jnan eyudiya kadhakal
10 Posts • 4K views
Mihras koduvally
1K views 3 months ago
#ഡീറ്റെക്റ്റീവ് ജാക്ക്സൺ (നോവൽ ) #--- #📔 കഥ #aesthetic kadhakal #jnan eyudiya kadhakal *✿═══════════════✿* *നിഴലറിയാതെ* *ഭാഗം :*ആറ്* https://mihraskoduvally123.blogspot.com/2024/07/blog-post_24.html *✿═══════════════✿* https://instagram.com/she.is.dream.maker?igshid=ZGUzMzM3NWJiOQ== https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs ഇൻസ്‌പെക്ടർ ജേക്കബിന് ഒന്നുറപ്പായിട്ടുണ്ട് താൻ കരുതിയ പോലെയല്ല ഈ കേസിന്റെ ഗതി നീങ്ങി കൊണ്ടിരിക്കുന്നത് തനിക്ക് മനസിലാക്കാൻ കഴിയാത്ത എന്തോ ഒരു കുരുക്ക് ഇതിലുണ്ട് ഈ രഹസ്യന്വേഷണം കൊണ്ട് മാത്രം ഇത്... പരിമിതമായ എന്റെ സഹപ്രവർത്തകരെയും കൊണ്ട് എനിക്കിത് കഴിയുമോ? എന്തെങ്കിലും വ്യക്തത വരണമെങ്കിൽ ലൂക്കക്ക് ബോധം വരണം. അല്ലെങ്കിൽ ആ നദികരയിൽ എന്തെങ്കിലും ദൈവം കാത്ത് വെച്ച തുറുപ്പു ചീട്ട് എന്റെ മുമ്പിൽ തെളിയണം. തന്റെ സഹപ്രവർത്തകനും കൂട്ടുകാരനുമായ ലിയാം ബെഞ്ചമിനെയും കൂട്ടി. സംഭവ സ്ഥലത്തേക്ക്.., നിഗൂഢതകൾ നിറഞ്ഞൊരു പ്രകൃതിയുടെ കാറ്റും മണവും ആരെയും കാണാൻ ഇല്ലെന്നിരുന്നാലും തങ്ങളെ ആരൊക്കെയോ നിരീക്ഷിക്കുന്നത് പോലെയുള്ള തോന്നലുകളും അവരെ വല്ലാതെ പിടികൂടിയത് പോലെ, ഓരോ അടി നടക്കുമ്പോഴും കൂടെ ആരോ ഉള്ളത് പോലെ എന്തോ പിറകിൽ നിന്നും സംസാരിക്കുന്ന പോലെ, " സർ, എന്തോ എനിക്കിവിടെ മൊത്തം ഒരു നെഗറ്റീവ് ഫീൽ ഉണ്ട്, " ശരിയാ നിയാം ഫസ്റ്റ് ഇവിടെ വന്നത് മുതൽ എനിക്കും ആ തോന്നലുണ്ട്, എന്തൊക്കെയോ ഒളിപ്പിച്ചു വെച്ചൊരു നിഗൂതയുടെ ചില്ലു കൂടാണിവിടം. രണ്ട് പേരും അവിടെ നന്നായി അരിച്ചു പിറക്കി. " സർ... ലിയാമിന്റെ വിളി കേട്ട സ്ഥലത്തേക്ക് ഇൻസ്‌പെക്ടർ നടന്നു ചെന്നു. നദിയുടെ മറു വശം ചെറിയ കുറ്റി ചെടികൾക്കിടയിൽ ബ്ലാക്ക് കളറുള്ള ചോരപ്പാടുകൾ നിറഞ്ഞൊരു ഷു.,. കുറച്ചു കൂടി അവര് മുന്നോട്ട് നടന്നു ഇടക്ക് കുറ്റി ചെടികളും ഉണങ്ങി തരിച്ച