𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
4K views • 20 hours ago
#📙 നോവൽ - ഹൃദയത്തിന്റെ അവകാശി 💜💜
🔻 പാർട്ട് _101
✍️ രചന - ജിഫ്ന നിസാർ ❤🔥
അന്നൊരു ദിവസം മുഴുവനും ഡെവി മുറിയിൽ നിന്നിറങ്ങിയതേ ഇല്ലായിരുന്നു.
ആരുമവനെ അന്വേഷിച്ചു ചെന്നതുമില്ല..
ശ്രീയുടെ ഫോൺ കോൾ കഴിഞ്ഞും അവൻ വീണ്ടും ബാലയിലേക്കിറങ്ങി നടന്നു...
ഒരിക്കൽ അനുഭവിച്ചു തീർത്ത കനൽവഴികളിൽ കൂടി.. അന്നത്തെ അതേ തപിക്കുന്ന മനസ്സോടെ തന്നെ അവനൊന്നുകൂടിയിറങ്ങി നടന്നു..
കൂടെ നടന്നു ആറ്റി തണുപ്പിക്കാൻ ബാലയുടെ സാന്നിധ്യമുള്ളത് കൊണ്ടാണോ എന്തോ.. അവനപ്പോൾ അന്നത്തെയാ പൊള്ളൽ അനുഭവപ്പെട്ടില്ല.
സമാധാനത്തോടെ.. സന്തോഷത്തോടെ വീണ്ടും കണ്ണിലുറക്കം വരും വരെയും ഡെവിയാ സന്തോഷത്തിന്റെ തടവിലായിരുന്നു.
വെളുപ്പിനെ ഉണർന്നു കൊണ്ടവൻ ചെല്ലുമ്പോഴും അൽപ്പം പോലും തെളിച്ചമില്ലാത്ത മുഖത്തോടെ തന്നെ അമ്മയും അമ്മയുടെ സഹോദരനും അയാളുടെ കുടുംബവും.
അവനാ ഭാഗത്തേക്ക് പോലും ശ്രദ്ധിച്ചില്ല..
അടുക്കളയിൽ കയറി ഒരു ഗ്ലാസ് ചായായിട്ട്.. പുറത്തെ സിറ്റൗട്ടിൽ പോയിരുന്നു കൊണ്ടത് ആസ്വദിച്ചു കുടിച്ചു.
ശേഷം അവന്റെ മുറിയിലേക്ക് തന്നെ തിരികെ പോയി..
സമയമെടുത്ത് കൊണ്ട് കുളിച്ചു മാറ്റി വന്നപ്പോഴും നേരത്തേ ഇരുന്നിടത് നിന്നൊന്ന് ചലിക്കുക കൂടി ചെയ്യാതെ അവരെല്ലാമുണ്ട്.അവിടെ തന്നെ.
ആരെയും നോക്കാതെ അവൻ ഹാളിൽ നിന്നിറങ്ങി... സിറ്റൗട്ടിലേക്ക് ചെന്നു..
"മോനെ..."
അങ്ങേയറ്റം ദയനീയമായൊരു സ്വരം..
ഇനിയും മിണ്ടാതിരുന്നാൽ തന്റെ മകളുടെ ജീവിതം..
രണ്ട് നാൾ കൂടിയേ ബാക്കിയൊള്ളു.
അവരുടെ പറഞ്ഞു വെച്ച കല്യാണത്തിന്.
എന്ത് പറഞ്ഞിട്ടായാലും.. വേണമെങ്കിൽ ഡെവിയുടെ കാൽ പിടിച്ചിട്ടായാലും അവനെ കൊണ്ട് ആ കല്യാണത്തിന് തന്നെ സമ്മതിപ്പിക്കാം എന്നൊരു ധാരണയോടെയാണ് സുദേവ് ഡെവിയെ വിളിച്ചത്.
പക്ഷേ അവന്റെ രൂക്ഷമായുള്ള നോട്ടം..
