Failed to fetch language order
📔 കഥ
244K Posts • 2098M views
മുറ ചെറുക്കൻ ഭാഗം 01 Aysha akber എനി...ക്ക്....വേദനിക്കുന്നു പപ്പാ....... എന്നെ തല്ലല്ലേ..... വിറ കൊണ്ട അവളുടെ വാക്കുകൾ ആ വലിയ വീടിനുള്ളിൽ മുഴങ്ങി കേട്ടു..... അപ്പോഴും അയാളുടെ ദേഷ്യം അടങ്ങുന്നില്ലായിരുന്നു..... കയ്യിലുള്ള ബെൽറ്റ്‌ ഒന്ന് കൂടി ചുരുട്ടി പ്പിടിച്ചു കൊണ്ടയാൾ അവൾക്ക് നേരെ വീശി..... വേദന കൊണ്ടവൾ പുളഞ്ഞു പോയി..... കാൽ മുട്ടുകൾ കൂട്ടി പ്പിടിച്ചു കൊണ്ടവൾ തേങ്ങുമ്പോഴും ആശ്വസിപ്പിക്കാൻ അവൾക്കാരുമുണ്ടായിരുന്നില്ല.... മനസ്സും ശരീരവും ഒരു പോലെ വേദനിക്കുന്നു...... എന്റെ ഈശ്വരാ.... എങ്ങനെയിനി ആ നയനയുടെയും ഋതുവിന്റെയുമെല്ലാം മുഖത്ത് ഞാൻ നോക്കും... അവരുടെ മക്കളെല്ലാം നല്ല മാർക്കോടെ പാസായി..... ഇതിങ്ങനെയിരു പാഴ് ജന്മമായല്ലോ.... അടി കൊണ്ട് പുളയുന്ന അവളെ നോക്കി ദേഷ്യത്തോടെ അതും പറഞ്ഞു കൊണ്ട് ഗായത്രി കസേരയിലേക്കിരുന്നു....... അവരുടെ മനസ്സിൽ മുഴുവൻ കൂട്ടുകാരുടെ മുമ്പിൽ തല കുനിച്ചു നിൽക്കേണ്ടതിന്റെ നാണക്കേടായിരുന്നു...... മുമ്പിൽ നിൽക്കുന്ന രവിയുടെ മുഖത്തും അതേ അമർഷം തന്നെയാണ്..... കോംപറ്റേറ്റീവ് എക്സാംസെല്ലാം എഴുതിയിട്ടും ഒന്നിൽ പോലും കിട്ടിയില്ല....... എന്നാൽ നാശം എങ്ങനെയെങ്കിലും ഒരു എഞ്ചിനീയറിങ് എങ്കിലും ഉണ്ടാകട്ടെയെന്ന് കരുതി അതിന് വിട്ടപ്പോൾ അതും തോറ്റിരിക്കുന്നു.... ഇങ്ങനെയൊരു പാഴ് ജന്മം എന്റെ മാനം കളയാൻ ഉണ്ടായി പ്പോയല്ലോ..... രവി വീണ്ടും അതും പറഞ്ഞു കൊണ്ടവളെ അടിക്കുമ്പോൾ അടി കിട്ടി പതം വന്നിരുന്നവളുടെ ശരീരം... ഉറക്കെ ശബ്ധിക്കാൻ പോലും ശേഷിയില്ലാതെ അവൾ അങ്ങനെയിരുന്നു..... നീ ഇവനെ നോക്ക്.... നിന്നെക്കാൾ രണ്ട് വയസ്സിനിളയതാണ്..... എഴുതിയ എക്സാംസിലെല്ലാം ടോപ് മാർക്ക്‌...... ഇപ്പൊ ദേ നല്ല രീതിയിൽ മെഡിസിന് പഠിക്കുന്നു.... ഇങ്ങനെയാവണം എന്റെ മക്കൾ......... അപ്പുറത്തായി നിൽക്കുന്ന ഋതിനെ ചൂണ്ടി രവിയത് പറയുമ്പോൾ അവൻ അഭിമാനത്തോടെ തല യുയർത്തി നിന്നു.... ഒപ്പം അവളോടുള്ള പുച്ഛവും..... എന്തിന്റെ കുറവുണ്ടായിട്ടാ നിനക്ക്...... എല്ലാ സുഖങ്ങളും ഈ വീടിനുള്ളിലുണ്ട്... എന്താവശ്യത്തിനും വിളിപ്പുറത്തു ജോലിക്കാറുണ്ട്..... പറയുന്ന തെല്ലാം ണിന്റെ മുമ്പിലെത്തുന്നുണ്ട്..... എന്നിട്ടും എന്ത് കൊണ്ട് നീ പഠിക്കുന്നില്ല........ രവിയുടെ ചോദ്യം അവളിലൊരു പുച്ഛം നിറച്ചു......... സുഖം പോലും.. എന്ത് സുഗം...... ശെരിയാണ്..... വിളിപ്പുറത്തു ജോലിക്കാറുണ്ട്.... പക്ഷ അതൊന്നും തന്റെ അച്ഛനും അമ്മയ്ക്കും പകരമാകുമോ...... താൻ ആഗ്രഹിക്കുന്നത് സ്നേഹത്തോടെയുള്ള അവരുടെ സമീപനങ്ങളാണ്...... അത് തനിക്കൊരിക്കൽ പോലും ഈ വീട്ടിൽ നിന്ന് കിട്ടിയിട്ടില്ല ..... എല്ലാത്തിനും അവരായി നിശ്ചയിക്കുന്ന പരിധികൾ.... അവരുടെ പ്രെസ്റ്റീ ജ്..... ഇത് മാത്രമാണ് അവരുടെ ചിന്ത...... അതിനിടയിൽ മക്കൾക്ക് നൽകേണ്ട വാത്സല്യത്തെ കുറിച് അവർ മറന്നു പോകുന്നു....... പൊങ്ങച്ചതിന്റെയും ആഡംബരത്തിന്റെയും ഈ ലോകത്ത് തനിക്ക് ശ്വാസം മുട്ടുകയാണ്..... ദൈവത്തിനു തന്നോട് വല്ലാത്ത വെറുപ്പാണെന്ന് തോന്നുന്നു.... അത് കൊണ്ടാണല്ലോ അവർ ആഗ്രഹിക്കുന്ന രീതിയിൽ പഠിക്കാനും തനിക്ക് കഴിയാതെ പോകുന്നത്...... റിതിൻ പറയുന്നത് പോലെ ഒരു ലൂസർ ആയി താൻ മാറിയത്...... അവളുടെ ഹൃദയത്തിന്റെ ഭാരത്താൽ നിശ്വസിക്കാൻ പോലും അവൾക്ക് പ്രയാസം തോന്നി..... ഒന്നനങ്ങിയാൽ പോലും ശരീരത്തിലെ പാടുകൾ വല്ലാതെ വേദനിക്കും പോലെ......... ഒരു ചാൻസ് കൂടി ഞാൻ തരും....... മര്യാദക്ക് പോയ പേപ്പേഴ്സ് ഒക്കെ എഴുതി എടുത്തോളണം....... അല്ലെങ്കിൽ...... മതി..... അവളെഴുതിക്കോളും..... വീണ്ടും രവിയത് പറഞ്ഞു കയ്യുയർത്തിയതും ഗായത്രി ഇടക്ക് കയറിയത് പറഞ്ഞിരുന്നു..... അവരുടെ അമ്മ മനസ്സ് ഒന്ന് മുറിപ്പെട്ടു തുടങ്ങിയിരുന്നന്നേരം.... അപ്പോഴും എല്ലാവരുടെയും മുമ്പിൽ താൻ ചെറുതായി പോകുമെന്ന കാരണം കൊണ്ട് തന്നെ അവരുടെ മനസ്സ് അവളോടുള്ള അലിവിനെ പിടിച്ചു കെട്ടി.. രവി കയ്യിലുള്ള ബെൽറ്റ്‌ ദേഷ്യത്തോടെ നിലത്തെക്കേറിഞ്ഞു കൊണ്ട് അവിടെ നിന്ന് പോകുമ്പോൾ ഗായത്രിയും രൂക്ഷമായി അവളെ നോക്കി പോയിരുന്നു......... നീയൊരു മണ്ടി തന്നെ....ലൂസർ... റിതിൻ അവൾക്ക് നേരേയൊന്ന് നോക്കി പുച്ഛത്തോടെ അത് പറഞ്ഞു അവിടെ നിന്ന് പോകുമ്പോൾ അവളതേ ഇരിപ്പ് തുടർന്നു...... മിനുസമേറിയ അവളുടേ വെളുത്ത ശരീരത്തിലെ ചുവന്നു തിണർത്ത പാടുകളിലേക്ക് നോക്കി അവൾ കണ്ണുകൾ നിറച്ചു........ ഈ വീട്ടിൽ ആർക്കും തന്നെ ഇഷ്ടമല്ല...... ഇനി ആണെങ്കിൽ തന്നെ അതെല്ലാം അവരുടെ താല്പര്യങ്ങൾക്കാനിസരിച്ചു മാത്രം........... പപ്പക്ക് തന്നോടുള്ള വെറുപ്പ് ഇന്നും ഇന്നലെയും തുടങ്ങിയതല്ല....... ബുദ്ധി വെച്ചത് മുതൽ പപ്പ ആഗ്രഹിച്ച ഒരു മകളായിരുന്നില്ല താൻ....... റിതിൻ സ്കൂളിലേക്ക് പോകാൻ തുടങ്ങി അവന്റെ വിജയങ്ങൾ കൂടിയായത്തോടെ പപ്പയുടെ മനസ്സിൽ താൻ പൂർണമായും പിന്തള്ളപ്പെട്ടു...... എല്ലാ കാര്യത്തിലും മുമ്പിൽ നിൽക്കുന്നത് തന്റെ മക്കളാകണമെന്ന സ്വാർത്ഥ ചിന്ത...... സ്നേഹം കൊണ്ട് എല്ലാ മാതാ പിതാക്കളും അതാഗ്രഹിക്കുമായിരിക്കാം...... പക്ഷെ ഇതങ്ങനെയല്ല...... സ്വയം സ്നേഹിക്കുന്നത് കൊണ്ടാണ് ഇത്രയേറെ സ്വാർത്തനാകുന്നത്..... പക്ഷെ തനിക്കൊരിക്കൽ പോലും പപ്പയുടെ ആ അന്തസ്സ് നൽകാൻ കഴിഞ്ഞിട്ടില്ല....... രവി പിള്ളയുടെ മകളെന്ന് തന്നെ ചൂണ്ടി ആരെങ്കിലും പുകഴ്ത്തുന്നുണ്ടെങ്കിൽ അത് തന്റെ സൗന്ദര്യം കൊണ്ടോന്ന് മാത്രമാണ്...... ശെരിയാണ്....... പപ്പായുടെ സുഹൃത്തുക്കളുടെ മക്കളൊന്നും തന്നോളം ഭംഗിയില്ല....... അത് മാത്രമാണ് തന്നെ മോളെന്നു പറഞ്ഞു കൂടെ കൊണ്ട് നടക്കുന്നതിനുള്ള കാരണവും....... അല്ലായിരുന്നെങ്കിൽ ചിലപ്പോൾ......... അവൾക്ക് ചുണ്ടുകൾ വിതുമ്പും പോലെ....... ഇഷാനി....... അവളുടെ തോളിൽ കൈ വെച്ച് കൊണ്ട് വിളിച്ചതും അവൾ ഒരു ഞെട്ടലോടെ അവർക്ക് നേറെ തിരിഞ്ഞു... ലാലി ചേച്ചിയാഞ്...... അടുക്കള ജോലിക്ക് നിൽക്കുന്നതാണ്...... എന്നെ വലിയ ഇഷ്ടമാണെങ്കിലും താൻ കൂടുതൽ അടുപ്പത്തിന് പോകാറില്ല....... കാരണം എപ്പോ വേണമെങ്കിലും ഈ വീട്ടിലെ ജോലിക്കാരികൾ മാറി മറിയാം........ മമ്മ പപ്പയുടെ വേറൊരു വേർഷൻ ആണ്..... ആരോടും ചേരില്ല...... പപ്പയുടെ സ്വത്തുക്കൾ വിട്ട് പോകാൻ വയ്യാത്തത് കൊണ്ടാണ് പപ്പയോടു പോലും അഡ്ജസ്റ്റ് ചെയ്ത് പോകുന്നതെന്ന് തനിക്ക് തോന്നാറുണ്ട്..... കുഞ്ഞിലേ മുതൽ അങ്ങനെയാണ്........ വീട്ടിലുള്ളവർ തരാത്ത സ്നേഹം ജോലിക്ക് നിൽക്കുന്നവർ തരുമ്പോൾ സ്വാഭാവികമായും അവരോടടുത്തു പോകുമായിരുന്നു തന്റെ കുഞ്ഞു മനസ്സ്.... അപ്പോഴേക്കും അവരെ മമ്മ ജോലിയിൽ നിന്ന് പിരിച്ചു വിടും..... പുതിയ ആള് വരും...... അവരോടടുക്കുമ്പോഴേക്ക് വീണ്ടും........ ഉടുപ്പ് മാറുന്നത് പോലെ മനസ്സിലുള്ളവരുടെ സ്ഥാനം നീൽകാൻ കഴിയില്ലല്ലോ.... അത് കൊണ്ട് ഇനിയും ആരെയും സ്നേഹിച്ചു വേദനിക്കാൻ വയ്യെന്നത് കൊണ്ട് തന്നെ അതും നിർത്തി........ മോളെ ഴുന്നേൽക്ക്..... വല്ലതും കഴിക്കാം........ ലാലി ചേച്ചി അത് പറയുമ്പോൾ ആ കണ്ണുകളിൽ നിറഞ്ഞു നിന്ന ദുഃഖം തന്റെതാണെന്ന് അവൾക്ക് തോന്നി പ്പോയി.... ഇവിടെ വരുന്നവർക്കൊക്ക തന്നോട് നിറഞ്ഞ സാത്ഥാപമായിരിക്കും..... ഈ വീട്ടിനുള്ളിലെ തന്റെ അവസ്ഥ കാണുന്നത് കൊണ്ടായിരിക്കും ഒരു പക്ഷ..... എഴുന്നേൽക്കാൻ തനിക്കൊരു താങ്ങിന്റെ ആവശ്യമുണ്ടെന്ന് തോന്നിയത് കൊണ്ട് തന്നെ അവൾ പതിയെ അവരുടെ കൈ പിടിച്ചെഴുന്നേറ്റു.... തങ്കം പോലൊരു കൊച്..... ഭംഗിയുള്ള വെളുപ്പ് നിറവും വിടർന്ന കണ്ണുകളും ചുവന്ന ഭംഗിയുള്ള ചുണ്ടുകളും ഒക്കെയായി ഒരു പാവ കുട്ടി പോലെ....... അവൾ വേച്ചു വേച്ചു മുറിയിലേക് പോകുമ്പോൾ ലാലി അത്രയേറെ വിഷമത്തോടെ അവളെ നോക്കി നിന്നു...... അവൾ മുറിയിലെ കണ്ണാടിയിൽ ചെന്നു സ്വയമൊന്ന് നോക്കി...... ശരീരമാസകലം വേദനിക്കുന്നു..... മനസ്സതിലേറെ നോവുന്നു...... തല വെട്ടി പൊളിയും പോലെ......... അവൾക്ക് ശരീരം കുഴയുന്നത് പോലെ തോന്നിയിരുന്നു... ഈ വലിയ വീടിന്റെ ചുവരു കൾ തന്നെ വല്ലാതെ വരിഞ്ഞു മുറുക്കും പോലെ...... ഒറ്റപ്പെടലിന്റഡ ചങ്ങല കൊണ്ട് തന്നെ ബന്ധിച്ചിരിക്കുകയാണ്...... അവൾ പോലുമറിയാതെ ബെഡിലേക്ക് പെട്ടെന്ന് ചാഞ്ഞു പോയവൾ..... ഏതോ ഒരു മായാ ലോകത്തെന്ന പോൽ അവളെങ്ങനെ കിടന്നു...... 🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 മാഡം.... എനിക്കൊന്നും വേണ്ടാ.... ഞാൻ കഴിച്ചു...... ലാലി വിളിച്ചപ്പോഴേക്കും അവരെ നോക്കുക കൂടി ചെയ്യാതെ ഗായത്രി അതും പറഞ്ഞു പോകാൻ തുടങ്ങി...... അതല്ല മാഡം.... മോള് ഒന്നും കഴിച്ചിട്ടില്ല..... താഴേക്ക് കണ്ടിട്ടുമില്ല..... ലാലി അല്പം മടിച്ചു മടിച്ചു കൊണ്ടാണത് പറഞ്ഞത്... കാരണം പറയുന്നത് അവരുടെ മകളെ കുറിച്ചാണല്ലോ...... ഗായത്രി ഒരു നിമിഷം ഒന്നാലോചിച്ച ശേഷം മുകളിലേക്ക് കയറി..... ഇഷാനി........ വന്നെന്തേങ്കിലും കഴിച്ചു കിടക്ക്....... ബെഡിൽ ചെരിഞ്ഞു കിടക്കുന്ന ഇഷാനിയെ നോക്കി ഗായത്രി വിളിച്ചു....... അവളിൽ നിന്ന് യാതൊരു ചലനവുമില്ലെന്നത് കൊണ്ട് തന്നെ അവർ ഒന്ന് കൂടി അടുത്ത് ചെന്ന് വിളിച്ചിരുന്നു....... ഇല്ലാ അവളെഴുന്നേൽക്കുന്നില്ല..... ഇഷാനി...... ഗായത്രി യുടെ ശബ്ദം ആ വീട്ടിൽ മുഴങ്ങി കേട്ടു...... കാറെടുത്തതും അവളെ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയതുമെല്ലാം പെട്ടെന്നായിരുന്നു.... ആ കുട്ടിയുടെ ദേഹത്തുള്ള പാട് കണ്ടോ.... നിനക്ക് ഭ്രാന്താണോ രവി...... ഓവർ പ്രഷർ കൊണ്ട് ഇഷാനിക്കെന്തെങ്കിലും സംഭവിച്ചിരുന്നെങ്കിലോ..... ഇതൊക്കെ പോലീസിൽ അറിയിക്കുകയാഞ് വേണ്ടത്.... നിന്റെ സ്ഥാനത് മാറ്റാരാണെങ്കിലും ഞാൻ അത് തന്നെ ചെയ്യുമായിരുന്നു...... നിറഞ്ഞ ദേഷ്യത്തോടെ ഡോക്ടർ ഐസക് അത് പറയുമ്പോൾ കേട്ടിരിക്കാനെ രവിക്ക് കഴിയുമായിരുന്നുള്ളൂ..... ഗായത്രിയും ഋതിനും അവരെ നോക്കി നിന്നു..... ഇഷാനി യുടെ കണ്ടീഷൻ ഇപ്പൊ ശെരിയല്ല..... അവളുടെ മൈൻഡ് ടോട്ടലി ഡിസ്റ്ററബ്ഡ് ആണ്.... ശരീരം പോലെ തന്നെയാണ് മനസ്സും..... ചില മുറിവുകൾ ഉണങ്ങാൻ സമയമെടുക്കുക തന്നെ വേണം....... സൊ....... ഷീ നീഡ്‌സ് മെന്റൽ ട്രീറ്റ്മെന്റ്..... ഐസക് അത് പറയുമ്പോൾ രവി അയാളെ യൊന്നു നോക്കി... അവളെ കൊണ്ട് നിങ്ങളൊരു യാത്ര പോകണം..... മനസ്സിന് നമ്മൾ കൊടുക്കുന്ന ഏറ്റവും നല്ല മെഡിസിനാണ് യാത്രകൾ..... അവളൊന്നു ഓക്കേ ആവട്ടെ........ ഐസക് അത് പറയുമ്പോൾ രവിയുടെ മുഖമൊന്നു ചുളിഞ്ഞിരുന്നു...... 🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 ഇപ്പൊ ഒരു ട്രിപ്പെനിക്ക് നടക്കില്ല..... ഓഫീസിൽ അത്രയും ജോലിയുണ്ട്.... നമ്മളൊന്ന് പിന്നിലാവാൻ കാത്തിരിക്കുന്ന ആളുകളാണ് ചുറ്റും... ഡ്രൈവ് ചെയ്യന്നതിനിടയിൽ രാവിയത് പറയുമ്പോൾ ഗായത്രി ഒന്നും മിണ്ടിയില്ല..... പിന്നിലായിരിക്കുന്ന ഇഷാനിയെ ഒന്ന് നോക്കി..... പിന്നെയിപ്പോ എന്ത് ചെയ്യും...... ഐസക് അങ്ങനെ പറഞ്ഞതല്ലേ...... ഗായത്രി രവിയോടത് പറയുമ്പോൾ ഇഷാനിക്കത്ഭുതം തോന്നി.... അവർ ചിന്തിക്കുന്നതൊന്നും തന്നെ കുറിച്ചല്ല...... ഡോക്ടർ ഐസക് പപ്പയുടെ ഫ്രണ്ട് ആണ്..... അയാൾ പറഞ്ഞത് കൊണ്ട് മാത്രമാവും ഇപ്പോ ഇങ്ങനെയൊരു സംസാരം കൂടിയെന്നവൾക്ക് തോന്നി..... അതും ശെരിയാണ്....... നമ്മൾ ആവശ്യത്തിന് യാത്ര പോകാറുള്ളതാണല്ലോ..... ഇതിപ്പോ വെറുതെ മനുഷ്യനെ മെനക്കെടുത്താൻ.......തിരക്ക് പിടിച്ചൊരു സമയത്ത്..... രവി നീരസത്തോടെ തന്നെ പറഞ്ഞു നിർത്തുമ്പോൾ മിററിലൂടെ ഇഷാനിയെ ഒന്ന് നോക്കിയിരുന്നു.... അവൾ അനങ്ങുക പോലും ചെയ്യാതെ ഒരു ശില കണക്കെ പുറത്തേക്ക് നോക്കിയിരിക്കുകയാണ്....... ആളുകൾ ധൃതി പിടിച്ചു കൊണ്ടോടി നടക്കുന്ന നഗരം....... മറു വശത്തു രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ ഓടി തളർന്നവർ... പൊങ്ങച്ചവും ആഡംബര വും മാത്രം മനസ്സിൽ കരുതുന്ന അവൾക്ക് ചുറ്റുമുള്ള ആളുകൾക്കിടിയിൽ അവൾക്ക് വല്ലാത്ത വീർപ്പു മുട്ടൽ തോന്നി യിരുന്നു...... അതവളെ ഞെരിക്കും പോലെ...... എനിക്കും വരാൻ പറ്റില്ല പപ്പാ.... എനിക്ക് ക്ലാസ്സുണ്ട്...... ഋതിനും ഒരു താല്പര്യമില്ലാതെ മട്ടിലത് പറയുമ്പോൾ ഇഷാനി അങ്ങനെയിരുന്നു... ഋതിനും പപ്പയെയും മമ്മയേയും പോലെ ജീവിക്കാനാണിഷ്ടം.... തനിക്ക് മാത്രമെന്താ അതിനും കഴിയാത്തത്.... താനോരിക്കലും ഈ ലൈഫ് ഇഷ്ടപ്പെടുന്നില്ല.... ഇതുമായി പൊരുത്തപ്പെടാനും കഴിയുന്നില്ല.... തന്റെ മനസ്സ് മറ്റെന്തൊക്കെയോ ആണ് ആഗ്രഹിക്കുന്നത്...... ഇവരുടെ കൂടെയുള്ള യാത്ര എന്നാണെങ്കിൽ തന്റെ പ്രയാസം കൂടുകയേ യുള്ളൂ വെന്ന് അവൾക്കറിയാമായിരുന്നു..... ഒരു മാതിരി കൂട്ടിലടച്ചിട്ട പോലെ...... അവൾക്കവരോട് എന്തെന്നില്ലാത്ത പുച്ഛം തോന്നി...... തനിക്കൊന്നു ചിറക് വിരിച്ചു പറക്കണമായിരുന്നു..... യാതൊരു ബന്ധനങ്ങളുമില്ലാതെ..... നിർത്താതെ തനിക്കൊന്നുറക്കെ ചിരിക്കണം..... ചെറിയ വഴിയോര തട്ടുകടയിലൊക്കെ പോയി എന്തെങ്കിലും കഴിക്കണം....... സ്വാതന്ത്ര്യത്തോടെ ഒത്തിരി യാത്രകൾ ചെയ്യണം........ ഇതെല്ലാം തനിക്കൊരിക്കലും നടക്കാത്ത കാര്യങ്ങളാണെന്ന് അവൾക്കും അറിയാമായിരുന്നു...... കാരണം..... തന്നെ പ്രസവിച്ചവർക്ക് ധൃതിയാണ്..... മറ്റുള്ളവർക്ക് മുമ്പിൽ വലുതായി നിൽക്കാനുള്ള ധൃതി...... ഞാനൊരു കാര്യം പറയാം...... ഇവളെ തൽക്കാലം നിന്റെ വീട്ടിലേക്കു പറഞ്ഞയക്കാം.... വാട്ട്‌........എന്റെ വീട്ടിലോ... രവി പറഞ്ഞതും ഗായത്രി മുഖം ച്ചുളിച്ചു കൊണ്ടായിരുന്നത് ചോതിച്ചത്........ ലുക്ക്‌ ഗായത്രി..... അതാവുമ്പോ സേഫ് ആണ്..... ഐസകിനോട്‌ പറയാനും ഒരു കാരണമായി...... പിന്നേ വളെ കണ്ടാൽ എല്ലാവരും റിസൾട്ട്‌ എന്തായി എന്ന് ചോദിക്കും...... അതിനെ കുറിച് എല്ലാവരും അല്പമെങ്കിലും ഒന്ന് മറന്നു തുടങ്ങുകയും ചെയ്യട്ടെ......... വിട്ട് മാറാത്ത നീരസത്തോടെ രവി യത് പറയുമ്പോൾ ശെരിയെന്നു തോന്നിയത് കൊണ്ട് തന്നെ യാണ്‌ ഗായത്രിയും നിശബ്ദയായത്.... അപ്പോഴും ഒട്ടും താല്പര്യമില്ലെന്ന വണ്ണം ഗായത്രിയുടെ മുഖം കൂർത്തു തന്നെയിരുന്നിരുന്നു...... ഇഷാനി വിഷാദം നിറഞ്ഞ കണ്ണുകൾ പിറകിലേക്കോടി മറയുന്ന കാഴ്ചകളിൽ നട്ടങ്ങനെയിരുന്നു..... (തുടരും) Aysha Akbar #💞 പ്രണയകഥകൾ #📔 കഥ #📝 ഞാൻ എഴുതിയ വരികൾ #📖 കുട്ടി കഥകൾ #📙 നോവൽ
ShareChat QR Code
Download ShareChat App
Get it on Google Play Download on the App Store
380 likes
35 comments 12 shares
#📙 നോവൽ - ഹൃദയത്തിന്റെ അവകാശി 💜💜 🔻 പാർട്ട് _53 ✍️ രചന - ജിഫ്ന നിസാർ ❣️ #📔 കഥ മോനെ.. അരികിൽ കിടക്കുന്ന ഡെവിയുടെ മുടിയിഴകളിൽ ഇന്ദിരാമ്മയുടെ വിരൽ തലോടി കൊണ്ട് ഒഴുകി നടന്നു. അമ്മയും മകനും മാത്രമാണവിടെ. ഉച്ചക്ക് ശേഷം വീട്ടിലേക്ക് പോന്നിട്ടുണ്ട്. സാന്ദ്രയെയും കൂട്ടി സുദേവ് ഇറങ്ങി പോയിരുന്നു. ഇന്ദിരാമ്മ തളർന്നു വീഴുന്നത് കണ്ടിട്ടും ഒറ്റ പോക്കങ്ങു പോയ അയാളോട് അപ്പോഴും ഡെവിക്കൊരു നീരസവും തോന്നിയിരുന്നില്ല. താനും അമ്മയും അറിഞ്ഞു കൊണ്ടണ്ടല്ലങ്കിൽ കൂടി അത്രയും വലിയയൊരു തെറ്റാണ് അയാളുടെ കുടുംബത്തിനോട് ചെയ്തത്. ആ അനീതിക്കെതിരെ ആത്മ രോഷം സഹിക്കാൻ കഴിയാത്ത ഏതൊരാളും ചെയ്യുന്നത് പോലെ തന്നെയാണ് പ്രതികരിക്കുന്നത്. പക്ഷേ അപ്പോഴും ആ തെറ്റ് തിരുത്താൻ അമ്മ കണ്ട് പിടിച്ച ആ പരിഹാരംമാർഗം.. അതാണവനെ ശ്വാസം മുട്ടിച്ചു കൊണ്ട് നിലയില്ലാ കയത്തിലേക്ക് ചവിട്ടി താഴ്ത്തി