന് തമ്പി ഉറങ്ങുന്ന ഉറക്കിൽ പോലും ചിന്തിച്ചു നോക്കിയിട്ടുണ്ടായിരുന്നില്ല. അതിന്റെയൊരു വിറയലിനൊപ്പം തന്നെ ശ്രീയെ കാണണമെന്നും അവൻ എങ്ങനെയായിരിക്കും പ്രതികരിക്കുക എന്നും ഓർക്കുമ്പോയുള്ള ആകുലതകൾ.. തമ്പിക്ക് വല്ലാത്തൊരു വെപ്രാളവും പരവേശവുമാണ്. തലേന്ന് രാത്രിയിൽ ഒരുപോള കണ്ണടക്കാതെ അയാൾ ചിന്തിച്ചു കൂട്ടിയതത്രയും പിറ്റേന്ന് ശ്രീയുമായിട്ടുള്ള കൂടിക്കാഴ്ചയെ കുറിച്ചാണ്. നല്ലതൊരു അംശം പോലും തന്നെയവിടെ കാത്തിരിക്കുന്നില്ലെന്ന് തമ്പിക്ക്തന്നെ നന്നായിട്ടറിയാം.. എതിരെയുള്ളത് ശ്രീദേവാണ്.. താൻ ഒരുപാട് ഉപദ്രവിക്കാൻ ശ്രമിച്ചിട്ടും ചവിട്ടി താഴ്ത്താൻ ശ്രമിച്ചിട്ടും അതിലൊന്നും തളരാതെ പൊരുതി നേടി വിജയിച്ച തനിക്ക് മുമ്പിൽ ഒരു വൻമരം പോലെ പടർന്നു നിൽക്കുന്നവൻ.. ഇന്നിപ്പോൾ തന്റെ മുന്നോട്ടുള്ള നിലനിൽപ്പ് പോലും അവനെ ആശ്രയിച്ചിരിക്കുന്നു...ശ്രീദേവന്ന വാക്ക് പോലും ഒരു ഭീകരസത്വം പോലെ തമ്പിയെ ഭയപ്പെടുത്തി തുടങ്ങി.. ഒന്നുറങ്ങാൻ പോയിട്ട് തമ്പിക്ക് ശ്വാസമെടുക്കാൻ കൂടി കഴിയുന്നുണ്ടായിരുന്നില്ല. തങ്കമണിയും വൈഗയും അയാളുടെ ആ പരവേശങ്ങളും വെപ്രാളവുമെല്ലാം കാണുന്നുണ്ടെങ്കിലും എന്തു പറഞ്ഞിട്ടാണ് അതിനൊരു ആശ്വാസമാവേണ്ടതെന്ന് അവർക്കുമറിയില്ല. ഈയൊരു ഒറ്റ കൂടിക്കാഴ്ച കൊണ്ട് ഒന്നും നേരെയാവാൻ പോണില്ലെന്നും ഇതിനേക്കാൾ വലിയ എന്തൊക്കെയോ താങ്കളെ കാത്തിരിക്കുന്നു എന്ന് വൈഗക്കൊരു ഉത്ഭയമുണ്ട്.. അളവെട്ടും കുറയാതെ തങ്കമണിയിലും ആ ഭയം പ്രതിഫലിച്ചു കാണുന്നുണ്ട്. അർജുൻ മാത്രം ഇതൊന്നുമറിയാതെ അപ്പോഴും ക്രൂരമായ വേദനയും അനുഭവിച്ചുകൊണ്ട് ആ ഐസിയുവിൽ തന്നെയാണ്.. ഒടുവിൽ പോകാതെ വയ്യെന്നുള്ള ഉറപ്പിൽ.. ഒരു പത്തു മണിയോടെ തമ്പി പോകാനിറങ്ങി.. ഒരു ഓട്ടോ വിളിച്ചു പോയാ മതി.. " ഹോസ്പിറ്റലിൽ വരാന്തയിൽ കൂടി നടക്കുന്ന അയാളോട് തങ്ക മണി പിന്നിൽ നിന്നും വിളിച്ചു പറയുന്നുണ്ട്. അതയാൾ കേട്ടോ എന്ന് പോലും സംശയ മാണ്.. അത് പോലൊരു ഭാവം. 💜💜 കാറിൽ നിന്നിറങ്ങി വന്ന ഡെവിയെ കണ്ടപ്പോൾ ശ്രീക്ക് ചിരി വന്നു. "ഇതിങ്ങനെ വെള്ളേം വെള്ളേം ഇട്ട് വന്നിട്ട് ഒടുക്കം എല്ലാം കൂടി കുളമാക്കുമോ എന്റെ ചെങ്ങായി നീ.." കയിലുള്ള ഹോസ്‌ താഴെയിട്ട് കൊണ്ട് ടാപ്പ് അടച്ചിട്ട് ശ്രീ ഡെവിയെ നോക്കി ചിരിയോടെ ചോദിച്ചു. "എങ്ങനുണ്ട്.. കൊള്ളാവോ.." ഡെവി അവന് മുന്നിൽ സ്റ്റടിയായി നിന്ന് കൊണ്ട് ചോദിച്ചു.. "മ്മ്മ്.. കൊള്ളിക്കാം." അവനോമർത്തി മൂളി. "എത്തിയില്ലല്ലോ..." ഡെവി ചോദിക്കുമ്പോൾ ഗൂഡമായൊരു ചിരിയോടെ ശ്രീ ഇല്ലെന്ന് തലയാട്ടി. "നിങ്ങളുടെ കഴിപ്പൊക്കെ കഴിഞ്ഞോടാ. എനിക്ക് വിശന്നിട്ടു പാടില്ല.. ഇന്നലെ രാത്രിയിൽ കൂടി ഒന്നും കഴിച്ചിട്ടില്ല.." ഡെവി വയർ തടവി കൊണ്ട് മുഖം ചുളിച്ചു.. "ഇനി നിനക്കുള്ള ചിലവ് കൂടി ഞാൻ നോക്കേണ്ടി വരുമോടെ.." ശ്രീ കളിയായി ചോദിച്ചു.. "മിക്കവാറും..." ഡെവി കണ്ണ് ചിമ്മി കാണിച്ചു. "ഇന്നലെ നീ വീട്ടിൽ പ്രശ്നമുണ്ടാക്കിയോടാ.." "ചെറുതായി.." ഡെവിക്കൊരു അലസഭാവം. നിന്റമ്മാവൻ ലാന്റിയോ..? "മ്മ്.. ഇന്നലെ തന്നെ.." "എന്താണാവോ പ്ലാൻ.. എനിക്കറിയില്ല.. ഡെവിയിലൊരു അസ്വസ്ഥത നിറയുന്നുണ്ടാ സംസാരമെന്ന് കണ്ടതും ശ്രീ പിന്നൊന്നും മിണ്ടാതെ അകത്തേക്ക് കയറി.. അവന് പിറകെ ഡെവിയും.. "ആഹാ.. ആരിത്.. ഡെവിയോ.. വാ ഇരിക്ക്.. നിന്നെ പിന്നെ ഈ വഴി കണ്ടതേ ഇല്ലല്ലോടാ.. നിന്റച്ഛനെപ്പോലെ തന്നെ നാട് നന്നാക്കി നന്നാക്കി നിനക്കൊന്നിനും സമയമില്ലെന്നായോ.." അവനെ കണ്ടതും ഹാളിൽ തന്നെയുണ്ടായിരുന്ന ജയഗോപൻ ചിരിയോടെ ചോദിച്ചു.. "അച്ഛന്റെ അത്രക്കൊന്നും നമ്മളായിട്ടില്ല അങ്കിൾ..." ഡെവിയോരു ചിരിയോടെ പറഞ്ഞു. "അച്ഛനെകാൾ കേമനാവണം നീ.. നിന്റച്ഛന്റെ സ്വപ്നമായിരുന്നു അത്.." അതിനവനൊന്നും മിണ്ടാതെ നിന്നു. "അവന് വിശക്കുന്നു ന്ന്... ഭക്ഷണം കൊടുക്കട്ടെ.. വാടാ.." ശ്രീ ഡെവിയെ വിളിച്ചു കൊണ്ട് പോയി. പോകും വഴിയേ അവന്റെ കണ്ണുകൾ നാലു പാടും ചിതറി തെറിക്കുന്നുണ്ട്. അതറിഞ്ഞിട്ടും ശ്രീ ഒന്നും മിണ്ടിയില്ല. "ഇവിടാരുമില്ലെടാ.." ഒടുവിൽ സഹികെട്ടു കൊണ്ട് ഡെവി ചോദിച്ചു. "എല്ലാരും ഉണ്ട്.." അവന് മുന്നിലെ പാത്രത്തിൽ ഭക്ഷണം വിളബുന്നതിനിടെ ശ്രീ യൊരു ചിരിയോടെ പറഞ്ഞു. "എന്നിട്ടെല്ലാം എവിടെ പോയി.." "അച്ചുവും കാർത്യായിനിയമ്മയും അടുക്കള മുറ്റത്തുണ്ട്.. അവിടെന്തോ പണി.." അത്രയും പറഞ്ഞിട്ട് ശ്രീ നിർത്തി. അവൻ ബാക്കി കൂടി പറയുമെന്ന് ഡെവി കാത്തെങ്കിലും അതുണ്ടായില്ല. "ബാലയോ.." കള്ളത്തരം ചെയ്യുന്നത് പോലൊരു ഭാവത്തിൽ ഡെവി ചോദിച്ചു. "ആഹ്.. അങ്ങനെ ചോദിക്ക്. അല്ലാതെ നിനക്കിവിടെ എല്ലാരേം കാണണ്ടല്ലോ.." ഊറി ചിരിച്ചു കൊണ്ട് ശ്രീ പറഞ്ഞു. "അവളകത്തുണ്ട്.. ഇന്നലെ നിന്നേ വിളിച്ചത് മുതലുള്ള വെപ്രാളം വിട്ടിട്ടില്ല.." അതോടെ ഡെവിയുടെ മുഖം ചുളിഞ്ഞു.. "നീ കഴിക്ക്.. തമ്പി വരുമ്പോ എന്തോ ഡയലോഗ് പറയാനുണ്ടെന്ന് പറഞ്ഞില്ലേ.. അതിനുള്ള ആരോഗ്യം കിട്ടണ്ടേ.. ഞാനെ.. ആ വാതിലൊക്കെ ഒന്നടച്ചിട്ട് തമ്പിയെ സ്വീകരിക്കാനുള്ള ബാക്കി പരിപാടി ചെയ്യട്ടെ.. ഏത് നിമിഷവും ഇനി വന്നേക്കാം.." ശ്രീക്ക് വല്ലാത്തൊരു ഉത്സാഹമുണ്ട്. "ഒവറാക്കാണോഡാ അളിയാ.." ഒറ്റ കണ്ണിറുക്കി കൊണ്ട് ഡെവി ചോദിച്ചു. "കുറച്ചു ഓവറായിക്കോട്ടെ അളിയാ.. ഞാനെ... ഇതെന്ന് മുതൽ കൊതിക്കുന്ന കാര്യമാണെന്ന് നിനക്കറിയില്ലേ.. ഓരോ പ്രാവശ്യവും അവനെന്റെ നെഞ്ചിൽ ഓരോ ചതിയുടെ രൂപത്തിൽ വെട്ടി മുറിവേൽപ്പിക്കുബോഴും ഞാൻ കണ്ടൊരു സ്വപ്നമുണ്ടായിരിന്നു.. നിനക്കറിയില്ലേ അത്. അതാണ്‌.. ശ്രീദേവ് മന്ത്രം പോലെ കൊണ്ട് നടന്നിരുന്ന.. അവനെ ജീവിക്കാൻ പ്രേരിപ്പിച്ച... അതിനുള്ള ഊർജ്ജം നൽകിയ.. ആ സ്വപ്നമാണിന്ന് സഫലമാകുന്നത്..അത് കുറച്ചു ഓവറായാലും നീ അങ്ങ് ക്ഷമിച്ചേക്ക്.. കേട്ടോടാ.. അ..ളിയാ.." അതും പറഞ്ഞിട്ട് മുണ്ടും മടക്കി കുത്തി ശ്രീ പോകുന്നത് കാണെ ഡെവിയും ഹൃദയം നിറഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു. ഏതായാലും.. അധിക സമയമൊന്നും അവർക്ക് കാത്തിരിക്കേണ്ടി വന്നില്ല.. ഓട്ടോ കാശ് കൊടുത്തു കൊണ്ട് പതർച്ചയോടെ തമ്പി തന്റെ വീടിന്റെ ഗേറ്റിങ്ങൽ വന്നിറങ്ങുന്നത് ജനലിൽ കൂടി കണ്ടതും ഉന്മാദത്തോടെ ശ്രീ ചിരിക്കുന്നുണ്ടായിരുന്നു.. അവന്റെ കണ്ണുകൾ ജയഗോപന് നേരെ നീണ്ടു.. അവനന്ന് വരെയും കാണാത്തൊരു ഭാവത്തിൽ.. കോളിങ് ബെൽ കാതോർത്തു കൊണ്ടുള്ള ആ നിൽപ്പ്.. ശ്രീ ധന്യനായി... തുടരും... തമ്പി വന്നാച്.. ഗയ്‌സ്.. ഓന് മാപ്പ് വേണം ന്ന്.. രക്ഷപ്പെട്ടു പോകാൻ അനുവാദം കൊടുക്കണം ന്ന്.. കൊടുത്തു വിട്ടേക്കാം.. ല്ലേ 😌 റിവ്യൂ ഇട്ടിട്ട് പോണേ.. ഇന്നലെയങ് നിറഞ്ഞു പോയി ട്ടാ 🥰🥰🥰 സ്നേഹത്തോടെ jif #📔 കഥ
273 likes
43 comments 43 shares
ᧁꪖ𝘴ꪖꪶ💗
4K views 9 days ago
"എനിക്ക് പേടി ആകുന്നു ചേട്ടാ" "എന്തിനാ മുത്തേ, നീ ഇങ്ങനെ പേടിക്കുന്നെ?" "ഇതൊക്കെ തെറ്റല്ലേ ചേട്ടാ?" "ഒരു തെറ്റുമില്ല പൊന്നെ, ഇതൊക്കെ എല്ലാവരും ചെയ്യുന്നതല്ലേ….പിന്നെ നമ്മൾ പ്രണയിക്കുന്നവർ മാത്രമല്ല....വിവാഹം കഴിക്കാൻ പോകുന്നവരല്ലേ? നോക്ക്, എനിക്ക് മുത്തിനോട് ഒരിക്കലും പറഞ്ഞാൽ തീരാത്ത പ്രണയമാണ്….ജീവിതാവസാനം വരെ എനിക്ക് നിന്നെ ഇങ്ങനെ പ്രണയിക്കണം..അവിടെ ഒരു തടസ്സവും നമുക്കിടയിൽ വേണ്ട. എന്റെ തീവ്രമായ, എന്നാൽ ഏറ്റവും പരിശുദ്ധമായ പ്രണയത്തെ നിനക്ക് വേണ്ടേ പൊന്നേ ?" ഇതു പറഞ്ഞു കഴിയുന്നതിനു മുന്പ് ലിജിന്റെ കൈകൾ ഭവ്യയുടെ ദേഹത്ത് കൂടി ഇഴയാൻ തുടങ്ങി. ഇടയ്ക്കു അവരുടെ മൈഥുനത്തെ അലോസരപ്പെടുത്തി അവന്റെ ഫോണിൽ നോട്ടിഫിക്കേഷനുകൾ തുടരെ എത്തിയപ്പോൾ, അവൻ ഫോൺ സൈലന്റ് മോഡിൽ ആക്കി….പിന്നെ മെസ്സേജുകൾക്കു മറുപടി കാണാത്തതു കൊണ്ടാകണം, ചില കോളുകൾ വരാൻ തുടങ്ങിയപ്പോൾ ഫോൺ ഓഫ് ചെയ്തു വച്ചു. വീട്ടിലേക്കുള്ള തിരിച്ചുള്ള യാത്രയിൽ, ഇടവഴിയിൽ എത്തിയപ്പോൾ ബൈക്ക് ഓഫാക്കി അത് തള്ളിക്കൊണ്ട് ഗേറ്റ് ശബ്ദമുണ്ടാക്കാതെ തുറന്നു ഷെഡിൽകൊണ്ടു വച്ചു. ലിജിൻ വാച്ചിൽ സമയംനോക്കി രാവിലെ നാലുമണി ആകുന്നതേ ഉള്ളു. പോകാൻ നേരം ചാരിവച്ച അടുക്കള വാതിലിൽകൂടി അകത്തു കടക്കാൻ നോക്കിയപ്പോൾ ആണ് പണി പാളി യതായി മനസിലായത്. ആരോ അത് അടച്ചിരിക്കുന്നു...അവന്റെ അമ്മയ്ക്കാകണം, അനിയൻ രാത്രിയിൽ എഴുനേറ്റു വെള്ളം കുടിക്കാനോ മൂത്രമൊഴിക്കനോ പോകുന്നതായി കണ്ടിട്ടില്ല. ഈ മാസത്തിൽ രണ്ടാമത്തെ പ്രാവിശ്യമാണ് ഇങ്ങനെ സംഭവിക്കുന്നത്... ലിജിൻ വീടിന്റെ ഉമ്മറത്തിട്ടിരുന്ന ചാര് കസേരയിൽ വന്നിരുന്നു ഫോൺ ഓൺ ചെയ്തു.. ആദ്യമവൻ "പുതിയ അക്കൗണ്ട് തുറന്നു" എന്ന അടിക്കുറുപ്പോടെ ഭവ്യയുടെ ഫോട്ടോ അവന്റെ ഫ്രണ്ടിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ ഇട്ടു… "ഇവന്മാർക്കൊന്നും ഉറക്കവും ഇല്ലേ!!!?" എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് "അവളെങ്ങനെ അളിയാ?" "ഐറ്റം കൊള്ളാമോ" എന്നെക്കെയുള്ള മെസ്സേജുകൾക്കു മറുപടി കൊടുക്കാൻ തുടങ്ങി.. ഭവ്യയുടെ വീട്ടിൽ വച്ച് വന്ന നോട്ടിഫികേഷനുകൾ തുറന്നു നോക്കിയപ്പോൾ അത് ഫോട്ടോ ചോദിച്ചിട്ടു തരാതെ പിണങ്ങിയ ചിഞ്ചുവും, ഇന്ന് രാത്രിൽ വീട്ടിലേക്കു വരണ്ടയെന്നു വിലക്കിയ രേഷ്മയും ആണ്… ചിഞ്ചു അവൻ ആവശ്യപെട്ടതു പോലുള്ള ഫോട്ടോ അയച്ചിട്ടുണ്ട്.....