അയാൾ നിന്ന നിൽപ്പിൽ ദഹിച്ചു പോയത് പോലായിരുന്നു.
"പെട്ടന്ന് പറയണം.. എനിക്ക് പോയിട്ട് കുറച്ചു ധൃതിയുണ്ട്..
അസഹിഷ്ണുത നിറഞ്ഞ അവന്റെ വാക്കുകൾ.
"അത് പിന്നെ മോനെ..."
സുദേവ് ഒരു തുടക്കത്തിനായി ശ്രമിക്കുകയാണ്.
"ഡേവിഡ് തരകൻ.. അങ്ങനെ വിളിച്ചാൽ മതി.. മോനെ എന്നൊക്കെ വിളിച്ചു കേൾക്കുമ്പോൾ എനിക്കെന്തോ പോലെ.."
ഡെവി ഉള്ളത് പോലെ തുറന്നു പറഞ്ഞതും അവന്റെ വാക്കിലെ ആ അപരിചിതത്വം മനസിലായത് പോലെ സുധേവിന്റെ മുഖം വിളറി വെളുത്തു.
അവരുടെ സംഭാക്ഷണം കേട്ടിരിക്കുന്ന ഇന്ദിരാമ്മയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു.
"അല്ല.. അന്ന് അങ്ങനൊക്കെ.. "
തലയൊന്ന് കുടഞ്ഞിട്ട് സുദേവ് വീണ്ടും പറഞ്ഞു.
"എങ്ങനൊക്കെ.."
ഡെവി അയാൾക് നേരെ തിരിഞ്ഞ് നിന്നിട്ട് കടുപ്പത്തിൽ ചോദിച്ചു..
"അതൊക്കെ വിധിയെന്ന് പറഞ്ഞു കൊണ്ട് വെളുപ്പിക്കാൻ വരുവാണോ നിങ്ങള്.."
അവന്റെ ചുണ്ടുകൾ കോടി പോയി..
"നിനക്കൊരു ജീവിതമുണ്ടായി കാണുമല്ലോ എന്നോർത്ത് കൊണ്ടാ ഞാൻ..."
എന്തൊക്കെയോ പറയണമെന്നുണ്ട് സുധേവിന്.
പക്ഷേ ഡെവിയെ നോക്കുമ്പോൾ അവന്റെ നോട്ടത്തിൽ ഒളിഞ്ഞു നിൽക്കുന്ന പരിഹാസമറിയുമ്പോൾ നോട്ടത്തിലേ രൂക്ഷതാ ഏൽക്കുമ്പോൾ അയാൾക്കൊന്നിനും വയ്യ.
വാക്കുകൾ തണുത്തുറഞ്ഞു പോകുന്നു.
എത്രയൊക്കെ ന്യായികരണങ്ങൾ നിരത്തി വെച്ചാലും അവനോട് ചെയ്തത് തെറ്റായിരുന്നു.
ആ ചിന്ത ഉള്ളിലിങ്ങനെ നിറഞ്ഞു നിൽക്കുന്നത് കൊണ്ടാണ് നേർക്ക് നേർ നോക്കാൻ കൂടി കഴിയാത്തതും.
"ഇനിയുമിങ്ങനെ നുണ കൂടി പറഞ്ഞിട്ട് സ്വയം ചെറുതാവല്ലേ നിങ്ങള്..."
ഡെവി വല്ലാത്തൊരു ചിരിയോടെ അയാളെ നോക്കി.
"നിങ്ങളുടെ മകളുടെ ഇഷ്ടം... അവളുടെ സന്തോഷം.. അവളുടെ സുരക്ഷ.. അത് മാത്രമാണ് നിങ്ങളുടെ മുന്നിലുണ്ടായിരുന്നത്.. ഒരിക്കൽ പോലും ഞാനെന്ന മനുഷ്യനെയൊ എന്റെ വേദനകളെയോ.. നിസ്സഹായാവസ്ഥയെയോ നിങ്ങക്ക് അറിയണ്ടായിരുന്നു.."