കളയുന്നത്. "മോനെ.." ഇന്ദിരാമ്മ വീണ്ടും വിളിക്കുമ്പോൾ ഡെവിയൊന്നു മൂളി. "നിനക്കമ്മയോട് ദേഷ്യമുണ്ടോ ഡെവി?" അവനമ്മയെ ഇറുകെ പുണർന്നു കൊണ്ടായിരുന്നു സ്വന്തം മനസ്സവർക്ക് മുമ്പിൽ തുറന്നു കാണിച്ചത്. ഏട്ടനോടുള്ള കടപ്പാട്.. അതിനേക്കാളുപരി സാന്ദ്രയോടുള്ള ഇഷ്ടം.. അമ്മയ്ക്ക് അങ്ങനൊരു തീരുമാനം എടുക്കാനെ കഴിയൂ.. ഡെവിക്കതുമറിയാം. പക്ഷേ അവർക്കിടയിൽ താനിനി എന്ത് ചെയ്യാൻ..? അതിനെ കുറിച്ച് മാത്രമാണ് അവനൊരു രൂപവും ഇല്ലാഞ്ഞത്. ഡെവിയുടെ ആ പ്രവർത്തനം... തന്നോട് ചേർന്നു കിടന്നു പുണരുന്ന മകൻ.. നെഞ്ചിൽ കത്തി കൊണ്ട് കുത്തി വരഞ്ഞത് പോലൊരു പരവേശം.. ഇന്ദിരാമ്മ ഒരു കൊച്ചു കുഞ്ഞിനെ പോലെ മകനെ അടക്കി പിടിച്ചു. അപ്പോഴും മകന് വേണ്ടി എന്നോർത്ത് കൊണ്ടാ നോവിനെ ഇന്ദിരാ മ്മ അടക്കി പിടിച്ചു. "സാന്ദ്ര നല്ലക്കുട്ടിയാണ് ഡെവി.." അവൻ അതിനും ഒന്ന് മൂളി. അവള് നല്ലകുട്ടിയാണ്. അവനറിയാമല്ലോ അത്. അല്ലെങ്കിൽ തന്റെ മനസ്സ് തുറന്നു കാണിച്ച നിമിഷം തന്നെ അവളുടെ ഇഷ്ടം കളഞ്ഞിട്ട് തന്റെ ആവിശ്യം അംഗീകരിച്ചു തരില്ലല്ലോ..മറ്റൊരു വിവാഹത്തിനു പോലും സമ്മതിച്ചു തന്നത് തനിക് മുന്നിലൊരു തടസ്സമാവാതിരിക്കാൻ വേണ്ടിയാണ്. "നിന്നെ വേദനിപ്പിക്കരുത് എന്നാ സ്വയം വേദനിച്ചു പിടഞ്ഞപ്പോഴും അവൾ പറഞ്ഞത്..." ഇന്ദിരാമ്മയുടെ സ്വരമിടറി.. ഡെവി വെറുതെ മൂളി. "ഡെവിച്ചായന് സങ്കടമാണെങ്കിൽ നിർബന്ധം പിടിക്കല്ലേ അമ്മായി.."എന്ന് കരഞ്ഞു കൊണ്ടിവിടെ നിന്നിട്ട് പറഞ്ഞത് ആ ബഹളങ്ങൾക്കിടയിൽ അവനും കേട്ടിരുന്നു. "എന്റെ മോന്റെ സങ്കടമെല്ലാം സ്നേഹിക്കാൻ ഒരാളെ കിട്ടുമ്പോ മാറും.." അതിന് ഡെവി മൂളിയില്ല. കാരണം അവനറിയാം, എത്രയൊക്കെ ശ്രമിച്ചാലും സാന്ദ്രയെ ത‌നിക്കൊരിക്കലും ആ ഒരു രീതിയിൽ കാണാൻ കഴിയില്ല. അമ്മയ്ക്ക് വേണ്ടി താൻ അഭിനയിക്കാൻ ശ്രമിക്കും.. പക്ഷേ അതിനും അധികം ആയുസ്സ് കാണില്ല.. കാരണം ഒന്നോ രണ്ടോ ദിവസം കൊണ്ട് അവസാനിക്കുമെന്നുറപ്പുള്ള ഒന്നല്ല ദാമ്പത്യം... ജീവിതമല്ലേ.. നാടകമല്ലല്ലോ. എന്നെങ്കിലും എല്ലാം തകിടം മറിയും. അന്ന് താനും അവളും അമ്മയുമെല്ലാം ഇതിനേക്കാൾ കൂടുതൽ വേദനിക്കും. ഇതിനേക്കാൾ ആഴത്തിൽ അവളുടെ ജീവിതം തകർന്ന് പോകും. ഇതിനേക്കാൾ ക്രൂരമായി അതിന്റെ പഴി തനിക് നേരെ വന്നു പതിക്കും. പക്ഷേ ഇപ്പൊ താനത് എത്ര പറഞ്ഞാലും ആരുമത് അംഗീകരിച്ചു തരില്ല.. "സാരമില്ല ഡെവി.. നിനക്ക് ദൈവം വിധിച്ച ജീവിതം സാന്ദ്രയുടെ കൂടെയുള്ളതാണ്. അങ്ങനെ കരുതിയേക്ക്.." അവര് വീണ്ടും എന്തൊക്കെയോ പറയുന്നുണ്ട്. അതെല്ലാം അവന്റെ ജീവിതത്തിലെ വരും നിമിഷങ്ങളെ കുറിച്ചുള്ള ഓർമ പ്പെടുത്താലാണ് ഡെവിക്ക് എഴുന്നേറ്റു പോകണമെന്നുണ്ട്. പക്ഷേ ഇന്ദിരാമ്മ അവനെ അടക്കി പിടിച്ചു കിടപ്പാണ്.. 💜💜 ജീവിതത്തിൽ ഇനിയെന്തോ മാറ്റം വരുന്നുണ്ടെന്നു ബാലക്ക് തോന്നി. അമ്മയുടെ കണ്ണിലൊരു സംശയത്തിന്റെ കനൽ തരി. അതൊന്ന് ആളി പടർന്നു പൊങ്ങിയാൽ കത്തി പിടിക്കാൻ പ്രാപ്‌തിയുള്ള അനേകം കള്ളങ്ങൾ നിറഞ്ഞൊരു ചീട്ടുകൊട്ടാരമാണിത്. തകർന്ന് പോകട്ടെ.. എല്ലാം മുചൂട് മുടിയട്ടെ.. അവൾക്കൊരു ഹരമാണപ്പോൾ തോന്നിയത്. നഷ്ടങ്ങളുടെ കൂർത്ത മുനകൾ ഹൃദയഭിത്തികളിൽ പോറൽ വീഴുത്തുന്നത് പോലൊരു നീറ്റൽ.. നഷ്ടപ്പെട്ടതൊന്നും തനിക്കിനി തിരിച്ചു കിട്ടില്ലായിരിക്കും. എന്നാലും വേണ്ടില്ല.. ആ നഷ്ടങ്ങൾക്ക് കാരണമായവരെ ദാഹിപ്പിച്ചു കൊല്ലാൻ തോന്നുന്നൊരു മനസ്സായിരുന്നു അവൾക്കുള്ളിലപ്പോൾ.. തൊട്ടടുത്തള്ള ഫോൺ ശബ്ധിക്കുമ്പോൾ ചിന്തകളിൽ നിന്നും അവളൊന്നു ഞെട്ടി. വല്ലപ്പോഴും മാത്രം ശബ്ദമുണ്ടാക്കുന്ന അപൂർവ ജീവിയാണ് അവൾക്കാ ഫോൺ. അവൾക്കാരും വിശേഷം ചോദിച്ചു വിളിക്കാനില്ല. വല്ലപ്പോഴും വിളിക്കുന്ന ശ്രീ മാത്രമാണ് ഒരേയൊരു ബന്ധം. അവളും ആരെയും വിളിക്കാറില്ല. അർജുന് ഇഷ്ടമല്ലെന്ന് പറഞ്ഞത് കൊണ്ട് തന്നെ കൂട്ടുകാരോ ഗ്രുപ്പുകളോ ഒന്നുമില്ല.. സേവ് ചെയ്തു വെച്ചൊരു നമ്പറിൽ ഇടക്കിടെ മാറുന്ന പ്രൊഫൈൽ ഫോട്ടോകൾ.. അവൾക്കായി മാത്രമാണെന്ന് അവൾ വിശ്വാസിക്കുന്ന കുറേ സ്റ്റാറ്റസ്.. ഇതെല്ലാം കണ്ട് സമാധാനിക്കും എന്നതിനല്ലാതെ പ്രതേകിച്ചൊരു ആത്മ ബന്ധം അവൾക്കിപ്പോഴാ ഫോണിനോടുമില്ല. ഒന്നിനൊടുമില്ല... അത് കൊണ്ട് തന്നെ ഒട്ടൊരു ആശങ്കയോടെയാണ് ബാല ഫോണെടുത്തത്. "ഹലോ.." "ബലയല്ലേ.." ഇന്ദിരാന്റി.." ഒറ്റ ചോദ്യം കൊണ്ട് തന്നെ അവൾക്കാളെ മനസ്സിലായി. അത്ര പെട്ടന്ന് മറന്നു കളയുമുന്നൊരു സ്നേഹമല്ലല്ലോ ബാലക്കവർ കൊടുത്തിട്ടുള്ളത്. "എന്താ വിശേഷം.. സുഖമാണോ.." ബാല ചിരിയോടെയാണ് ചോദിച്ചത്. "ഞാൻ.. എനിക്കൊരു കാര്യം പറയാൻ.." ഇന്ദിരാമ്മക്കൊരു പരവേശം.. വളരെ പെട്ടന്ന് തന്നെ ബാലക്കതും മനസ്സിലായി. തന്നെ പ്രതീക്ഷിക്കുന്നൊരു വിളിയല്ല അതെന്ന് ബലക്കാ നിമിഷം തോന്നി. ഉള്ളിലൂടെ ഒരു പിടച്ചിൽ പാഞ്ഞോളിച്ചു.. അവളുടെ കൈകൾ കിടക്കാ വിരിയിൽ മുറുകി.. "നിനക്കെന്റെ മകനെ വേണോ..?" നെഞ്ച് വിണ്ടു കീറാൻ പാകത്തിനൊരു ചോദ്യം. ബാല ശ്വാസം പിടിച്ചിരുന്നു. "പറയ്യ് ശ്രീ ബാല.. ഒരുത്തനൊപ്പം അവന്റെ ഭാര്യയായി ജീവിക്കുമ്പോഴും ഇനിയും നിനക്കെന്റെ മകനെ കൂടി വേണോ.." പുച്ഛം നിറഞ്ഞൊരു ചോദ്യം. ഞൊടിയിട കൊണ്ടവളുടെ കണ്ണ് നിറഞ്ഞു.