രേഷ്മ നാളെ രത്രി വീട്ടിൽ വന്നു കൊള്ളാൻ സമ്മതിച്ചിട്ടുണ്ട്… "എന്നെ എന്നാണ് കല്യാണം കഴിക്കുന്നത് ?" എന്ന ചിഞ്ചുവിന്റെ ചോദ്യത്തിന് "ഞാൻ ഉടനെ ഒരു ബിസിനസ് തുടങ്ങുമെന്നും തുടങ്ങിയാൽ ഉടൻ തന്നെ കല്യാണം കഴിക്കാമെന്നുമുള്ള ഉറപ്പു നൽകി!!!."...… ബിസിനെസ്സ് ഫാമിലി ആണെന്നും ഉടൻ ബിസിനസ് തുടങ്ങുമെന്നുമാണ് എല്ലാ പെൺകുട്ടികളോടും പറഞ്ഞിട്ടുള്ളത്...അല്ലാതെ ഡിഗ്രിക്ക് തോറ്റു, അച്ഛൻ മരിച്ചപ്പോൾ അമ്മയ്ക്ക് കിട്ടിയ ആശ്രിത നിയമന ജോലിയുടെ പങ്കു പറ്റിയാണ് ജീവിക്കുന്നതെന്ന് ആരോടും പറയാൻ പറ്റില്ലല്ലോ!!!!! എന്നാലും ഭവ്യയെ പരിചയപ്പെടൻ എന്താണ് താമസിച്ചതെന്നോർത്തു ഒരു മനസ്താപംതോന്നി...അവൾ മറ്റുള്ളവരെക്കാൾ സുന്ദരിയാണ്...മിടുക്കിയും….എന്നാലും പെണ്ണ് ഇത്ര പെട്ടന്ന് വളയുമെന്നു വിചാരിച്ചില്ല… അവളെ കുറച്ചു കൂടി അടുപ്പിച്ചു നിർത്തണം... രാത്രിയിലെ പരിപാടിക്ക് അവളുടെ വീട്ടിൽ സൗകര്യമാണ്...അവളുടെ അച്ഛൻ ചില ദിവസങ്ങളിൽ നൈറ്റ് ഡ്യൂട്ടിക്ക് പോകും ...അമ്മ മരിച്ചും പോയി...രാത്രി കൂടെ കിടക്കാൻ വരുടെ അയല്പക്കത്തിലെ വയസ്സായ സ്ത്രീക്ക് കണ്ണും കാണില്ല, ചെവിയും ശരിക്കു കേൾക്കില്ല… ഫോണിലെ മെസ്സേജുകൾക്കു മറുപടി കൊടുത്തു കഴിഞ്ഞു, പല ഗ്രൂപ്പുകളിലായി വന്ന നീല ഛവി പടർന്ന ക്ലിപ്പുകളും കണ്ടു കഴിഞ്ഞപ്പോളും നേരം വെളുത്തിട്ടില്ല..കതകു തുറക്കുന്ന അമ്മയോട് പറയാൻ ഒരു നല്ല കള്ളം അവൻ മനസ്സിൽ റെഡിയാക്കാൻ തുടങ്ങി……. ഭാഗ്യത്തിന് കതകു തുറന്നതു അമ്മയല്ല, അനിയനാണ്.....അമ്മ അവൻ പോയത് അറിഞ്ഞിട്ടുമില്ല...ഒരു ചോദ്യംചെയ്യലിൽ നിന്നും രക്ഷപെട്ട ആശ്വാസത്തിൽതു പോത്തു പോലെ ചെന്നുകിടന്നു ഉറങ്ങി... ********* "ചേട്ടാ, അമ്പലത്തിൽ പോയ അമ്മ ഇതുവരെ വന്നില്ല"...പന്ത്രണ്ടു മണി ആയപ്പോൾ ലിജിനെ അനിയൻ കുലുക്കി വിളിച്ചുണർത്തി.. സാധാരണ ഒരു എട്ടുമണിയോടെ അമ്പലത്തിൽപോയാൽ എട്ടരയോടെ വരുന്നതാണ്...ഇന്ന് ഓഫീസും ഉള്ളതാണ്… ലിജിനും അനിയനും അമ്മയെ അന്വേഷിച്ചു ഇറങ്ങി… ഓഫീസിൽ അന്വേഷിച്ചു, അവിടെ എത്തിയിട്ടില്ല….അമ്പലത്തിൽ വന്നിരുന്നതായി അതിന്റെ അടുത്തുള്ള കടക്കാർ പറഞ്ഞു......പിന്നെ എവിടേക്കു പോയി? ലിജിൻ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീട്ടിൽ ഫോൺ ചെയ്തു...അവിടെ ഒന്നും എത്തിയിട്ടില്ല….താലൂക്ക്‌ ആശുപത്രിയിലും മറ്റു ആശുപത്രികളിലും അന്വേഷിച്ചു അവിടെയും ഇല്ല….... വൈകുനേരം എട്ടു മണിയോടെ അവർ രണ്ടുപേരും അന്വേഷണം മതിയാക്കി വീട്ടിൽ എത്തി...അയല്പക്കകാരും വാർഡ് മെമ്പറും എത്തിയിട്ടുണ്ട്...പോലീസിൽ പരാതി കൊടുക്കുന്നതാണ് നല്ലതെന്നു അവർ ഉപദേശിച്ചു.. ആ സമയം വന്നു നിന്ന ഓട്ടോ റിക്ഷയിൽ നിന്നും അവന്റെ അമ്മ പുറത്തിറങ്ങി...….കൂടെ മറ്റൊരാളും…. "നിങ്ങൾ ഇതുവരെ എവിടെയായിരുന്നു?" എന്ന് ചോദിച്ചു അലറിക്കൊണ്ട് അവരോടു തട്ടി കയറാൻ ചെന്ന ലിജിൻ അവർ നെറുകയിൽ അണിഞ്ഞിരുന്ന സിന്ദൂരവും കഴുത്തിൽ അണിഞ്ഞിരുന്ന താലിയും കണ്ടു നിശബ്ദനായി.. കൂടെ വന്ന ആൾ "ഞങ്ങൾ വിവാഹത്തെ കഴിച്ചു" എന്ന് പറഞ്ഞപ്പോൾ വീട്ടിലെ ആൾക്കൂട്ടം നിശബ്ദം പിരിഞ്ഞു പോയി...പിന്നെ അവർ തയ്യാറാക്കി വച്ചിരുന്ന രണ്ടു വലിയ ബാഗുകൾ എടുത്തുകൊണ്ടു അയാളോടൊപ്പം അതേ ഓട്ടോയിൽ കയറി പോയി… അവർ മക്കളുടെ മുന്നിൽ കൂടി നടന്നപ്പോൾ മറ്റൊരു പരിശുദ്ധ പ്രണയത്തിന്റെ പരിണിത ഫലത്തെ സാരിത്തുമ്പു കൊണ്ട് മറച്ചു പിടിച്ചിരുന്നു… ********* കൈയ്യിലുള്ള കാശ് തീർന്നു തുടങ്ങിയപ്പോൾ, പുറത്തു നിന്നുള്ള ഭക്ഷണം മതിയാക്കേണ്ടി വന്നു… വിശപ്പ്, അതിന്റെ തീവ്രമായ രൂപത്തിൽ ആക്രമിച്ചപ്പോൾ അടുക്കളയിൽ കയറി നോക്കി. വീട്ടു സാധനങ്ങൾ ഒക്കെ ഇരുപ്പുണ്ട് ...അരി കഴുകി അടുപ്പത്തിട്ടു അവൻ എന്തെങ്കിലും കാശ് എവിടെങ്കിലും ഇരിപ്പുണ്ടെന്നു നോക്കാൻ ആലമാരകളൊക്കെ തുറന്നു പരിശോധിക്കാൻ തുടങ്ങി…. അലമാരയിൽ ഉണ്ടായിരുന്ന കാശും സ്വർണ്ണാഭരണങ്ങളും ബാങ്ക് രേഖകളും എന്തിനു വീടിന്റെ ആധാരം വരെ കൊണ്ടുപോയിരുന്നു!!!!!!!