അവൻ പുച്ഛത്തോടെ അയാളെ ഒന്ന് നോക്കി.
"ഒന്നും അറിഞ്ഞിട്ടില്ല എന്നൊന്നും പറഞ്ഞു കളയല്ലേ നിങ്ങള്.. നിങ്ങളുടെ മകളോട് ഞാനെന്റെ അവസ്ഥ തുറന്നു പറഞ്ഞതാണ്.. മറ്റൊരുത്തി നിറഞ്ഞു നിൽക്കുന്ന എന്റെയുള്ളിൽ നിങ്ങളുടെ മകൾക്കൊരിക്കാലും സ്ഥാനമില്ലെന്ന് നിങ്ങളുടെ മകളോട് തന്നെ ഞാൻ നേരിട്ടു പറഞ്ഞതാണ്.. അന്നവൾ അതെല്ലാം മനസ്സിലാക്കിയത് പോലെ എന്നെ പറ്റിച്ചതുമാണ്..
ഡെവി കിതപ്പോടെ പറഞ്ഞു നിർത്തി..
"അല്ലെങ്കിൽ തന്നെ ഞാനെന്തിന് നിങ്ങളെ കുറ്റം പറയുന്നു.. എന്റമ്മക്ക് പോലും ഞാൻ ആരുമല്ലായിരുന്നു.. ഇത്രയും വലിയൊരു ചതി എന്നോട് ചെയ്യുമ്പോൾ അൽപ്പം പോലും കുറ്റബോധം തോന്നാതിരിക്കാൻ മാത്രം അടുപ്പമേ എന്റമ്മയ്ക്ക് എന്നോടൊള്ളുവെന്ന് തിരിച്ചറിവ് തന്നു ഈ ഒരൊറ്റ സംഭവമെനിക്ക്....
ഡെവി മനഃപൂർവം ഇന്ദിരാമ്മയെ നോക്കിയില്ല.
ആ നിറഞ്ഞ കണ്ണുകൾ കാണെ ഇപ്പഴും തനിക്കൊന്നും പറയാൻ കഴിയില്ലെന്ന് അവനറിയാം.
"നിങ്ങളുടെ മകൾക്കെന്നോട് സ്നേഹമാണെന്ന് പറഞ്ഞല്ലോ.."
അവന്റെ നോട്ടം സാന്ദ്രക്ക് നേരെ നീണ്ടു.അവൾ
മുഖമുയർത്തി നോക്കുന്നത് കൂടിയില്ല.
"സ്നേഹമുള്ളവർ ആരും സ്നേഹിക്കുന്നവരെ ചതിക്കാൻ കൂട്ട് നിൽക്കില്ല.. അവർക്കതിനു കഴിയില്ല.."
ആരുമാരും ഒന്നും മിണ്ടുന്നില്ല.
"സന്ദീപ് എന്നേ കണ്ടില്ലെങ്കിൽ..അവനെന്നോട് ഇങ്ങനെയൊരു ചതിയുടെ കാര്യം പങ്കുവെച്ചില്ലായിരുന്നുവെങ്കിൽ ജീവിതാവസാനം വരെയും ഞാനിത് അറിയുമായിരുന്നോ..?"
നെഞ്ചിൽ കൊള്ളുന്ന ഡെവിയുടെ ചോദ്യം..
ആർക്കും ഉത്തരമില്ല.