ശരീരം മൊത്തം വിറച്ചു.. "ആന്റി..." ബാലയൊരു കരച്ചിൽ നെഞ്ചിലൊളിപ്പിച്ചു. "ഒരിക്കൽ നീ ഇഷ്ടം പറഞ്ഞെന്നൊരു കാരണം കൊണ്ട് സ്വന്തം ജീവിതം തന്നെ ഇനിയാർക്കും പങ്ക് വെക്കില്ലെന്ന് വാശി പിടിക്കുന്ന എന്റെ മകനോട് പറയാൻ എനിക്കൊരുത്തരം വേണം ശ്രീ ബാല.." അങ്ങേയറ്റം പരുഷമായൊരു സ്ത്രീയായിരുന്നു അപ്പോഴവർ. കരഞ്ഞു കണ്ണ് കലങ്ങിയ മകനെ ഓർക്കുമ്പോൾ നോവുന്ന ആ ഹൃദയം, അതേ കാരണം കൊണ്ട് പിടയുന്ന മറ്റൊരുവളെ മനഃപൂർവം കണ്ടില്ലെന്ന് നടിച്ചു. "നിന്നെ എനിക്കറിയാം. എനിക്കറിയാവുന്ന ബാല ഇങ്ങനല്ല..എന്ന് മുതലാ നീ ഇങ്ങനൊക്കെ അതപതിച്ചു പോയത്..എന്ന് മുതലാ നിന്റെ മനസ്സിത്രേം ദുഷിച്ചു പോയത്" "ഡെവിച്ചായനെ ഞാൻ.. ഞാനിപ്പോ അങ്ങനൊന്നും " ബാലക്ക് കരച്ചിൽ വന്നു തൊണ്ടയിൽ തടഞ്ഞിട്ടൊന്നും പറയാൻ കഴിയുന്നില്ല. "അവനെ നീ എങ്ങനെ കണ്ടാലും ഈ നിമിഷം മുതൽ അതെല്ലാം മറന്നേക്ക്.." ഇന്ദിരാമ്മയുടെ സ്വരം കടുത്തു. "എന്റെ ആങ്ങളയുടെ മകളെ അവനുമായി കല്യാണം പറഞ്ഞിരുന്നു. അവൻ കാരണം ആ കുട്ടിയുടെ ജീവിതത്തിൽ വലിയൊരു കളങ്കമാണ് ഉണ്ടായത്. ഞങ്ങൾക്ക് സത്യമറിയാം. അവനെയും അവളെയും അറിയാം.എങ്കിലും നാട്ടുകാരോട് മുഴുവനും അത് നടന്നു പറഞ്ഞിട്ട് വിശദീകരണം കൊടുക്കാൻ വയ്യ..അവർക്ക് കൊത്തി പറിക്കാൻ ഇനിയുമെന്റെ കുഞ്ഞുങ്ങളെ ഇട്ട് കൊടുക്കാനും വയ്യ.." ഇന്ദിരാമ്മ പതിയെ കാര്യത്തിലേക്ക് നടന്നു കയറി.. "ആ കുട്ടിയുടെ ജീവിതം ഇനി സംരക്ഷണം കൊടുക്കേണ്ടത് അവനാണ്. അതവന്റെ കടമയാണ് പക്ഷേ അവനിപ്പോഴും ഒന്നും സമ്മതിച്ചു തരുന്നില്ല. അതിന്റെ കാരണം ഞാൻ പറയാതെ തന്നെ നിനക്കറിയാമല്ലോ അല്ലേ.." ഇന്ദിരാമ്മയുടെ കൂർത്ത ചോദ്യം. അതിന്റെ അഗ്രം കുത്തിവേദനയോടെ ബാല പുളഞ്ഞു പോയി. "എനിക്കെന്റെ മകനെ തിരിച്ചു വേണം ബാല.. നിന്നെ പോലെ തന്നെ എന്റെ മോനും ഒരു ജീവിതം വേണം. അവന്റെ നെഞ്ച് ആഴത്തിൽ കുത്തി മുറിച്ചു പോയിട്ട് നീ നിന്റെ ജീവിതം നന്നായി ജീവിക്കുന്നു.. അവനിപ്പോഴും ആ മുറിവും പേറി.. ജീവിതം നശിപ്പിക്കുന്നു.നിനക്ക് അൽപ്പം പോലും മനസാക്ഷിയില്ലേ.." ഇന്ദിരാമ്മ കൂടുതൽ ക്രൂരത കാണിച്ചു. മകനും അവന് തുണയായി വരുന്നു സാന്ദ്രയും അവരുടെ ജീവിതവും മാത്രം അവരുടെ ഉള്ളിൽ നിറഞ്ഞു നിന്നു. "നീ പറയണം അവനോട്.. നീ ഉണ്ടാക്കിയ പൊല്ലാപ്പ് നീ തന്നെ തീർത്തു തന്നേക്കണം. എന്ത് പറഞ്ഞിട്ടായാലും വേണ്ടില്ല അവനീ കല്യാണത്തിന് സമ്മതിച്ചു തരണം. അത് നിന്റെ ഉത്തരവാദിത്തമാണിപ്പോ. അങ്ങനെ അല്ലെങ്കിൽ ഞാനൊരു വരവ് വരും.. നീ ഉള്ളയിടത്തേക്ക്.. എനിക്കെന്റെ മകനെക്കാൾ വലുതായി ഇപ്പഴയൊന്നുമില്ല.. നിനക്കതു മനസ്സിലായി കാണും എന്ന് തന്നെ കരുതുന്നു.. വെക്കാണ് ഞാൻ. ഇനിയൊരിക്കലും നിന്നെ വിളിക്കേണ്ടി വരാതിരിക്കാൻ ഞാനും പ്രാർത്ഥിക്കാം" ബാലയുടെ മറുപടി പോലും കാത്തു നിൽക്കാൻ ക്ഷമയില്ലാതെ അവരാ കോൾ അവസാനിപ്പിച്ചു പോകുമ്പോൾ ഫോണും ചോവിയോട് ചേർത്ത് വെച്ചു കൊണ്ട് ബാല അതേയിരുപ്പ് തന്നെയാണ്. ഹൃദയമിടിപ്പൊന്ന് നിലച്ചിട്ട് താനിപ്പോമരിച്ചു പോയെങ്കിലെന്ന് അവളാ നിമിഷം ആത്മാർത്ഥമായിട്ടാണ് ആഗ്രഹിച്ചത്.. കാരണം അനുഭവിക്കുന്ന.. ഇതിന് മുന്നേ അനുഭവിച്ച നോവുകളെക്കാൾ ഒരായിരമിരട്ടി ശക്തിയുണ്ട് ഇപ്പോൾ നെഞ്ചിനേറ്റ ഈ പ്രഹരത്തിനെന്ന് അവൾക്ക് തോന്നി... 💜💜 അവനിനി തിരിച്ചങ്ങോട്ട് ചെന്നാൽ ഒന്നും പിന്നെ നടക്കില്ല.. അതിന് മുന്നേ എന്തെങ്കിലും ചെയ്യണം. അത് പക്ഷേ രാഘവനോ സുനിലോ അറിയാതെ വേണം. കാരണം അവർ അറിഞ്ഞാൽ തീർച്ചയായും തന്നെ അതിന് അനുവാദിക്കില്ല. തമ്പിക്ക് ഒരാളെ തീർക്കാനും ഒതുക്കാനും ഒരാളുടെയും സഹായമോ അനുവാദമോ വേണമെന്നില്ല.. ശ്രീയോടുള്ള ദേഷ്യവും പകയും.. തമ്പിക്ക് ആത്മ നിയന്ത്രണം സ്വയം നഷ്ടപ്പെടുന്നത് പോലൊരു തോന്നലുണ്ട്. എത്രയൊക്കെ ധൈര്യം കാണിക്കാൻ ശ്രമിച്ചാലും തനിക് വേണ്ടിയെന്തോ വലിയൊരു കെണി ഒരുങ്ങുന്നുണ്ട് എന്നൊരു തോന്നലിൽ മനഃസമാദാനം നഷ്ടപ്പെട്ടത് പോലൊരു തോന്നലാണിപ്പോ. അതിന് മുന്നേ അവനെയങ് തീർത്താൽ.. ആ കുറ്റം കൂടി സുനിലിന്റെ തലയിൽ കെട്ടി വെക്കാൻ കഴിഞ്ഞേക്കും. പിന്നെയൊന്നും പേടിക്കാനില്ല.. താൻ വരച്ച വരക്കപ്പുറം ഇപ്പോഴും പുറത്തേക്ക് പോകാത്ത ദേവികയും അർജുൻ ശ്വാസമെടുക്കേണ്ടന്ന് പറഞ്ഞാൽ അതും അനുസരിക്കുന്ന ബാലയും. ഇവർ തമ്പിക്കൊരു എതിരാളിയെ അല്ലായിരുന്നു. തമ്പിയുടെ ചുണ്ടിലൊരു ചിരി മിന്നി പൊലിഞ്ഞു.. ക്രൂരത നിറഞ്ഞു നിൽക്കുന്ന ആ മനസ്സിൽ ശ്രീയേ ചതിക്കാനുള്ള പ്ലാൻ ഒരുങ്ങി കഴിഞ്ഞിരിക്കുന്നു.. അതൊന്നുമറിയാതെയാണ് അന്നവൻ പുറത്തേക്കിറങ്ങിയത്... തുടരും.. ഉള്ളത് കൊണ്ട് ഓണം പോലെ എന്ന് കേട്ടിട്ടില്ലേ.. അതെന്നെ.. ഒന്ന് അഡ്ജസ്റ്റ് ചെയ്യണേ.. സ്നേഹത്തോടെ.. നിങ്ങളുടെ സ്വന്തം jif
113 likes
10 comments 38 shares
ഷാൻ ✍🏻
2K views 1 days ago