… ആ അലമാരയിൽ ആകെ ഉണ്ടായിരുന്നതു അവർ ഉപയോഗിച്ചിരുന്ന പഴയ ഒരു ഫോൺ മാത്രാമാണ്!!!!!… ആ ഫോണിൽ സിം ഇട്ടു ഓണാക്കി നോക്കിയപ്പോൾ കണ്ടതു, പ്രണയത്തിൽ ചാലിച്ച അനേകം മെസ്സേജുകളും പിന്നെ അവൻ പോലും ഇതു വരെ കണ്ടിട്ടില്ലാത്ത വീഡിയോ ക്ലിപ്പുകളും ആണ്.. മറ്റൊരവസരത്തിൽ ആയിരുന്നെങ്കിൽ അതൊക്കെ ആർത്തിയോടെ അവൻ കണ്ടേനെ……..എന്നാൽ ഇപ്പോൾ ഭ്രാന്തമായ വിശപ്പ് അവനെ കീഴ്പ്പെടുത്തി കൊണ്ടിരിക്കുന്നു… "നാശം, ഈ അരി ഇനിയും വെന്തില്ലേ" എന്ന് ശപിച്ചു അത് വീണ്ടും അടച്ചു വെക്കുന്നതിൽ ഇടയിൽ ആവിയിൽ കൈപൊള്ളി അവൻ നിലവിളിച്ചു… അതെ സമയ ലിജിന്റെ ഫോണിലേക്കു വന്ന ഭവ്യയുടെ വാട്സപ്പ് മെസ്സേജിലൊരു ഫോട്ടോയും കൂടെ ഒരു അടിക്കുറുപ്പുമുണ്ടായിരുന്നു… ഫോട്ടോ, അവളുടെ അച്ഛന്റെയും അവന്റെ അമ്മയുടെയും. അടിക്കുറിപ്പ്: "അച്ഛൻ വീണ്ടും കല്യാണം കഴിച്ചു!!!!..ഇതാണ് ചിറ്റമ്മ, ഇനി രാത്രിയിൽ വരണ്ട കേട്ടോ !!!"... (അവസാനിച്ചു) രചന - അനിത ശങ്കർ #📔 കഥ
ShareChat QR Code
Download ShareChat App
Get it on Google Play Download on the App Store
129 likes
8 comments 6 shares
സിന്ദാരോ
4K views 6 days ago
#📔 കഥ പെണ്ണ് നിന്റെ ജോലി ഇത് വരെ കഴിഞ്ഞില്ലേ? മതി പണിയെടുത്തത്. വന്ന് കിടക്കാൻ നോക്ക്. എനിക്ക് നാളെ രാവിലെ കുറച്ച് നേരത്തെ പോകാനുണ്ട്. നേരം പതിനൊന്നു കഴിഞ്ഞിട്ടും ഭാര്യ യെ ബെഡ്‌റൂമിലേക്ക് കാണാതായപ്പോ തിരക്കി വന്നതാണ് പ്രദീപ്. ഇത്തിരി പണി കൂടി ബാക്കിയുണ്ട്. ദീപ്തി പേടിയോടെ പറഞ്ഞു. നിന്നോടല്ലേ ബാക്കി നാളെ ചെയ്യാമെന്ന് പറഞ്ഞത്. അഞ്ചു മിനിറ്റ് ഞാൻ നോക്കും. അതിന് മുൻപ് വന്നില്ലെങ്കിൽ അറിയാലോ നിനക്കെന്നെ. പ്രദീപ്‌ ദേഷ്യത്തോടെ അവളെ നോക്കി. ഇ… ഇപ്പൊ വരാം ഞാൻ ദീപ്തി വാക്കുകൾ കിട്ടാതെ തപ്പി തടഞ്ഞു.. പിന്നെ വരുമ്പോ ഈ മുഷിഞ്ഞ മാക്സി മാറ്റി മേൽ കഴുകി ഒന്ന് വൃത്തി ആയിട്ട് വേണം വരാൻ. എപ്പോ നോക്കിയാലും വൃത്തി ഇല്ലാതെ നടന്നോളും. നിനക്കെന്താ ഇടാൻ വേറെ നല്ല തുണി ഇല്ലാഞ്ഞിട്ടാണോ. അലമാര നിറയെ പൂഴ്ത്തി വച്ചിട്ടുണ്ടല്ലോ. എന്നാലും മനുഷ്യന് കണ്ട അറപ്പ് തോന്നുന്ന പോലെ വൃത്തിയില്ലാത്ത തുണിയും ഇട്ട് നടന്നോളും. പിറു പിറുത്തു കൊണ്ട് പ്രദീപ്‌ മുറിയിലേക്ക് പോയി. ചെയ്ത് കൊണ്ടിരുന്ന പണി പകുതിക്ക് ഇട്ടിട്ട് കയ്യിലെ വെള്ളം മാക്സിയിൽ തുടച്ചു കൊണ്ട് അവളും അവന് പിന്നാലെ മുറിയിലേക്ക് വന്നു. എന്നിട്ട് അലമാരയിൽ നിന്ന് ധൃതിയിൽ മറ്റൊരു മാക്സി എടുത്തു കൊണ്ട് അവൾ ബാത്‌റൂമിലേക്ക് പോകാൻ തുടങ്ങി. ഓഹ്… ഇന്നിനി ഇത്ര നേരം ആയ സ്ഥിതിക്ക് വേറെ മാക്സിയും കുത്തികേറ്റി വരണോന്നില്ല. ഒന്ന് മേല് കഴുകി വൃത്തി ആയിട്ട് വന്ന മതി. പ്രദീപ്‌ തന്റെ ടി ഷർട്ട് ഊരി മാറ്റി ബെഡിൽ കേറി കിടന്നു. അവന്റെ നിർദേശം കേട്ട് തല കുലുക്കി കൊണ്ട് അവൾ മാക്സി അവിടെ വച്ചിട്ട് തോർത്ത്‌ മാത്രം എടുത്തു ബാത്‌റൂമിൽ കേറി പിന്നെ ധൃതിയിൽ ചന്ദ്രിക സോപ്പ് തേച്ചു ഒന്ന് കുളിച്ചിട്ട് അവൾ തോർത്ത്‌ കൊണ്ട് നഗ്നത മറയ്ക്കാൻ ശ്രമിച്ചു പുറത്തേക്ക് വന്നു. പ്രദീപ് പറഞ്ഞത് പോലെ കൃത്യം അഞ്ചു മിനിറ്റിൽ തന്നെ ദീപ്തി അവനരികിൽ എത്തി. ഓഹ്… വന്നോ… ആ തോർത്ത്‌ മാറ്റി വന്ന് ഇങ്ങോട്ട് കിടക്കേണ്ടി. കെട്ടി 10 കൊല്ലം കഴിഞ്ഞിട്ടും അവളുടെ ഒരു നാണം… ത്ഫൂ… പ്രദീപ് ന്റെ ആട്ട് കേട്ട് ദീപ്തിക്ക് വിറയൽ തോന്നി. ഒപ്പം നാണക്കേട് കൊണ്ട് അവളുടെ മുഖം താഴ്ന്നു. എങ്കിലും അനുസരണയുള്ള പാവയെ പോലെ അവൾ തോർത്തു മാറ്റി പൂർണ്ണ നഗ്നയായി കട്ടിലിൽ വന്നിരുന്നു. കൊത്തിപറിക്കുന്ന പോലെയുള്ള അവന്റെ നോട്ടം കണ്ടതും അവൾ ചൂളിപ്പോയി. ഒന്ന് പെറ്റ് വർഷം 10 കഴിഞ്ഞു എങ്കിലും നിന്റെ ശരീരം ഇപ്പോഴും ഉടഞ്ഞിട്ടില്ലല്ലോടി. നിന്നിൽ കൊള്ളാവുന്ന ഒരു ഗുണം ഇത് മാത്രേ ഉള്ളു. പഠിപ്പും വിവരവും പണവും ഇല്ലെങ്കിലും മേനി മുഴുപ്പ് ഉണ്ടല്ലോ. അത് കൂടി ഇല്ലായിരുന്നെങ്കിൽ എന്തിന് കൊള്ളാം നിന്നെ. ആ പറഞ്ഞതും അവൻ ദീപ്തിയെ ബെഡിലേക്ക് അമർത്തി. പ്രദീപിന്റെ കൈകൾക്കുള്ളിൽ കിടന്ന് അവൾ ഞെളിപിരി കൊണ്ടു. അവന്റെ കരുത്തുള്ള കൈ അവളുടെ മാറിടങ്ങളെ കശക്കി ഉടച്ചു. പല്ലുകൾ ആഴ്ത്തി കടിച്ചു കൊണ്ട് അവൻ അതൊക്കെ ആസ്വദിച്ചു. അപ്പോഴെല്ലാം വേദന അല്ലാതെ മറ്റൊന്നും