" നിങ്ങളുടെ മകൾ അവളുടെ ഇഷ്ടം നോക്കി...നിങ്ങൾ മകളുടെ സന്തോഷം നോക്കി..എന്റെ അമ്മ സഹോദരന്റെ മകളുടെ പ്രണയം സംരക്ഷണം കൊടുത്തു..... അപ്പോഴൊന്നും നിങ്ങളിൽ ആരും എന്നെ എവിടെയും കണ്ടില്ല..നിങ്ങൾക്കാർക്കും എന്നോട് ഒരു ഇഷ്ടവുമില്ല...ഉണ്ടായിരുന്നുവെങ്കിൽ ഞാൻ അത്രത്തോളം നിങ്ങൾക്കു മുന്നിൽ നീറി പിടഞ്ഞു കൊണ്ടിരിക്കുമ്പോൾ ഒരിക്കലെങ്കിലും നിങ്ങൾ ഈ സത്യം എന്നോട് പങ്കുവെക്കുമായിരുന്നു..
ഒരല്പം കുറ്റബോധത്തോടെ സംഭവിച്ചു പോയി നിന്റെ ജീവിതം ഓർത്തു പോയതാന്നുള്ള ഒരു ക്ഷമാപണത്തോടെ എന്റെ അമ്മയെങ്കിലും എന്നോട് ഇത് പറയുമായിരുന്നെങ്കിൽ എനിക്ക് ഇത്രയും വേദനിക്കില്ലായിരുന്നു..
പക്ഷേ ഒന്നുമുണ്ടായില്ലല്ലോ..
അവസാനം വരെയും നിങ്ങൾ ചെയ്തു കൂട്ടിയതിൽ തന്നെ നിങ്ങൾക്കുറച്ചു നിൽക്കാൻ കഴിഞ്ഞു.. ഇനിയും അത് അങ്ങനെ തന്നെ മതി..
എന്നോട് നിങ്ങൾ കാണിക്കാത്ത സ്നേഹവും സഹകരണവും ഞാനും നിങ്ങളോട് കാണിക്കില്ല..
നിങ്ങളാരും തന്നെ അതിന് അർഹരല്ല.. കാരണം... "
ഒന്ന് നിർത്തിയിട്ടു ഡെവി അവരെയെല്ലാം നോക്കി.
ശില്പ പോലും അവനെ നോക്കുന്നുണ്ടായിരുന്നില്ല..
" ഞാൻ കാരണം നിങ്ങൾ വേദനിക്കാതിരിക്കാൻ വേണ്ടിയിട്ടാണ് പ്രാണൻ പോകുന്ന വേദന സഹിച്ചും ഞാൻ സാന്ദ്രയുമായിട്ടുള്ള വിവാഹത്തിന് സമ്മതിച്ചത്.. അപ്പോഴൊന്നും ഞാൻ അറിഞ്ഞില്ലല്ലോ നിങ്ങളുടെ മനസ്സിൽ എനിക്കുള്ള സ്ഥാനം ഇതായിരിക്കുമെന്ന്.
അതുകൊണ്ട് ഇനി അതിനെക്കുറിച്ച് കൂടുതൽ സംസാരിച്ചു ഇനിയും മുഷിയാൻ എനിക്ക് തൽക്കാലം താല്പര്യമില്ല.
ഇത് ഇവിടം കൊണ്ട് അവസാനിക്കുന്നു.
നേരത്തെ പറഞ്ഞതുപോലെതന്നെ ഈ കല്യാണം നിങ്ങളായിട്ട് തീരുമാനിച്ചതാണ്.
അതുകൊണ്ട് ഇനി ഇത് എന്ത് വേണമെന്ന് നിങ്ങൾ തന്നെ തീരുമാനിക്കുക.
എനിക്കതിൽ യാതൊരു റോളുമില്ല.
എന്നെ അതിനൊന്നും പ്രതീക്ഷിക്കുകയും വേണ്ട.."
തലേന്ന് ഇന്ദിരമ്മയോട് സംസാരിച്ചപ്പോൾ ഉണ്ടായിരുന്ന അതെ കലിപ്പും ദേഷ്യവും കടുപ്പവും തന്നെയാണ് അപ്പോൾ സംസാരിച്ചപ്പോഴും ഡെവിക്ക് അനുഭവപ്പെട്ടത്.
ഇനിയും അവിടെ നിന്ന് എന്തെങ്കിലും സംസാരിച്ചാൽ നിലവിട്ട് വല്ലതും പറഞ്ഞു പോകുമെന്നുറപ്പുണ്ടായതുകൊണ്ട് ഡെവി തിരിച്ചിറങ്ങാൻ തുനിഞ്ഞു..
പക്ഷേ പെട്ടെന്ന് എന്തോ ഓർത്തുപോലെ അവൻ തിരികെ കയറിയിട്ട് അമ്മയുടെ കാലിലൊന്ന് തൊട്ട് തൊഴുതു..
എന്താണ് സംഭവിച്ചതെന്ന് അവർക്കെല്ലാം മനസ്സിലാകുന്നതിനു മുമ്പേ ഡെവി ഓടിയിറങ്ങിപ്പോയി കാറിൽ കയറി.. സ്പീഡിൽ അതോടിച്ചു പോയി...
❤🔥❤🔥
തന്റെ ജീവിതത്തിൽ ഇത്രയും ദയനീയമായ ഒരു അവസ്ഥയെ ത്താൻ അഭിമുഖീകരിക്കേണ്ടി വരുമെന്ന് തമ്പി ഉറങ്ങുന്ന ഉറക്കിൽ പോലും ചിന്തിച്ചു നോക്കിയിട്ടുണ്ടായിരുന്നില്ല.
അതിന്റെയൊരു വിറയലിനൊപ്പം തന്നെ ശ്രീയെ കാണണമെന്നും അവൻ എങ്ങനെയായിരിക്കും പ്രതികരിക്കുക എന്നും ഓർക്കുമ്പോയുള്ള ആകുലതകൾ..
തമ്പിക്ക് വല്ലാത്തൊരു വെപ്രാളവും പരവേശവുമാണ്.
തലേന്ന് രാത്രിയിൽ ഒരുപോള കണ്ണടക്കാതെ അയാൾ ചിന്തിച്ചു കൂട്ടിയതത്രയും പിറ്റേന്ന് ശ്രീയുമായിട്ടുള്ള കൂടിക്കാഴ്ചയെ കുറിച്ചാണ്.
നല്ലതൊരു അംശം പോലും തന്നെയവിടെ കാത്തിരിക്കുന്നില്ലെന്ന് തമ്പിക്ക്തന്നെ നന്നായിട്ടറിയാം..
എതിരെയുള്ളത് ശ്രീദേവാണ്..
താൻ ഒരുപാട് ഉപദ്രവിക്കാൻ ശ്രമിച്ചിട്ടും ചവിട്ടി താഴ്ത്താൻ ശ്രമിച്ചിട്ടും അതിലൊന്നും തളരാതെ പൊരുതി നേടി വിജയിച്ച തനിക്ക് മുമ്പിൽ ഒരു വൻമരം പോലെ പടർന്നു നിൽക്കുന്നവൻ..
ഇന്നിപ്പോൾ തന്റെ മുന്നോട്ടുള്ള നിലനിൽപ്പ് പോലും അവനെ ആശ്രയിച്ചിരിക്കുന്നു...ശ്രീദേവന്ന വാക്ക് പോലും ഒരു ഭീകരസത്വം പോലെ തമ്പിയെ ഭയപ്പെടുത്തി തുടങ്ങി..
ഒന്നുറങ്ങാൻ പോയിട്ട് തമ്പിക്ക് ശ്വാസമെടുക്കാൻ കൂടി കഴിയുന്നുണ്ടായിരുന്നില്ല.
തങ്കമണിയും വൈഗയും അയാളുടെ ആ പരവേശങ്ങളും വെപ്രാളവുമെല്ലാം കാണുന്നുണ്ടെങ്കിലും എന്തു പറഞ്ഞിട്ടാണ് അതിനൊരു ആശ്വാസമാവേണ്ടതെന്ന് അവർക്കുമറിയില്ല.