ആവണീ പ്ലീസ് ഈയൊരൊറ്റ തവണ മാത്രം മതി പിന്നെ ഞാൻ നിൻ്റെയടുത്ത് ഈ ആവശ്യം പറഞ്ഞ് ഒരിക്കലും വരില്ല." യദു ആവണിയുടെ അരക്കെട്ടിൽ കൂടി കൈ വെച്ച് അവളുടെ പിൻ കഴുത്തിലായ് ചുംബിക്കാൻ ശ്രമിച്ചു. "യദുവേട്ടാ ഈ ഒരു കാര്യം പറഞ്ഞ് എൻ്റെ അടുത്ത് വരരുത് എന്ന് ഞാൻ ഒത്തിരി തവണ പറഞ്ഞതാ . ആവണി അവൻ്റെ കൈവലയങ്ങളിൽ നിന്നും കുതറി മാറി. "അതെ നീയിപ്പോ എൻ്റെ കൂടെ ഒന്ന് കിടന്നു എന്ന് വെച്ച് ഇവിടാരും ഒന്നും പറയാൻ പോണില്ല. നിന്നിൽ ഉള്ള അധികാരം പണ്ടേ ഞാൻ നിൻ്റെ വീട്ടുകാരുടെ കയ്യിൽ നിന്ന് തീറെഴുതി മേടിച്ചതാ." "യദുവേട്ടൻ എന്താ ഈ ഉദേശിച്ചത് ഒരു മോതിരം അങ്ങോട്ടും ഇങ്ങോട്ടും മാറി എന്ന് വെച്ച് ഞാൻ ഇപ്പോൾ തന്നെ ഏട്ടൻ്റെ അടിമയാണ് എന്നതാണോ അതിനർത്ഥം. " " ഹോ അപ്പോൾ നീ ആ മോതിരത്തിന് ഇത്ര വിലയെ കൽപ്പിക്കുന്നൊള്ളൂ അല്ലേ." " എന്ന് ഞാൻ പറഞ്ഞില്ല." " വിവാഹ നിശ്ചയം കഴിഞ്ഞാൽ തന്നെ നീ പാതി എൻ്റെ പെണ്ണാണ്ണ് ഞാൻ ആ അധികാരത്തിലാ നിന്നോട് സംസാരിക്കുന്നത്." " ഏത് അധികാരത്തിൽ ആണേലും എൻ്റെ കഴുത്തിൽ ഒരു മിന്ന് കേറാതെ എൻ്റെ ശരീരത്തിൽ തൊടാമെന്ന് യദുവേട്ടൻ ഒരിക്കലും വിചാരിക്കണ്ട. എല്ലാം കഴിഞ്ഞ് അവസാനം കൈമലർത്തി കാണിക്കില്ല എന്ന് എന്താ ഇത്ര ഉറപ്പ്. " " ഹോ അത് ശരി നന്മൾ തമ്മിൽ അത്രയൊള്ളൂ അല്ലേ. കഴിഞ്ഞ നാലഞ്ച് വർഷം നീ അപ്പോൾ എന്നെ പ്രണയിക്കുകയായിരുന്നില്ല അതൊക്കെ വെറും അഭിനയം മാത്രമായിരുന്നു അല്ലേ." " ഞാൻ ഒരു ചോദിച്ചാൽ യദുവേട്ടൻ സത്യം പറയോ.?" " ഉം. എന്താ." " നാലഞ്ച് വർഷത്തെ പ്രണയത്തിൻ്റെ കാര്യം ഇപ്പോ പറഞ്ഞില്ലേ അപ്പോ സത്യത്തിൽ യദുവേട്ടൻ എന്നെ ആണോ എൻ്റെ ശരീരത്തെയാണോ പ്രണയിച്ചത്." അതിന് മറുപടിയായി അവൻ ഒന്നും പറഞ്ഞില്ല. ദേഷ്യത്തോടെ അവളുടെ മുഖത്തേക്ക് ഒന്ന് നോക്കി എന്നിട്ട് ബുള്ളറ്റ് സ്റ്റാർട്ട് ചെയ്ത് യദു റോഡിലേക്ക് ഇറങ്ങി. " അതെ ഈ ഒരു ആവശ്യം പറഞ്ഞ് ഇനി ഈ വഴി വരണം എന്നില്ല ട്ടോ ." " അവൾ പുറകിൽ നിന്നും വിളിച്ച് പറഞ്ഞു." " ഹാ എവിടെ യദു ചായ എടുത്തപ്പോഴേയ്ക്കും അവൻ പോയോ? " "ഹാ എന്തോ തിരക്ക് ഉണ്ട് എന്ന് അതുകൊണ്ട് പോയി. " "എന്നാലും ഇവിടെ വന്നാൽ അവൻ അത്ര പെട്ടെന്ന് ഒന്നും പോകുന്നതല്ലല്ലോ ?" " യദുവേട്ടൻ എന്താ അമ്മ ഉണ്ടാക്കിയ ചായ ആദ്യമായിട്ടാണോ കുടിക്കുന്നത് ?അമ്മേടെ ആങ്ങളെടെ പൊന്നോമന പുത്രനല്ലേ. ഇങ്ങ് താ അത് ഞാൻ കുടിച്ചോളാം ." " ശ്ശെടാ എന്നാലും ഇവനിത് എന്ത് പറ്റി. ഒന്നും പറയാതെ പെട്ടെന്ന് ഇറങ്ങി പോയത്." " ആ എനിക്ക് അറിഞ്ഞൂടാ" അവൾ കപ്പിലെ ചായ ഊതി ഊതിക്കുടിക്കാൻ തുടങ്ങി. യദു നേരെ വീടിൻ്റെ പഠിപ്പുര കടന്ന് ബുള്ളറ്റ് പോർച്ചിൽ പാർക്ക് ചെയ്തു. കയ്യിൽ ഉണ്ടായിരുന്ന താക്കോൽ ഡൈനിംങ്ങ് ടേബിളിലേക്ക് വലിച്ചെറിഞ്ഞ് അവൻ റൂമിനകത്ത് കയറി വാതിൽ ശക്തിയായി അടച്ചു. ഹാളിൽ ടി.വി. കണ്ടു കൊണ്ടിരുന്ന യദുവിൻ്റെ അച്ഛനും അമ്മയും പരസ്പരം ഒന്ന് മുഖത്തോട് മുഖം നോക്കി. അൽപം സമയം കഴിഞ്ഞ് യദു റൂമിൽ നിന്നും പുറത്തോട്ട് ഇറങ്ങി. "അമ്മേ എനിക്ക് ഈ വിവാഹത്തിന് സമ്മതം അല്ല. " "തെമ്മാടിത്തരം പറഞ്ഞാൽ നിൻ്റെ കരണം ഞാൻ അടിച്ച് പൊളിക്കും ആ കാര്യം ഞാൻ ഇപ്പഴേ ഓർമ്മിപ്പിച്ചേക്കാം. യദുവിൻ്റെ അച്ഛൻ രവിയായിരുന്നു അതിന് ഉള്ള മറുപടി പറഞ്ഞ് ' " എന്താടാ പ്രശ്നം നീ അവിടെ പോയായിരുന്നോ? " " അതമ്മേ ഞാൻ അമ്പലത്തിൽ പോയി വരുന്ന വഴി ചുമ്മാതൊന്ന് കയറിയതാ." "എന്നിട്ട് . " "ആ അവൾക്കിപ്പം പഴയ പൊലെ എന്നോട് ഒന്നും ഇല്ല കല്ല്യാണക്കാര്യം പറയുമ്പോഴോക്കെ ഓരോന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറുവാ." "കണ്ടോ കണ്ടോ ഞാൻ അന്നേ പറഞ്ഞതാ ഈ സ്വന്തത്തിലും ബന്ധത്തിലും ഉള്ള ഏർപ്പാട് നന്മുക്ക് വേണ്ടാന്ന് ഈ രവിയെട്ടൻ ഒറ്റൊരുത്തൻ കാരണാ ഇതിപ്പോ ഇങ്ങനെ ആയത്." " സുമേ നീ കാര്യം അറിയാത്ത പൊലെ ഇവിടെ നിന്ന് പൊട്ടൻ കളിക്കരുത് .രണ്ടാലും ഇഷ്ട്ടത്തിലാണ് അവളെ കെട്ടിച്ച് തന്നില്ലേൽ ഞാൻ ഈ ജീവിതത്തിൽ വെറെ പെണ്ണ് കെട്ടില്ല എന്ന് പറഞ്ഞ് ഇവിടെ നിന്ന് അലമുറയിട്ട് കരഞ്ഞത് ഈ പോത്തല്ലേ. എന്നിട്ട് ഇപ്പോ എന്ത് പറ്റി രണ്ടിനും ആ സ്നേഹം അങ്ങ് ആവിയായി പോയൊ ?" " ആ അതൊക്കെ പണ്ട് അങ്ങിനെയായിരുന്നു അവൾക്ക് ഇപ്പോ എന്നോട് ആ സ്നേഹം എന്ന് അവൾ പറഞ്ഞോ ?” ” ഇല്ല എനിക്ക് അവളുടെ പെരുമാറ്റത്തില് അങ്ങിനെ തോന്നി.” ” അതെ മര്യാദയ്ക്ക് ഞാൻ ഒരു കാര്യം പറഞ്ഞേക്കാം കല്ല്യാണത്തിൻ്റെ ഡേറ്റ് അടുത്ത് വരുവാ പോരാത്തതിന് പാതി ക്ഷണവും കഴിഞ്ഞു എൻ്റെ നാട്ടുകാരുടെ മുൻപിൽ നാണം കെടുത്തി ഇനി നീയെങ്ങാനും ഇതിൽ നിന്ന് ഒഴിഞ്ഞ് മാറാൻ ആണ് പ്ലാൻ എങ്കില് പൊന്നു മൊനെ നിന്നെ വെട്ടിക്കൊന്ന് ഞാൻ ജയിലിൽ പോകാനും മടിക്കില്ല പറഞ്ഞേക്കാം. നിനക്കൊക്കെ ഡ്രസ്സ് മാറുന്ന പൊലെ പെണ്ണിനെ മാറ്റാം പെങ്ങളോടും അളിയനോടും ഉത്തരം പറയേണ്ടത് ഞാനാ. ” ” എടാ യദൂ നീ ആവശ്യം ഇല്ലാത്തതൊന്നും ചിന്തിക്കണ്ട ഇപ്പോ അച്ഛൻ പറഞ്ഞതിലും കാര്യം ഉണ്ട്. ” ഹാ ഞാൻ പറയാൻ ഉള്ളത് പറഞ്ഞു ഇനി അച്ഛനും അമ്മയും കൂടി എന്ത് വേണേൽ ആയിക്കോ?” “രവിയെട്ടാ ഇവനിത് .” “അവൻ അവിടെ ചെന്ന് അവളോട് എന്തേലും പറഞ്ഞ് കാണും അതാ അത്ര നല്ല പുള്ളി ഒന്നും അല്ലല്ലോ നിൻ്റെ മോനും ഞാൻ എന്തായാലും ആവണിയെ ഒന്ന് വിളിച്ച് നോക്കട്ടെ. ” “ആ എന്തായാലും അവള് പറയും സത്യം .” ” രവി ഫോണെടുത്ത് ആവണിയെ വിളിച്ചു.” ” ഹലോ മോളെ. ” ” എന്താ രവി മാമേ ” ഹേയ് ഒന്നൂല്ല മാമൻ വെറുതെ നിൻ്റെ വിശേഷം ഒക്കെ ഒന്ന് അറിയാൻ വിളിച്ചതാ. തുണിയെടുത്തതൊക്കെ തൈക്കാൻ കൊടുത്തോ മോളെ. ” “ആ അതൊക്കെ അന്ന് തന്നെ കൊടുത്തു രണ്ടാഴ്ച കഴിഞ്ഞാൽ കിട്ടും. ” ‘ “ഉം. പിന്നെ മാമൻ വിളിച്ചതാ വെറെ ഒരു കാര്യം അറിയാനാ .” ” എന്താ മാമ ” “യദു വന്നിരുന്നോ അവിടെ.” ” ഉവ്വ് വന്നിട്ട് അപ്പോ തന്നെ പോയി,” ” ഉം, അല്ല അവൻ ഇവിടെ വന്ന് കയറിയത് അത്ര നല്ല രീതിയിൽ അല്ല നിങ്ങൾ തമ്മിൽ പ്രശ്നം ഒന്നും ഇല്ലല്ലോ മാമൻ അതാ ചോദിച്ചത്.” ഇല്ല രവി മാമേ അത് ഇടയ്ക്ക് ഉണ്ടാവുന്നത് അല്ലേ. യദുവേട്ടൻ്റെ ഓരോ പിടിവാശികള് അതാ. ” ” ഇനി മോള് വേണം അതൊക്കെ മാറ്റി എടുക്കാൻ ഒറ്റ മോനല്ലേ ആ സ്വാതന്ത്രത്തിൻ്റെ പുറത്ത് വളർന്നതാ അതിൻ്റെ കുറച് കുരുത്തക്കേടും കയ്യിൽ ഉണ്ട് മോള് അത് കാര്യം ആക്കണ്ട പിന്നെ ഞാൻ വിളിച്ച കാര്യം അമ്മയോട് പറയണ്ട ട്ടോ. ശരി മോളെ ഞാൻ പിന്നെ വിളിക്കാം. ” ” ഉം. ശശി” ആവണി നേരെ ഫോണെടുത്ത് യദുവിനെ വിളിച്ചു. അഞ്ചാറു തവണ ഫോൺ വിളിച്ചപ്പോഴും യദു കാൾ എടുക്കാൻ തയ്യാറായില്ല പിന്നെ അല്പസമത്തിന് ശേഷം അവൻ കാൾ അറ്റൻറ് ചെയ്തു. ” ഹലോ യദുവേട്ടാ.” ” എന്തിനാ ഇപ്പോ വിളിച്ചത്.” ” യദുവേട്ടൻ വീട്ടിൽ ചെന്നിട്ട് എന്താ പറഞ്ഞത്.” ” എന്ത് പറയാൻ ഒന്നും പറഞ്ഞില്ല. ” “ഉം. മാമൻ ഇപ്പോ എന്നെ വിളിച്ചിരുന്നു അവിടെ ആണ് കലിപ്പിലാണ് എന്ന് പറഞ്ഞിട്ട് പറയുമ്പോൾ മുഴുവനായും അങ്ങ് പറയാമായിരുന്നില്ലേ .എൻ്റെ ശരീരം ചോദിച്ചു അവൾ വഴങ്ങിയില്ല എന്ന് കൂടി . ” ” നീ ഫോണ് വെച്ചിട്ട് പോകുന്നുണ്ടോ നിന്നോട് സംസാരിക്കാൻ എനിക്ക് താൽപര്യം ഇല്ല.” ” പിന്നെ ആരോട് സംസാരിക്കാനാണ് താൽപര്യം .യദുവേട്ടൻ്റെ ഈ സ്വഭാവം വെച്ചിട്ട് നമ്മൾ എങ്ങനെ ഒരുമിച്ച് ജീവിക്കും. ” ” അതാ പറഞ്ഞേ എന്നെയും എൻ്റെ സ്വഭാവത്തെയും സഹിക്കാൻ പറ്റാത്തവർ ഈ വിവാഹത്തിന് സമ്മതിക്കണം എന്നില്ല .” ” ഉം. യദുവേട്ടന് എന്നെക്കാൾ ഇഷ്ട്ടം എൻ്റെ ശരീരത്തെയാണെങ്കിൽ ഇനി ഞാനായിട്ട് ഒന്നും പറയുന്നില്ല ആ വാശി അങ്ങ് നടക്കട്ടെ ഇപ്പോൾ വീട്ടിലേക്ക് വന്നോളൂ അമ്മ പുറത്തോട്ട് പോയി ഇവിടിപ്പം ഞാൻ മാത്രള്ളൂ.” ആവണി അത് പറയേണ്ട താമസം യദു ബുളറ്റും എടുത്ത് ആവണിയുടെ വീട്ടിലേക്ക് പാഞ്ഞൂ . വണ്ടിയിൽ നിന്നും ഓടി ഇറങ്ങി അവൻ വീടിൻ്റെ പൂമുഖത്തേക്ക് കാലെടുത്ത് വെയ്ക്കുമ്പോൾ അവൻ്റെ ചങ്കിലെ ആ ചങ്കിടിപ്പ് മാറിയിട്ടുണ്ടായിരുന്നില്ല . കിതച്ച് കൊണ്ടവൻ ആവണിയെ മുന്നിൽ ചെന്ന് നിന്നു. “ആവണി നീ പറഞ്ഞത് സത്യം ആണോ? ” ഉം, ആ വാതിൽ അങ്ങ് അടച്ചേക്ക് ഇനി ഒട്ടും സമയം കളയണ്ട അല്ലേൽ അമ്മ ഇപ്പം കയറി വരും.” അവൻ വിടർന്ന കണ്ണുകളോടെ അവളെ ഒന്ന് നോക്കി. ആവണി തോളിൽ കിടന്നിരുന്ന ദാവണിയുടെ തുമ്പ് കൈ കൊണ്ട് വലിച്ച് താഴെക്കിട്ടു. തൻ്റെ കണ്ണുകളെ വിശ്വാസിക്കാനാവാത്ത വിധം കണ്ണിമ വെട്ടാതെ യദു ആവണിയുടെ മാറിടത്തിലേക്ക് നോക്കി നിന്നു. ” ഹും യദുവേട്ടന് ഇപ്പോ ഈ ശരീരത്തില് എന്ത് വേണേലും ചെയ്യാം ഇതിപ്പോ വെറും ഒരു ശരീരം മാത്രമാണ് ജീവനില്ലാത്ത ഒരു ജഡം. അതായത് ഞാൻ മരിച്ച് കഴിഞ്ഞ് എന്നെ ഒരാൾ ബോഗിക്കുന്ന ഒരു ഫീലിംങ്ങ് മാത്രമേ എനിക്ക് ഇതിൽ നിന്ന് ഉണ്ടാവൂ ഇതിന് വേണ്ടിയാണോ നന്മൾ ഇത്രയും കാലം പ്രണയിച്ചത്. ” യദു തന്നെ ചിന്തയിൽ നിന്ന് ഞെട്ടി ഉണർന്നു. ” യദുവേട്ടാ ഇനി നന്മുടെ വിവാഹത്തിന് കേവലം വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രം അത്ര കൂടി കാത്തിരിക്കാൻ യദുവേട്ടന് കഴിയില്ലേ. ദാ ഈ കഴുത്തിൽ ഒരു താലി അത്രയെ ഞാൻ ആഗ്രഹിക്കുന്നുള്ളൂ അത് കഴിഞ്ഞാൽ പിന്നെ ഞാൻ യദുവേട്ടൻ ആഗ്രഹിക്കുന്ന ഒരു പെണ്ണ് തന്നെയായിരിക്കും . ഈ ശരീരവും സ്നേഹവും പൂർണ്ണ മനസ്സോട് കൂടി അന്ന് ഞാൻ ആ കാൽച്ചുവട്ടിൽ അടിയറ വെയ്ക്കും പിന്നെ ഓരോ മാസങ്ങളിലെയും ചില ദിവസങ്ങൾ ഒഴിച്ചാൽ ഈ ശരീരം മുഴുവനായിട്ട് എൻ്റെ യദുവേട്ടന് മാത്ര മുള്ളതല്ലേ അത് വരെ ഒന്ന് ക്ഷമിച്ചൂടെ. ” അവളുടെ കണ്ണുകൾ ഈറനണിഞ്ഞു. ” ആവണി ഞാൻ ” പെട്ടെന്ന് അവൻ താഴെ കിടക്കുന്ന ദാവണിയുടെ അറ്റം കൊണ്ട് അവളുടെ ശരീരം ആകെ പൊതിഞ്ഞു. ” എനിക്ക് അറിയാം യദുവേട്ടാ ഓരോരുത്തർക്കും അവരുടേതായ ഇഷ്ടങ്ങളും ആഗ്രഹങ്ങളും ഒക്കെയുണ്ട് പക്ഷേ മറ്റുള്ളവർക്ക് അത് എത്രമാത്രം മുറിവേൽപ്പിക്കുന്നു വെന്ന് ആരും മനസ്സിലാക്കാറില്ല.” “ആവണി ഞാൻ നിന്നോടുള്ള ഒരു സ്വാതന്ത്രക്കൂടുതൽ കൊണ്ട് അങ്ങനെ ചിന്തിച്ച് പോയതാ. ” “അറിയാം മുറപ്പെണ്ണ് അല്ലേ. പക്ഷേ ആ ഒരു ലേബൽ എടുത്ത് മാറ്റിയാൽ ഞാനും എല്ലാവരെയും പോലെ ഒരു സാധാരണ പെൺകുട്ടിയാണ് സ്വന്തം മനസ്സും ശരീരവും തൻ്റെ പ്രാണൻ്റെ പാതിയായ താലിചാർത്തിയ പുരുഷന് മാത്രം പകുത്ത് നൽകണം എന്ന് ആഗ്രഹിക്കുന്ന ഒരാൾ.” “താൻ പറഞ്ഞത് ശരിയാടോ തെറ്റ് എൻ്റെ ഭാഗത്താ ഇനി ഒരിക്കലും ഞാൻ തന്നോട് ഈ കാര്യം പറഞ്ഞ് വരില്ല. ഐയാം റിയലി സോറി. ” ” അയ്യോ യദുവേട്ടൻ എന്നോട് സോറി ഒന്നും പറയണ്ടപറയണ്ട ട്ടോ. ഇതിന് പകരം ആയി ഞാൻ വെറെ ഒരു സാധനം തരാം എന്താ അത് പൊരെ. ” അവൾ അവനോട് കണ്ണ് ഇറുക്കി കാണിച്ചു. അവൻ്റെ അരികിലേക്ക് ചേർന്ന് നിന്ന് ഇരു കൈകൾ കൊണ്ട് ആ മീശ രണ്ടും മുകളിലേക്ക് പിരിച്ച് വെച്ചു കൊണ്ട് ആ കട്ടത്താടിമേൽ അവളൊന്ന് അമർത്തി ചുംബിച്ചു. യദു ഒന്ന് ചെറുതായ് പുഞ്ചിരിച്ചു. റൂമിൽ നിന്നും പുറത്തിറക്കി ബുള്ളറ്റിൽ കയറി അവൻ സൈഡ് മിറർ ഒന്ന് തിരിച്ച് വെച്ചു. ജനലഴികളിലൂടെ ഒരു സിന്ദൂരപ്പൊട്ടും രണ്ട് കരിമിഴി കണ്ണുകളും അതിൽ പ്രതിധ്വനിച്ചു. #✍️ വട്ടെഴുത്തുകൾ #📔 കഥ #💞 പ്രണയകഥകൾ