അവൾക്ക് തോന്നിയില്ല. അതുപോലെ അശ്ലീല വീഡിയോ കാണുന്ന പലതും അവൻ അവളെ കൊണ്ട് ചെയ്യിപ്പിക്കും. എതിർത്താൽ അവൻ ദീപ്തിയെ ക്രൂരമായി വേദനിപ്പിക്കും. ആ വേദന സഹിക്കാൻ വയ്യാഞ്ഞിട്ടാണ് അറപ്പും വെറുപ്പും ഉള്ളിലടക്കി പ്രദീപ് പറയുന്നതെല്ലാം അവൾ ചെയ്യുന്നത്. പക്ഷേ അന്ന് അവൻ പറഞ്ഞ വൃത്തികേടുകൾ ചെയ്തു കൊടുക്കാൻ ദീപ്തിക്ക് കഴിയുന്നുണ്ടായിരുന്നില്ല. അതോടെ ദേഷ്യം വന്നാൽ പ്രദീപ് അവളുടെ ഇരു കാഅതോടെ ദേഷ്യം വന്നാൽ പ്രദീപ് അവളുടെ ഇരു കരണത്തും മാറിമാറി അടിക്കുകയും മുടി കൂട്ടുപിടിച്ച് അവളുടെ ഭീതിയിൽ ഉറക്കുകയും ചെയ്തു. പരമാവധി വേദനിപ്പിച്ചപ്പോൾ ഗതികെട്ട ദീപ്തി പിന്നീട് അവൻ പറഞ്ഞതെല്ലാം അനുസരിച്ചു. എല്ലാം കഴിഞ്ഞ് പ്രദീപ് തളർന്നുറങ്ങുമ്പോൾ ദീപ്തിക്ക് ഓക്കാനിച്ചിട്ട് വയ്യായിരുന്നു. പക്ഷേ ബാത്റൂമിലേക്ക് എഴുന്നേറ്റ് പോകാനുള്ള ശക്തി കൂടിയില്ലാതെ അവൾ ബെഡ്ഷീറ്റ് കൊണ്ട് വായ തുടച്ചു തേങ്ങൽ ഉള്ളിലടക്കി കിടന്നു. ആ കിടപ്പിൽ ദീപ്തി എപ്പോഴോ ഉറങ്ങി പോയി. കഴിഞ്ഞു 10 വർഷം ആയിട്ട് ദീപ്തി ഇതെല്ലാം സഹിക്കുന്നതിനാൽ അവൾക്ക് ഉള്ളിൽ കരഞ്ഞു കൊണ്ട് മിണ്ടാതെ കിടക്കുക അല്ലാതെ വേറെ നിവർത്തി ഇല്ലായിരുന്നു. ദീപ്തിയുടെയും പ്രദീപിന്റെയും വിവാഹം കഴിഞ്ഞിട്ട് 10 വർഷം കഴിഞ്ഞു. തീരെ പാവപ്പെട്ട വീട്ടിലെ മൂത്ത മകളായിരുന്നു അവൾ. പ്രദീപിന്റെ അമ്മ ഒരിക്കൽ അമ്പലത്തിൽ വച്ച് കണ്ട് ഇഷ്ടപ്പെട്ടാണ് അവളെ മകന് വേണ്ടി ആലോചിച്ചത്. നല്ല സ്ത്രീധനം വാങ്ങി കല്യാണം കഴിച്ച ശേഷം ആ പൈസ കൊണ്ട് ബിസിനസ്സ് നടത്തണം എന്നതായിരുന്നു പ്രദീപിന്റെ ആഗ്രഹം. പക്ഷേ അമ്മയുടെ പ്രവർത്തി കാരണം അവന്റെ ആഗ്രഹം നടന്നില്ല. അവരുടെ വിവാഹം നടക്കുമ്പോൾ പ്രദീപ് ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ സൂപ്പർ വൈസർ ആയിരുന്നു. കല്യാണം കഴിഞ്ഞു കൊല്ലം ഒന്ന് ആയപ്പോ അവർക്കൊരു മോൾ ഉണ്ടായി. പിന്നീട് രണ്ട് വർഷം കഴിഞ്ഞു ഗവണ്മെന്റ് ജോലിക്കാരൻ ആയിരുന്ന പ്രദീപിന്റെ അച്ഛൻ ഹാർട്ട് അറ്റാക്ക് വന്ന് മരിച്ചപ്പോ ആ ജോലി പ്രദീപിന് കിട്ടി. ഗവണ്മെന്റ് ജോലി കിട്ടിയതോടെ പഠിപ്പും പണവും ഇല്ലാത്ത ഭാര്യ അവന് ഭയങ്കര നാണക്കേട് ആയി തോന്നി. അതുവരെ അവന്റെ രതി വൈകൃതങ്ങൾ സഹിച്ചാൽ മാത്രം മതിയായിരുന്ന ദീപ്തിക്ക് പിന്നീട് കുത്തുവാക്കുകളും കുറ്റപ്പെടുത്തലും കൂടി കേൾക്കേണ്ടി വന്നു. ഇതിനിടയിൽ അവൾക്ക് ഏക ആശ്വാസം പ്രദീപിന്റെ അമ്മയാണ്. സ്വന്തം മകൻ മരു മകളോട് കാണിക്കുന്ന ക്രൂരത അവർക്കറിയാം. പലതവണ അതിന്റെ പേരിൽ വലിയ വഴക്ക് തന്നെ വീട്ടിൽ ഉണ്ടായിട്ടുണ്ട്. പക്ഷേ അവരുടെ വാക്കുകൾക്കൊന്നും അവൻ വില കൊടുക്കാറില്ല. പ്രദീപിന് അവന്റെ അച്ഛൻ മരിക്കുന്നത് വരെ മാത്രമേ അച്ഛനെയും അമ്മയെയും പേടിയും ബഹുമാനവും ഉണ്ടായിരുന്നുള്ളൂ. പിന്നീട് ജോലി കൂടി കിട്ടിയപ്പോ അവനെ ആർക്കും നിയന്ത്രിക്കാൻ കഴിയാതെയായി. അതുകൊണ്ട് ദീപ്തിയുടെ വേദനകൾ നിസ്സഹായതോടെ നോക്കി നിൽക്കാനേ അവർക്ക് കഴിഞ്ഞുള്ളു. പിറ്റേ ദിവസം അതിരാവിലെ അഞ്ചു മണിക്ക് അലാറം അടിക്കുമ്പോൾ ദീപ്തിക്ക് എഴുന്നേൽക്കാൻ കഴിഞ്ഞില്ല. ദേഹം മുഴുവനും വേദനയായിരുന്നു. എങ്കിലും എഴുന്നേൽക്കാതെ വേറെ നിവർത്തി ഇല്ലാത്തതിനാൽ അവൾ എങ്ങനെയൊക്കെയൊ എഴുന്നേറ്റു വേച്ചു വേച്ചു ബാത്‌റൂമിലേക്ക് നടന്നു. തലേ ദിവസത്തെ രാത്രി എന്നത്തേക്കാളും കുറച്ചു ക്രൂരമായിരുന്നുവെന്ന് അവളോർത്തു. ഒരിക്കൽ പ്രദീപ് ഇങ്ങനെയൊക്കെ ചെയ്യാറുണ്ടെന്ന് സ്വന്തം വീട്ടിൽ പറഞ്ഞപ്പോൾ എല്ലാം സഹിക്കാൻ ആയിരുന്നു അവിടെ നിന്ന് കിട്ടിയ ഉപദേശം. കെട്ടിച്ചു വിട്ട മകൾ വീട്ടിൽ വന്ന് നിന്നാൽ തങ്ങൾക്ക് നോക്കാൻ ഒരു നിവർത്തിയും ഇല്ലെന്ന് അച്ഛനും അമ്മയും. താൻ ജോലിക്ക് പോയി സ്വന്തം കാര്യവും മോളേ കാര്യവും നോക്കിക്കോളാം എന്നൊക്കെ ദീപ്തി പറഞ്ഞു നോക്കിയെങ്കിലും മകൾ വലിയ വീട്ടിൽ മരുമകളായി ജീവിക്കുന്നുണ്ടെന്ന് നാട്ടുകാരെ കാണിക്കുന്നതായിരുന്നു അവർക്ക് അഭിമാനം. അതുകൊണ്ട് ഇറങ്ങി ചെല്ലാൻ ഒരിടം ഇല്ലാതെ ദീപ്തിക്ക് എല്ലാം സഹിക്കേണ്ടി വന്നു. പ്രദീപിന്റെ അമ്മയ്ക്കും അവളുടെ വേദനകൾ കണ്ട് സങ്കടം ഉള്ളിലടക്കാൻ അല്ലാതെ ഒന്നിനും കഴിഞ്ഞില്ല. ബാത്‌റൂമിൽ കേറി മുഖം ഒന്ന് കഴുകിയ ശേഷം ദീപ്തി അടുക്കളയിലേക്ക് പോയി. അവിടെ എത്തിയ അവൾ കണ്ടത് തലേ ദിവസം അവൾ പകുതിക്ക് ഇട്ടിട്ട് പോയ ജോലികൾ ചെയ്ത് തീർക്കുന്ന പ്രദീപിന്റെ അമ്മയെ ആണ്. അടുക്കള വാതിൽക്കൽ നിൽക്കുന്ന ദീപ്തിയെ കണ്ട് അംബിക ഞെട്ടലോടെ അവളെ നോക്കി. കഴുത്തിലും മുഖത്തുമൊക്കെ ചോര കല്ലിച്ചു കിടക്കുന്ന പാടുകളും അടി കൊണ്ട് വീർത്ത കവിളുകളും കണ്ടപ്പോൾ തലേ രാത്രിയിൽ അവൾ എത്രത്തോളം പീഡനങ്ങൾ അനുഭവിച്ചിട്ടുണ്ടാകുമെന്ന് അംബികയ്ക്ക് ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ. മോളേ… ഇതെന്ത് കോലാടി… എന്റെ മോൻ ഇത്രയും ദുഷ്ടനായി പോയല്ലോ. ഞാൻ കാരണമല്ലേ മോളെ നിന്റെ ജീവിതം ഇങ്ങനെയായത്. ഇനിയും അവന്റെ ക്രൂരത സഹിച്ചു നീ ഇവിടെ ജീവിക്കണ്ട.. ഓരോ ദിവസവും അവന്റെ അതിക്രമം കൂടുകയാണ്. അതുകൊണ്ട് മോള് അമ്മ പറയുന്നത് അനുസരിക്കണം. ഇപ്പോൾതന്നെ നമുക്ക് ഒരു ഓട്ടോ വിളിച്ച് ആശുപത്രിയിൽ പോയി അഡ്മിറ്റ് ആകണം. ഡോക്ടറെ കണ്ട് നീ ചികിത്സ തേടണം. എന്നിട്ട് അവരോട് പോലീസിൽ അറിയിക്കാൻ പറഞ്ഞിട്ട് പോലീസ് വരുമ്പോൾ നീ പ്രദീപിന്റെ പേരിൽ കേസ് കൊടുക്കണം. ഇനി അവനെ ഇങ്ങനെ വിട്ടാൽ ശരിയാവില്ല. നീ പ്രത്യേകിച്ച് ഒരുങ്ങാനൊന്നും നിക്കണ്ട ഈ കോലത്തിൽ തന്നെ നമുക്ക് പോകാം. നിന്റെ ഈ രൂപം കണ്ടാൽ തന്നെ മനസ്സിലാകും നീ എത്രത്തോളം പീഡനം അനുഭവിക്കുന്നുണ്ടെന്ന്. പിന്നെ ഇതിന്റെ പേരിൽ എന്ത് പ്രശ്നമുണ്ടായാലും ഞാൻ ഉണ്ടാകും നിന്റെ കൂടെ. ഇനിയും തന്റെ മരുമകളെ മകന്റെ ക്രൂരതയ്ക്ക് വിട്ട് കൊടുക്കാൻ അവർക്ക് കഴിയില്ലായിരുന്നു. അംബികയുടെ വാക്കുകൾ അവൾക്കു ധൈര്യമായി. പ്രദീപ് തന്നോട് ചെയ്യുന്ന ക്രൂരതകൾക്ക് എന്നെങ്കിലും അവന് തിരിച്ചടി നൽകണമെന്ന് അവൾ പലപ്പോഴും ആഗ്രഹിക്കാറുണ്ടായിരുന്നു. ഇപ്പോ അംബികയുടെ പിന്തുണ ലഭിച്ചപ്പോൾ ധൈര്യമായി. അങ്ങനെ അവൾ ആശുപത്രിയിൽ അഡ്മിറ്റ് ആയതിനെത്തുടർന്ന് ആശുപത്രി അധികൃതർ അറിയിച്ചത് പ്രകാരം പോലീസ് എത്തി ദീപ്തിയുടെ പരാതി പ്രകാരം ഗാർഹിക പീഡനത്തിന് പ്രദീപിനെതിരെ കേസ് എടുത്തു. കേസ് കോടതിയിൽ എത്തിയപ്പോൾ പ്രദീപിന്റെ ജോലി പോകുമെന്ന് അവസ്ഥയായി. അതിനെ തുടർന്ന് പ്രദീപിന്റെ വക്കീൽ കോടതിക്ക് പുറത്ത് ഒരു സെറ്റിൽമെന്റ്ന് പ്രദീപ് തയ്യാറാണെന്ന് ദീപ്തിയുടെ വക്കീലിനെ അറിയിച്ചു. കേസും വഴക്കുമായിട്ട് വർഷങ്ങളോളം കോടതി കയറിയിറങ്ങാൻ അവൾക്കും താല്പര്യമുണ്ടായിരുന്നില്ല. അതുകൊണ്ട് വലിയൊരു തുക അവൾ കോപൻസേഷൻ ആയി ആവശ്യപ്പെട്ടു. ജോലി പോകാതിരിക്കാനായി അവൾ ആവശ്യപ്പെട്ടത് കൊടുക്കുകയാണ് അല്ലാതെ പ്രദീപിന് വേറെ നിവർത്തിയുണ്ടായിരുന്നില്ല. അങ്ങനെ താൻ ഇത്രനാളും അനുഭവിച്ച പീഡനങ്ങൾക്ക് നല്ലൊരു തുക വാങ്ങിച്ചെടുത്ത ദീപ്തി പിന്നീട് ആ കാശ് കൊണ്ട് സ്വന്തമായി ഒരു വീട് വാങ്ങി മകളെയും പ്രദീപിന്റെ അമ്മയെയും കൊണ്ട് അവിടേക്ക് താമസം മാറി. ബാക്കി കാശിന് ഒരു ചെറിയ കടയിട്ട് പിന്നീടുള്ള ജീവിതത്തിനായി അവൾ ഉപജീവനമാർഗ്ഗവും കണ്ടുപിടിച്ചു. By reader 1 അഭിപ്രായങ്ങൾ എനിക്ക് മെസ്സേജ് ഇടുക നിങ്ങൾ ആണെന്റെ സപ്പോർട്ട് ലൈക്‌ ചെയുക ) ഫോളോ ചെയ്യുക കഥകൾക്കായി
ShareChat QR Code
Download ShareChat App
Get it on Google Play Download on the App Store
167 likes
8 comments 6 shares
ᧁꪖ𝘴ꪖꪶ💗
4K views 10 days ago
" വയറ്റിൽ കുത്തി ഇറക്കുമ്പോൾ ഒറ്റ അടിക്ക് അവർ മരിക്കണം.... അത്രയും മൂർച്ച കത്തിക്ക് വേണം... " തന്റെ മുന്നിൽ കത്തുന്ന മിഴികളോടെ പേടിയില്ലാതെ പറയുന്ന നന്ദു വിനെ ശിവൻ അടിമുടി നോക്കി.... പത്തൊൻപത് കഴിഞ്ഞു കാണും പ്രായം...ചമയമില്ലാത്ത ഭംഗി..... പറന്നു കിടക്കുന്ന മുടി.. നരച്ച ദാവണി ചുറ്റി.... താന്തോന്നിയായ തന്റെ മുന്നിൽ ഒരു വിറയലും ഇല്ലാതെ അവൾ ഇത് പറയുമ്പോൾ ഉള്ളിൽ ഒരു ഞെട്ടൽ ഉണ്ടാകുന്നത് അവൻ അറിയുന്നുണ്ടായിരുന്നു... വലിച്ച സിഗരറ്റ് കുറ്റി താഴെയിട്ട് അവൾക്ക് നേരെ പുക ആഞ്ഞു ഊതിയപ്പോൾ അവൾ ചുമച്ച് കൊണ്ട് മുഖം തിരിച്ചു.... ഇത്രയേ ഉൾള്ളൂ പെണ്ണെ നീ.... ഈ പുക പോലും നിനക്ക് പറ്റില്ലെങ്കിൽ എങനെ നീ ഒരാളെ കൊല്ലും അത്രയ്ക്ക് കരുത്തുണ്ടോ നിനക്ക്.... പുച്ഛത്തോടെയുള്ള അവന്റെ വാക്കുകൾ വീണ്ടും അവളിൽ അഗ്നി ഉണ്ടാക്കി..... അവരെ കൊല്ലാനുള്ള തീരുമാനം എടുത്തത് മുതൽ പതറിയിട്ടില്ല നന്ദു... നിങ്ങൾ ഈ നാട്ടിൽ അറിയപ്പെടുന്ന തല്ലു കൊള്ളി താന്തോന്നി യല്ലേ..... അതുകൊണ്ടാ ഇപ്പോൾ തന്റെ മുന്നിൽ വന്ന് സംഘടിപ്പിച്ച് തരാമോന്ന് ചോദിച്ചത്... പറ്റുവോ ഇല്ലയോ.... ചിലയ്ക്കാതടി ചൂലെ... ഈ ശിവൻ ഇങ്ങനെ ആയിട്ടുണ്ടെങ്കിൽ അതിന് കാരണങ്ങൾ ഉണ്ടെടി എന്റെ ജീവിതം.... നാട്ടുകാരുടെ വെറുപ്പ്. പട്ടിണി... അപമാനം....... അതുപോലെയാണോ നീ... ആണോന്ന്.... നേരെ നിൽക്കാൻ ആവതില്ലാത്ത നീ കൊല്ലാൻ നടക്കുന്നു.... ജയിലിൽ ജീവിതം എത്ര നരകം ആണെന്ന് അറിയുവോടി പെണ്ണെ നിനക്ക്...