ഈയൊരു ഒറ്റ കൂടിക്കാഴ്ച കൊണ്ട് ഒന്നും നേരെയാവാൻ പോണില്ലെന്നും ഇതിനേക്കാൾ വലിയ എന്തൊക്കെയോ താങ്കളെ കാത്തിരിക്കുന്നു എന്ന് വൈഗക്കൊരു ഉത്ഭയമുണ്ട്..
അളവെട്ടും കുറയാതെ തങ്കമണിയിലും ആ ഭയം പ്രതിഫലിച്ചു കാണുന്നുണ്ട്.
അർജുൻ മാത്രം ഇതൊന്നുമറിയാതെ അപ്പോഴും ക്രൂരമായ വേദനയും അനുഭവിച്ചുകൊണ്ട് ആ ഐസിയുവിൽ തന്നെയാണ്..
ഒടുവിൽ പോകാതെ വയ്യെന്നുള്ള ഉറപ്പിൽ..
ഒരു പത്തു മണിയോടെ തമ്പി പോകാനിറങ്ങി..
ഒരു ഓട്ടോ വിളിച്ചു പോയാ മതി.. "
ഹോസ്പിറ്റലിൽ വരാന്തയിൽ കൂടി നടക്കുന്ന അയാളോട് തങ്ക മണി പിന്നിൽ നിന്നും വിളിച്ചു പറയുന്നുണ്ട്.
അതയാൾ കേട്ടോ എന്ന് പോലും സംശയ മാണ്..
അത് പോലൊരു ഭാവം.
💜💜
കാറിൽ നിന്നിറങ്ങി വന്ന ഡെവിയെ കണ്ടപ്പോൾ ശ്രീക്ക് ചിരി വന്നു.
"ഇതിങ്ങനെ വെള്ളേം വെള്ളേം ഇട്ട് വന്നിട്ട് ഒടുക്കം എല്ലാം കൂടി കുളമാക്കുമോ എന്റെ ചെങ്ങായി നീ.."
കയിലുള്ള ഹോസ് താഴെയിട്ട് കൊണ്ട് ടാപ്പ് അടച്ചിട്ട് ശ്രീ ഡെവിയെ നോക്കി ചിരിയോടെ ചോദിച്ചു.
"എങ്ങനുണ്ട്.. കൊള്ളാവോ.."
ഡെവി അവന് മുന്നിൽ സ്റ്റടിയായി നിന്ന് കൊണ്ട് ചോദിച്ചു..
"മ്മ്മ്.. കൊള്ളിക്കാം."
അവനോമർത്തി മൂളി.
"എത്തിയില്ലല്ലോ..."
ഡെവി ചോദിക്കുമ്പോൾ ഗൂഡമായൊരു ചിരിയോടെ ശ്രീ ഇല്ലെന്ന് തലയാട്ടി.
"നിങ്ങളുടെ കഴിപ്പൊക്കെ കഴിഞ്ഞോടാ. എനിക്ക് വിശന്നിട്ടു പാടില്ല.. ഇന്നലെ രാത്രിയിൽ കൂടി ഒന്നും കഴിച്ചിട്ടില്ല.."
ഡെവി വയർ തടവി കൊണ്ട് മുഖം ചുളിച്ചു..
"ഇനി നിനക്കുള്ള ചിലവ് കൂടി ഞാൻ നോക്കേണ്ടി വരുമോടെ.."
ശ്രീ കളിയായി ചോദിച്ചു..
"മിക്കവാറും..."
ഡെവി കണ്ണ് ചിമ്മി കാണിച്ചു.
"ഇന്നലെ നീ വീട്ടിൽ പ്രശ്നമുണ്ടാക്കിയോടാ.."
"ചെറുതായി.."
ഡെവിക്കൊരു അലസഭാവം.