ShareChat QR Code
Download ShareChat App
Get it on Google Play Download on the App Store
133 likes
10 comments 4 shares
ഷാൻ ✍🏻
3K views 5 days ago
സുകുവേട്ടൻ രണ്ടാമത് വിവാഹം കഴിക്കാൻ പോകുന്നു എന്ന വാർത്ത ഏറ്റവും കൂടുതൽ ഞെട്ടിച്ചത് എന്നെയായിരുന്നു. അടുത്തടുത്ത വീടുകളിൽ താമസിച്ചിരുന്ന ജേഷ്ഠാനുജന്മാരുടെ മക്കൾ ആയിരുന്നു ഞങ്ങൾ. മൂന്നു വർഷത്തെ പ്രണയത്തിനും രണ്ടു വർഷത്തെ ദാമ്പത്യത്തിനും ഒടുവിൽ ഒരാക്സിഡെൻ്റിൽ സുകുവേട്ടൻ്റെ ആദ്യ ഭാര്യ റിമച്ചേച്ചി മരിച്ച് അപ്പോൾ നാലണ്ട് കഴിഞ്ഞിരുന്നു. കല്യാണം കൂടിയപ്പോഴാണ് എൻ്റെ ഞെട്ടൽ പൂർണ്ണമായത്. കാരണം ശ്യാമ റിമച്ചേച്ചിയെ പോലെയേ ആയിരുന്നില്ല എന്നത് തന്നെ. അല്പം ഇരുണ്ട്, തീരെ മെലിഞ്ഞ പ്രകൃതം. തല കുനിച്ച് നാണത്തോടെ ഉള്ള നിൽപ്, എല്ലാം റിമ ചേച്ചിയുടെ ഓപ്പോസിറ്റ്. വെളുത്ത് തുടുത്ത് ആരും രണ്ടാമത് നോക്കുന്ന മുഖമായിരുന്നു റിമച്ചേച്ചിയുടേത്. തലയുയർത്തി, ഏറ്റവും ബോൾഡ് ആയി മാത്രമേ റിമച്ചേച്ചിയെ കാണാൻ കഴിഞ്ഞിരുന്നുള്ളൂ. റിമച്ചേച്ചിയോടുള്ള എൻ്റെ സ്നേഹം പതിയെ ശ്യാമയോടുള്ള വെറുപ്പായി മാറുന്നത് ഞാൻ അറിഞ്ഞു. എൻ്റെ സാധനങ്ങൾ ഞാൻ തന്നെ ഒളിപ്പിച്ച് വെച്ച് അതിന് ശ്യാമയെ കുറ്റം പറയാൻ തുടങ്ങി. മറ്റെല്ലാവരുടെയും മനസ്സിൽ കയറി പറ്റാൻ അവർക്ക് കഴിഞ്ഞെങ്കിലും എൻ്റെ വാതിൽ അടഞ്ഞു തന്നെ കിടന്നു. ഞാൻ പറയുന്ന കുറ്റം മുഴുവൻ കേട്ട് മിണ്ടാതെ തലകുനിച്ച് പോകുന്ന ശ്യാമയെ ഞാൻ പകയോടെ നോക്കി. "അവളെടുത്ത് കാണില്ല മോളേ. നീ ശരിക്ക് നോക്കിയേ" അമ്മ അവളുടെ പക്ഷം പിടിക്കും. " ഞാൻ മുഴുവൻ നോക്കിയതാ. അതെടുക്കാൻ ഇവളല്ലാതെ വേറെ ആരും ഇവിടെ വന്നിട്ടില്ല..." പതിയെ ശ്യാമ ഞങ്ങളുടെ വീട്ടിലേക്കുള്ള വരവ് കുറച്ച് കൊണ്ട് വന്നു. " നീയാ അവളെ ഇങ്ങോട്ട് വരാതെ ആക്കിയത്" അമ്മ പരിഭവിച്ചു. " കണ്ടോ, അമ്മയെ കൂടെ എന്നിൽ നിന്ന് അകറ്റാനാ അവള് നോകുന്നെ. റിമച്ചേച്ചി ഉണ്ടായിരുന്നെങ്കിൽ..." " ഉണ്ടായിരുന്നെങ്കിൽ നിനക്കിട്ട് രണ്ട് പൊട്ടിച്ചേനെ" പിറകിലൂടെ എല്ലാം കേട്ട് കൊണ്ട് വന്ന സുകുവേട്ടൻ ആണ് പറഞ്ഞത്. " ഞാനും അവളും ഒന്നും മിണ്ടുന്നില്ല എന്നത് നിനക്ക് എന്തും പറയാൻ ഉള്ള ലൈസൻസ് ആക്കി എടുക്കരുത്. നീയും റിമയും ആയുണ്ടായിരുന്ന ബന്ധം എനിക്കറിയാം. ഒറ്റ പെൺകുട്ടി ആയിരുന്ന നിനക്ക് അവൾ നല്ല ചേച്ചി ആയിരുന്നു. ശ്യാമക്ക് അതിന് ഒരവസരം കൊടുക്കാൻ പോലും തോന്നുന്നില്ലല്ലോ നിനക്ക്." സുകുവേട്ടൻ്റെ വാക്കുകൾ കേട്ട് ഞാൻ തല കുനിച്ച് നിന്നു. അമ്മയെ നോക്കി സുകുവേട്ടൻ തുടർന്നു. " ചെറിയമ്മേ, ശ്യാമക്ക് വിശേഷം ഉണ്ട്. ചെറിയമ്മേടെ മാമ്പഴ പുളിശ്ശേരി തിന്നാൻ ഒരു കൊതി പോലും. ഉണ്ടാക്കി വെച്ചേക്ക്. ഞാൻ കൊണ്ട് പോകാം. ഏതായാലും ഇവളുടെ കുത്ത് വാക്ക് കേൾക്കാൻ അവളെ ഇങ്ങോട്ട് ഞാൻ അയക്കുന്നില്ല. " സുകുവേട്ടൻ പോയിട്ടും ഞാൻ അതേ നിൽപ്പ് തുടർന്നു. " എടീ, ആ കൊച്ച് ഒരു പാവമാടി. നീ എന്തിനാ ഇങ്ങനെ അതിനോട് പോരെടുക്കുന്നത്?" " റിമ ചേച്ചിയെക്കാൾ നല്ലതാണോ ശ്യാമ?" ഞാൻ മറു ചോദ്യം എറിഞ്ഞു. " അതെനിക്കറിയില്ല. പക്ഷേ സ്നേഹങ്ങൾ തമ്മിൽ താരതമ്യം ചെയ്യരുത്. ആരുടെ സ്നേഹവും ഒരുപോലെ അല്ല. റിമ പോയതിനു ശേഷം സുകു ഒന്ന് ചിരിച്ച് കാണുന്നത് ശ്യാമക്കൊപ്പം ആണ്. ഈ ഒരു മാറ്റം വരുത്താൻ അവൾക്ക് കഴിഞ്ഞെങ്കിൽ, അതവർ പരസ്പരം സ്നേഹിക്കുന്നത് കൊണ്ടല്ലേ?" അന്ന് മുഴുവൻ ഞാൻ കുത്തിയിരുന്ന് ആലോചിച്ചു. ഒരാള് ഒരാളെ മാത്രമേ പ്രണയിക്കാവൂ എന്ന് ഞാൻ കരുതിയതിൻ്റെ യുക്തി എന്താണ്? ഏറ്റവും ഭാഗ്യശാലികൾ ആയ ചിലർക്കെങ്കിലും ഒന്നിനു ശേഷം മറ്റൊരു പ്രണയത്തെ കണ്ടെത്താൻ സാധിക്കുകയില്ല എന്ന് ഞാൻ കരുത്തിയതെന്തേ? അങ്ങനെ ഒരാൾ കണ്ടെത്തിയ തൻ്റെ പ്രണയം ആദ്യ പ്രണയത്തിൽ നിന്നും വ്യത്യസ്തം ആണെങ്കിൽ അതിൽ തെറ്റുണ്ടോ? വൈകീട്ട് സുകുവേട്ടൻ സ്വന്തം വീട്ടിൽ കയറി വരുമ്പോൾ കണ്ടത് മാമ്പഴപുളിശ്ശേരി കൂട്ടി ശ്യാമക്ക് ചോറ് വാരി കൊടുക്കുന്ന എന്നെ ആണ്. " തുറിച്ച് നോക്കണ്ട. നിങ്ങടെ ഭാര്യയെ അല്ല, എന്നെ ആദ്യമായി അമ്മായി എന്ന് വിളിക്കാൻ പോണ കൊച്ചിനെയാ ഞാൻ ഊട്ടുന്നത്" ചമ്മൽ മറച്ച് വെച്ച് ഞാൻ പറഞ്ഞു. " എന്നാലും തോറ്റെന്ന് സമ്മതിക്കാൻ വയ്യല്ലേ നിനക്ക്" സുകുവേട്ടൻ വന്ന് എൻ്റെ ചെവിപിടിച്ചു. " അതിനെ നോവിക്കല്ലേ സുകു. ഇവിടെ ഒരു മാപ്പ് പറച്ചിലും, കെട്ടിപ്പിടിത്തവും കരച്ചിലും ഒക്കെ ഇപ്പൊ കഴിഞ്ഞതേ ഉള്ളൂ." വല്യമ്മ പറഞ്ഞു. സുകുവേട്ടൻ തിരിഞ്ഞു നോക്കിയ തക്കത്തിന് ആ കയ്യിൽ ഒരു കടി കൊടുത്ത് ഞാൻ വീട്ടിലേക്കോടി. പിറകിൽ അപ്പോൾ ഒരു സന്തുഷ്ട കുടുംബത്തിൻ്റെ പൊട്ടിച്ചിരി മുഴങ്ങി കേട്ടു... #💞 പ്രണയകഥകൾ #📔 കഥ #✍️ വട്ടെഴുത്തുകൾ
ShareChat QR Code
Download ShareChat App
Get it on Google Play Download on the App Store
110 likes
6 comments 9 shares