ഏഹ്..... അവൾക്ക് നേരെ ചീറി അവൻ ചോദിച്ചതും അവൾ ഒന്ന് ചിരിച്ചു... ഇല്ല അറിയണം.... അതിനേക്കാൾ നരകം ആണ് ഞാൻ ഇപ്പോൾ അനുഭവിക്കുന്നത്... അറിയോ........ അത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു..... ദേഷ്യം ഒന്ന് അണഞ്ഞപ്പോൾ ശിവൻ ഒന്ന് മയപ്പെട്ടും.... ആരുമില്ലാത്ത ശിവന്റെ താവളത്തിൽ അവൾ വരുമ്പോൾ പേടിയില്ലായിരുന്നു... നാട്ടുകാർക്ക് വെറുക്കപ്പെട്ടവൻ ആണെങ്കിലും അയാളിൽ ഒരു നന്മ അവൾ കണ്ടിരുന്നു.. വിശന്നിരിക്കുന്നവന് കടയിൽ പോയ്‌ ചായ മേടിച്ച് കൊടുക്കുന്ന നന്മ... കീറിയ ഉടുപ്പിട്ട് നിൽക്കുന്ന കുഞ്ഞിന് പുത്തൻ ഉടുപ്പ് മേടിച്ചു കൊടുക്കാനുള്ള നന്മ..... അങ്ങനെ അങ്ങനെ...... ആരെയാ നിനക്ക് ഇത്രയും പകയോടെ കൊല്ലേണ്ടത്...... നിശബ്ദത കീറി മുറിച്ച് അവൻ ചോദിച്ചതും അവൾ തല ഉയർത്തി അവനെ നോക്കി... ന്റെ അമ്മയേ...... അല്ല എനിക്ക് ജന്മം തന്ന സ്ത്രി യേ... അവൾ തിരുത്തി പറഞ്ഞതും ശിവൻ ഞെട്ടി അവളെ നോക്കി.... അമ്മ.... ഇന്നോളം അറിഞ്ഞിട്ടില്ല സ്നേഹം... മാറിൽ ചാഞ്ഞു കിടക്കാൻ പറ്റാത്ത ഏതോ സ്ത്രീയുടെ മകൻ... മുല പാലിന്റെ രുചി അറിഞ്ഞിട്ടില്ലാത്തവൻ.... അവന്റെ ഉള്ളം നീറി.. ദേഷ്യത്തോടെ അവളുടെ കവിളിൽ കുത്തിപ്പിടിച്ച് ഭിത്തിയോട് ചേർത്ത് നിർത്തുമ്പോൾ അവൻ നന്നായി കിതായ്ക്കുന്നുണ്ടായിരുന്നു.... അവളിൽ വേദന ഉണ്ടാക്കിയെങ്കിലും അതേ രീതിയിൽ നന്ദു വും അവനെ നോക്കി.. അമ്മയെന്നാൽ ആരാണെന്ന് അറിയാവോടി ചൂലെ നിനക്ക്.... അമ്മയുടെ സ്നേഹം എന്താണെന്ന് അറിയോ.. എത്ര മക്കൾ ആ സ്നേഹം കൊതിക്കുന്നുണ്ടെന്നറിയോ... ഏഹ്..... അത്രയും പറഞ്ഞപ്പോൾ അവൻ കരഞ്ഞു പോയ്‌.... അറിയാടോ എനിക്ക് അത്രയും പറഞ്ഞ് ആ കൈ അവൾ തട്ടി മാറ്റി പകപ്പോടെ അവന് നോക്കി എനിക്കെല്ലാം അറിയാം.. അമ്മയുടെ സ്നേഹം എങനെ ആണെന്ന് എനിക്കറിയാം... സ്വന്തം മോളെ കാമുകന് കൂട്ടികൊടുത്തവൾ അമ്മ ആണോടോ...? അവരുടെ മുന്നിലിട്ട് അവളെ അവൻ പിച്ചി ചീന്തിയപ്പോൾ വഷള ചിരിയോടെ അത് കണ്ടു കൊണ്ടിരുന്നവൾ അമ്മ ആണോടോ...... തളർന്നു കടക്കുന്ന തന്റെ അച്ഛന്റെ മുന്നിൽ ഉടു തുണി ഇല്ലാതെ തന്നെ നിർത്താൻ നോക്കിയവൾ അമ്മ ആണോടോ.... ഹൃദയം പൊട്ടി അച്ഛൻ മരിച്ച അന്ന് തന്നെ സ്വന്തം മോളെ വേറെ ഒരുത്തന്റെ മുന്നിൽ കാഴ്ച വെയ്ക്കാൻ നോക്കിയവൾ അമ്മ ആണോടോ.. ആണോ.... ആണോന്ന്.... അത്രയും പറഞ്ഞവൾ നിലത്തേക്ക് ഉതിർന്നു.... ശിവൻ തരിച്ച് നിൽക്കുകയാണ്... അമ്മ... അമ്മമാർ അങ്ങനെ ചെയ്യോ... അവർക്ക് പറ്റുവോ..... ഈ കൈ കൊണ്ട് എനിക്ക് കൊല്ലണം.... അവളെ കൊന്നില്ലെങ്കിൽ എന്റെ അനിയത്തിയേ കൂടി അവൾ ഇല്ലാണ്ടാക്കും.... എന്നെ ഒന്ന് സഹായിക്ക്..... അടുക്കളയിൽ അറിയുന്ന കത്തിക്കൊണ്ട് അവളുടെ വയറ്റിൽ കുത്തിയിറക്കിയാൽ ഒറ്റയടിക്ക് ചാകില്ല... ( ഇങ്ങനെ ഒന്നും ഇല്ലാട്ടോ.. ഇതിൽ ഞാൻ വെറുതെ പറയുന്നതാ 🥵) എന്നെ ഒന്ന് സഹായിക്ക്........ അത്രയും പറഞ്ഞ് അവന്റെ കാലിൽ വീണു.. ശിവൻ വിറയ്ക്കുന്ന കൈ കളോടെ അവളെ എഴുന്നേൽപ്പിച്ച് നിർത്തി..... നിറഞ്ഞ കണ്ണുകളോടെ അവനെ നോക്കി.... നീ പൊയ്ക്കോ ഞാൻ ശരിയാക്കി തരാം... വിളിക്കാം പൊയ്ക്കോ.... ഹ്മ്മ്... താമസിക്കരുത്... എന്റെ മുന്നിൽ അധികം സമയമില്ല.... ശരി....... അത്രയും പറഞ്ഞ് അവൾ നടന്ന് അകലുമ്പോൾ അവനിലെ ഞെട്ടൽ മാറിയില്ല......... ഒരുപാട് വേദനിക്കുന്നവൾ ആണ് അവൾ.. പെറ്റ അമ്മയിൽ നിന്നും ഇത്രയും ക്രൂരതകൾ അനുഭവിച്ചവൾ... സ്വന്തം മകളുടെ മാനം ഇല്ലാണ്ടാക്കാൻ കൂട്ട് നിന്നവൾ... ജീവിക്കാൻ ഒരു അർഹതയും ഇല്ല... അവൻ എന്തൊക്കെയോ മനസ്സിൽ കണക്കു കൂട്ടലുകൾ കൂട്ടി..... *********************** ഇച്ചേച്ചി.... യെന്നും വിളിച്ച് കൊണ്ട് ഒരു കൊച്ച് പെണ്ണ് നന്ദു വിനെ ഇറുക്കെ കെട്ടിപ്പിടിച്ചു..... അവൾ അമ്പരപ്പോടെ അവളെ നോക്കി..