നിന്റമ്മാവൻ ലാന്റിയോ..?
"മ്മ്.. ഇന്നലെ തന്നെ.."
"എന്താണാവോ പ്ലാൻ..
എനിക്കറിയില്ല..
ഡെവിയിലൊരു അസ്വസ്ഥത നിറയുന്നുണ്ടാ സംസാരമെന്ന് കണ്ടതും ശ്രീ പിന്നൊന്നും മിണ്ടാതെ അകത്തേക്ക് കയറി..
അവന് പിറകെ ഡെവിയും..
"ആഹാ.. ആരിത്.. ഡെവിയോ.. വാ ഇരിക്ക്.. നിന്നെ പിന്നെ ഈ വഴി കണ്ടതേ ഇല്ലല്ലോടാ.. നിന്റച്ഛനെപ്പോലെ തന്നെ നാട് നന്നാക്കി നന്നാക്കി നിനക്കൊന്നിനും സമയമില്ലെന്നായോ.."
അവനെ കണ്ടതും ഹാളിൽ തന്നെയുണ്ടായിരുന്ന ജയഗോപൻ ചിരിയോടെ ചോദിച്ചു..
"അച്ഛന്റെ അത്രക്കൊന്നും നമ്മളായിട്ടില്ല അങ്കിൾ..."
ഡെവിയോരു ചിരിയോടെ പറഞ്ഞു.
"അച്ഛനെകാൾ കേമനാവണം നീ.. നിന്റച്ഛന്റെ സ്വപ്നമായിരുന്നു അത്.."
അതിനവനൊന്നും മിണ്ടാതെ നിന്നു.
"അവന് വിശക്കുന്നു ന്ന്... ഭക്ഷണം കൊടുക്കട്ടെ.. വാടാ.."
ശ്രീ ഡെവിയെ വിളിച്ചു കൊണ്ട് പോയി.
പോകും വഴിയേ അവന്റെ കണ്ണുകൾ നാലു പാടും ചിതറി തെറിക്കുന്നുണ്ട്.
അതറിഞ്ഞിട്ടും ശ്രീ ഒന്നും മിണ്ടിയില്ല.
"ഇവിടാരുമില്ലെടാ.."
ഒടുവിൽ സഹികെട്ടു കൊണ്ട് ഡെവി ചോദിച്ചു.
"എല്ലാരും ഉണ്ട്.."
അവന് മുന്നിലെ പാത്രത്തിൽ ഭക്ഷണം വിളബുന്നതിനിടെ ശ്രീ യൊരു ചിരിയോടെ പറഞ്ഞു.
"എന്നിട്ടെല്ലാം എവിടെ പോയി.."
"അച്ചുവും കാർത്യായിനിയമ്മയും അടുക്കള മുറ്റത്തുണ്ട്.. അവിടെന്തോ പണി.."
അത്രയും പറഞ്ഞിട്ട് ശ്രീ നിർത്തി.
അവൻ ബാക്കി കൂടി പറയുമെന്ന് ഡെവി കാത്തെങ്കിലും അതുണ്ടായില്ല.
"ബാലയോ.."
കള്ളത്തരം ചെയ്യുന്നത് പോലൊരു ഭാവത്തിൽ ഡെവി ചോദിച്ചു.
"ആഹ്.. അങ്ങനെ ചോദിക്ക്. അല്ലാതെ നിനക്കിവിടെ എല്ലാരേം കാണണ്ടല്ലോ.."
ഊറി ചിരിച്ചു കൊണ്ട് ശ്രീ പറഞ്ഞു.
"അവളകത്തുണ്ട്.. ഇന്നലെ നിന്നേ വിളിച്ചത് മുതലുള്ള വെപ്രാളം വിട്ടിട്ടില്ല.."
അതോടെ ഡെവിയുടെ മുഖം ചുളിഞ്ഞു..
"നീ കഴിക്ക്.. തമ്പി വരുമ്പോ എന്തോ ഡയലോഗ് പറയാനുണ്ടെന്ന് പറഞ്ഞില്ലേ.. അതിനുള്ള ആരോഗ്യം കിട്ടണ്ടേ.. ഞാനെ.. ആ വാതിലൊക്കെ ഒന്നടച്ചിട്ട് തമ്പിയെ സ്വീകരിക്കാനുള്ള ബാക്കി പരിപാടി ചെയ്യട്ടെ.. ഏത് നിമിഷവും ഇനി വന്നേക്കാം.."
ശ്രീക്ക് വല്ലാത്തൊരു ഉത്സാഹമുണ്ട്.
"ഒവറാക്കാണോഡാ അളിയാ.."
ഒറ്റ കണ്ണിറുക്കി കൊണ്ട് ഡെവി ചോദിച്ചു.
"കുറച്ചു ഓവറായിക്കോട്ടെ അളിയാ.. ഞാനെ... ഇതെന്ന് മുതൽ കൊതിക്കുന്ന കാര്യമാണെന്ന് നിനക്കറിയില്ലേ.. ഓരോ പ്രാവശ്യവും അവനെന്റെ നെഞ്ചിൽ ഓരോ ചതിയുടെ രൂപത്തിൽ വെട്ടി മുറിവേൽപ്പിക്കുബോഴും ഞാൻ കണ്ടൊരു സ്വപ്നമുണ്ടായിരിന്നു.. നിനക്കറിയില്ലേ അത്. അതാണ്.. ശ്രീദേവ് മന്ത്രം പോലെ കൊണ്ട് നടന്നിരുന്ന.. അവനെ ജീവിക്കാൻ പ്രേരിപ്പിച്ച... അതിനുള്ള ഊർജ്ജം നൽകിയ.. ആ സ്വപ്നമാണിന്ന് സഫലമാകുന്നത്..അത് കുറച്ചു ഓവറായാലും നീ അങ്ങ് ക്ഷമിച്ചേക്ക്.. കേട്ടോടാ.. അ..ളിയാ.."
അതും പറഞ്ഞിട്ട് മുണ്ടും മടക്കി കുത്തി ശ്രീ പോകുന്നത് കാണെ ഡെവിയും ഹൃദയം നിറഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു.
ഏതായാലും.. അധിക സമയമൊന്നും അവർക്ക് കാത്തിരിക്കേണ്ടി വന്നില്ല..
ഓട്ടോ കാശ് കൊടുത്തു കൊണ്ട് പതർച്ചയോടെ തമ്പി തന്റെ വീടിന്റെ ഗേറ്റിങ്ങൽ വന്നിറങ്ങുന്നത് ജനലിൽ കൂടി കണ്ടതും ഉന്മാദത്തോടെ ശ്രീ ചിരിക്കുന്നുണ്ടായിരുന്നു..
അവന്റെ കണ്ണുകൾ ജയഗോപന് നേരെ നീണ്ടു..
അവനന്ന് വരെയും കാണാത്തൊരു ഭാവത്തിൽ.. കോളിങ് ബെൽ കാതോർത്തു കൊണ്ടുള്ള ആ നിൽപ്പ്.. ശ്രീ ധന്യനായി...
തുടരും...
തമ്പി വന്നാച്.. ഗയ്‌സ്..
ഓന് മാപ്പ് വേണം ന്ന്..
രക്ഷപ്പെട്ടു പോകാൻ അനുവാദം കൊടുക്കണം ന്ന്..
കൊടുത്തു വിട്ടേക്കാം.. ല്ലേ 😌
റിവ്യൂ ഇട്ടിട്ട് പോണേ..
ഇന്നലെയങ് നിറഞ്ഞു പോയി ട്ടാ 🥰🥰🥰
സ്നേഹത്തോടെ jif
#📔 കഥ
273 likes
43 comments • 43 shares