തന്നിലുള്ള പിടിത്തം വിടുവിക്കാൻ നോക്കി ... പക്ഷെ അത്രയും പേടിയോടെ കൊച്ച് പെണ്ണിന്റ കണ്ണുകൾ വീടിന്റെ അകത്തേക്ക് നീണ്ടു.... നന്ദു പകപ്പോടെ അകത്തേക്ക് നോക്കിയതും അവളുടെ അമ്മയും കാമുകനും അകത്ത് നിന്ന് വെളിയിലേക്ക് വരുന്നു.. മാറി കിടക്കുന്ന സാരി തലപ്പും നെറ്റിയിലെ സിന്ധുരവും അവളിൽ വെറുപ്പ് ഉണ്ടാക്കി....അയാളുടെ നോട്ടം നന്ദു വിന്റെ ശരീര ആകമാനം ആയി.. അവൾ വെറുപ്പോടെ അവനെ നോക്കി ഇച്ചേച്ചി .... എന്നെ ഇയാൾ... പേടിപ്പിക്കാൻ നോക്കി... വിതുമ്പലോടെ ആ കൊച്ചു പെണ്ണ് പറഞ്ഞതും അഗ്നി പാറുന്ന കണ്ണുകളോടെ അവനെ അവൾ നോക്കി.... പന്ന നായിന്റെ മോനെ ... എന്റെ മോൾടെ കൊച്ചിന്റെ ദേഹത്ത് തൊട്ടാൽ ഉണ്ടല്ലോ....... തൊട്ടാൽ നീ എന്ത് ചെയ്യുമെടി.... അധികം വിളയല്ലേ മോളെ നിന്റെ വിളച്ചിൽ ഞാൻ തീർത്തത് ഓർമയുണ്ടല്ലോ ..... ല്ലേ.......... അവൻ അത്രയും പറയുന്നത് കേട്ട് ദേഷ്യം നിയന്ദ്രിച്ച് ആ സ്ത്രിയേ അവൾ ഒന്ന് നോക്കി... നിന്റെ നാളുകൾ എണ്ണപ്പെട്ടതാണ് അത്രയും മനസ്സിൽ പറഞ്ഞ് അനിയത്തികുട്ടിയേ തന്നോട് ചേർത്ത് അവൾ അകത്തേക്ക് പോയ്‌.. *********************** ഇച്ചേച്ചി എന്നെ ഒറ്റയ്ക്കാക്കി പോകല്ലേ.... എനിക്ക് പേടിയാ ... നമ്മൾക്ക് എവിടെങ്കിലും ഓടി പോയാലോ.... അവളുടെ മടിയിൽ കിടന്ന് കൊണ്ട് അവൾ പറഞ്ഞതും നന്ദു ചിരിച്ചു.... നമ്മൾ എവിടെ പോകും മോളെ.. ന്റെ മോളും ചേച്ചിയും എവിടെ പോകും.... ന്നാ നമ്മൾക്ക് എവിടെങ്കിലും പോയ്‌ മരിക്കാം ഇച്ചേച്ചി .... ട്രെയിന്റെ മുന്നിൽ.. അല്ലെങ്കിൽ വല്ല വിഷo കഴിച്ച്... നിക്ക് പേടിയാവാ.... ന്റെ മോളുടെ കുഞ്ഞി തലയിൽ ഇങ്ങനെ ഒന്നും ചിന്ത വേണ്ട... നമ്മൾ ജീവിക്കും... നന്നായി... ഈ ഇച്ചേച്ചി ഉള്ളപ്പോൾ ന്റെ മോളെ ഒരുത്തനും തൊടില്ല... ഒരുത്തനും... അത്രയും വിശ്വാസത്തോടെ അവൾ പറയുമ്പോൾ അപ്പുറത്തെ മുറിയിൽ ഇരു ശരീരങ്ങൾ പരസ്പരം പടർന്ന് കേറുന്ന തിടുക്കത്തിൽ ആയിരുന്നു... അടക്കി പിടിച്ച നിശ്വാസങ്ങ ൾ അവളുടെ ചെവിയിൽ തുളച്ച് കേറി..... ************************* അന്നത്തെ ദിവസത്തിന് ശേഷം അവൾ ശിവനെ വിളിക്കാനും കാണാനും ശ്രമിച്ചു കൊണ്ടേയിരുന്നു..പക്ഷെ നിരാശയായിരുന്നു ഫലം..... അവനോടുള്ള അവളുടെ വിശ്വാസം കുറഞ്ഞു... ഈ ലോകത്ത് വിശ്വസിക്കാൻ കൊള്ളാവുന്ന ആരും ഇല്ല.... ആരും.... ആപത്തിൽ മാറോട് ചേർക്കേണ്ട അമ്മ തന്നെ ഇങ്ങനെ ആണെങ്കിൽ മറ്റുള്ളവരുടെ കാര്യം എന്തിന് പറയണം.... ഒരു ദിവസം അണിഞ്ഞു സുന്ദരിയായി മുഖത്ത് ചായം തേച്ച് കാമുകന്റെ കൂടെ പോയ അവളുടെ അമ്മ എന്ന സ്ത്രീ പിന്നീട് വീട്ടിലേക്ക് തിരിച്ച് വന്നില്ല.... ഒന്നാം ദിവസമായി..രണ്ടാം ദിവസമായി.... മൂന്നാം ദിവസമായി.. .. അവരുടെ പൊടി പോലും നന്ദു വും അനിയത്തിയും കണ്ടില്ല... മനസ്സിൽ എന്തൊക്കെയോ സംശയം ഇരച്ച് കേറി.. പക്ഷെ അത്രയും ദിവസം അവളും അനിയത്തിയും പേടി ഇല്ലാതെ ഉറങ്ങി.... ******************* ഒരു ദിവസം സന്ധ്യക്ക് വിളക്ക് കത്തിച്ച് എഴുന്നേൽക്കുമ്പോൾ ആണ് ഒരു നിഴൽ രൂപം അവൾ കണ്ടത്... അവൾ നോക്കിയതും ശിവൻ.... അവന്റെ മുഖത്ത് വല്ലാത്ത തെളിച്ചമുണ്ട്... ഒരു പുഞ്ചിരിയുണ്ട്.... അവൻ ഒന്നും കൂടി അവളുടെ അടുത്തേക്ക് വന്ന് നിന്നും... കൊന്നും വല്ലേ......... കടുപ്പത്തോടെ അവൾ പറഞ്ഞതും കൈയിൽ കരുതിയ താലി അവൾക്ക് നേരെ നീട്ടി.... അവൾ ഒന്നും മനസ്സിലാകാതെ അവനെ നോക്കി.. അവരെ കൊന്ന് നിന്റെ കൈ അഴുക്കാക്കാൻ ഈ ശിവൻ സമ്മതിക്കില്ല... ഈ കൈകൊണ്ട് എനിക്ക് വെച്ച് വിളമ്പി തരണം... ഒരു അമ്മ കുഞിനെ ഊട്ടുന്ന പോലെ എന്നെ ഊട്ടണം.. ഒരു ഭാര്യ ഭർത്താവിനെ തലോടുന്ന പോലെ എന്നെ തലോടണം..... പാപത്തിന്റ കറ എന്റെ കൈ യിൽ പുരണ്ടോട്ടെ... ആരും അറിയില്ല... ആരും...... അത്രയും പറഞ്ഞ് പറഞ്ഞ് ശിവൻ പോകുമ്പോൾ ഒന്നും മനസ്സിലാകാതെ അവൾ അങ്ങനെ നിന്നും... ഞാൻ വരും...ന്റെ പെണ്ണിനെയും അനിയത്തിയേയും കൊണ്ടുപോകാൻ നാളെ സുന്ദരിയായി നിന്നോ... മുണ്ട് മടക്കി മീശ പിരിച്ച് അവൻ തിരിഞ്ഞ് നിന്ന് പറഞ്ഞതും അവൾ അറിയാതെ ചിരിച്ചു... പക്ഷെ അവളുടെ മനസ്സിൽ നഷ്ട്ട ബോധം ആയിരുന്നു... തന്റെ കൈ കൊണ്ട് അവരെ കൊല്ലാൻ പറ്റാത്തത്തിൽ..... ഇതേ സമയം അകലെയുള്ള കുറ്റി കാട്ടിൽ രണ്ട് ശരീരങ്ങളെ ചെന്നായക്കൾ ആർത്തിയോടെ തിന്നുകയായിരുന്നു.. ശുഭം...... #📔 കഥ #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ
ShareChat QR Code
Download ShareChat App
Get it on Google Play Download on the App Store
189 likes
13 comments 13 shares