പുൽ ചെടികളും നിറഞ്ഞൊരു സ്ഥലം കുറ്റി ചെടികളും കാലാവസ്ഥ കൊണ്ടാവും ഉണക്കം പിടിച്ചവ തന്നെയാണ്, കുറച്ചതിക ദൂരം ഏകദേശം ഒന്നര കിലോമീറ്ററോളം നടന്ന ശേഷം ഒരു പാട് കുറ്റി ചെടികൾ ക്കിടയിൽ ഒരു കറുത്ത വലിയ കവർ ശ്രദ്ധയിൽ പെട്ടു. " സർ.... (വിക്കി കൊണ്ട് ) സർ സർ ഇ.... ഇതൊരു ബോഡിയാണ്, അവരെ വിളിക്കട്ടെ, " ഒക്കെ, രണ്ടാളും പ്രതീക്ഷിക്കാത്ത ഒന്ന് കണ്ട ഷോക്കിൽ കൂടിയാണ്. വീണ്ടും മറ്റെന്തെങ്കിലും ഉണ്ടാവുമോ എന്ന ആതിയിൽ അവർ വീണ്ടും തിരച്ചിൽ ആരംഭിച്ചു. അപ്പോഴേക്കും മീഡിയയും പൊലീസ് സന്നാഹങ്ങളും ആമ്പുലൻസും എത്തിയിരുന്നു. ലിയാമിനെയും മറ്റു സഹപ്രവർത്തകരെയും തിരച്ചിലിന് വിട്ട് ബോഡി കരികിൽ ഇൻസ്‌പെക്ടർ നിന്നു. മറ്റു ഓഫീസേർസിനൊന്നും തന്നെ ബോഡി ഐഡിന്റിഫൈ ചെയ്യാൻ കഴിഞ്ഞിട്ടില്ല. അവരുടെ സ്റ്റേഷൻ പരിധിയിൽ മിസ്സിംഗ്‌ കേസും വേറെ ഇല്ലായിരുന്നു. ഏകദേശം 39/40 പ്രായം തോന്നിക്കുന്ന പുരുഷ ശരീരമാണ്, ഒരാഴ്ചയിൽ കൂടുതൽ എന്തായാലും അതിനു പയക്കവുമില്ലാതാനും. അടുത്തുള്ള സ്റ്റേഷനിലേക്കൊക്കെ ഏതായാലും വിവരം കൊടുത്തു ബോഡി എടുത്തു. അസാധാരണമായി ഒന്നുമില്ലെന്ന് വിശ്വസിക്കാൻ ശ്രമിച്ചയാളായിരുന്നു ഇൻസ്‌പെക്ടർ, എന്നാൽ തന്റെ കണക്കുകൂട്ടലുകളൊക്കെ തെറ്റി ഇത് പഴയ കേസ് പോലെത്തന്നെ സീരിയൽ മെർഡർ പോലെയുണ്ട്, 1995 ൽ നടന്ന പിലിഫ് കൊലകേസ് ഫയലുകൾ എടുത്ത് അയാൾ വീണ്ടും പരിശോധന നടത്തി. ഒരുപാട് പേരെ അവരന്ന് സംശയിച്ചു വെങ്കിലും പിന്നീട് അവരെല്ലാം നിരപരാധികളാണെന്ന് തെളിഞ്ഞു. ഒരു തുമ്പും വാലും കിട്ടാതെ ആ കേസ് അന്ന് ക്ലോസായി. പിന്നെ ഇപ്പൊ അതിന്റെ ഭാഗമാണെങ്കിൽ ഇതെങ്ങനെ കണ്ടെത്തും. അന്ന് തോന്നിയ സംശയത്തിന്റെ പുറകെ പോയവരൊക്കെ കൊല ചെയ്യപ്പെട്ടിട്ടുണ്ട്, ക്ലാരയുടെ ദത്ത് പിതാവായ ആ ഉദ്യോഗസ്ഥൻ ഒഴികെ, അയാളാണെങ്കിൽ ആ ഉടനെ അവളെയും തന്റെ കുടുംബത്തിനെയും കൂട്ടി സ്ഥലം മാറി, അവരെങ്ങനെ കണ്ടെത്തും. എവിടെയാണെന്ന് പോലും ആർക്കും അറിയില്ല. ചെറിയ സംശയങ്ങൾ കിട്ടി അന്വേഷിപ്പിച്ച സ്ഥലത്തൊന്നും അയാളില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. ഇനിയിപ്പോ അയാളും കൊല്ലപ്പെട്ടു കാണുമോ അപ്പൊ ക്ലാര... ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങൾ മാത്രം മുമ്പിൽ തെളിഞ്ഞു കൊണ്ട് ഇൻസ്‌പെക്ടർ വീണ്ടും അയാൾക്ക് പിറകെ പോവുകയാണ് എന്തെങ്കിലും ഒരു തുമ്പ് കിട്ടാതിരിക്കില്ല. അടുത്ത സ്റ്റേഷൻ പരിതിയിലൊയൊന്നും കലേബ് ജേക്കബ് എന്ന മുൻ ഉദ്യോഗസ്ഥനെ കുറിച്ചൊരു വിവരവുമില്ല. അന്ന് ഉള്ള ആളുകളൊന്നും അവിടെ ഇപ്പോൾ ഇല്ലതാനും വർഷങ്ങൾ ഒരുപാടായില്ലെ, തന്റെ സ്റ്റേഷനിൽ തന്നെ ഉണ്ടായിരുന്ന അയാളെ പഴയ അഡ്രെസ്സ് തപ്പി ഇൻസ്‌പെക്ടറും ലിയാമും കൂടി എത്തിയെങ്കിലും അയാൾ 1996-97 സമയത്ത് തന്നെ അവിടെ നിന്നും പോയി എന്നാണ് അറിയാൻ കഴിഞ്ഞത് എവിടെക്കെന്നോ എന്തിനാണ് പോയതെന്ന് അടുത്തുള്ളവർക്കൊന്നും അറിയില്ല. വളർത്തു മകളെ പോലും ആർക്കുമറിയില്ല. എന്നാലും എന്തായിരിക്കും അന്ന് സംഭവിച്ചത്, അവര് ജീവനോടെയുണ്ടോ ക്ലാര അവളാണെന്ന് ഇനി തോന്നൽ മാത്രമാണോ അത് പോലെ ഛായ ഉള്ള മറ്റൊരുവൾ ആയിക്കൂടെ... ഇവരൊക്കെ ഇപ്പോൾ ജീവനോടെ ഉണ്ടാകുമോ?! മരിച്ചതായോ (കൊല്ലപ്പെട്ടതായോ ഒരു രേഖകളും എവിടെയുമില്ല) അവർക്കെന്തു സംഭവിച്ചു. ഒരു മിസ്സിങ്ങിൽ തുടങ്ങി ഇൻസ്‌പെക്ടർ എവിടെയൊക്കെയോ എത്തി തുടങ്ങിയ ഞെട്ടലിലാണയാൾ... " സർ, അതിന്റെ റിസൾട്ട് വന്നു. ആ ശൂയിൽ ഉള്ള ബ്ലടും നദികരയിൽ നിന്ന് കിട്ടിയ ബോഡിയിലുള്ള ബ്ലെടും മാച്ച് ആണ്. അതെ ബ്ലെട് ന്റെ സാന്നിധ്യം ആ പുരുഷന്റെ ബോഡിയിലുമുണ്ട്. " ഓഹ്, ഒക്കെ, ലിയാം. അപ്പൊ എല്ലാവരെയും കൊലയാളി ഒന്ന് തന്നെയാണ്. ഇനി ആ പഴയ കേസ് ലെ DNA യുമായി ഇത് മാച്ചാവുമോ എന്ന് നോക്കാൻ പറയണം അന്നുണ്ടായിരുന്ന ഉദ്യോഗസ്ഥർ അവിടെ ഉണ്ടെന്നല്ലെ പറഞ്ഞത്. ഇതൊരു കംപ്ലിക്കേറ്റഡ് ആണ്. ഇതും കൂടി കണ്ടെത്തിയാൽ പഴയതിന്റെ പരമ്പരയാണോ ഇതെന്ന് മനസിലാക്കാം. ഏതായാലും ഇതൊരു വെല്ലുവിളിയാണ്. ഇനി അത് മാച്ച് ആണെങ്കിൽ പഴയത് കൂടി റീ ഓപ്പൺ ആവും, " നമ്മൾ ശരിക്കും പെട്ടു ലെ സർ. " ഹ ഹ ഹ, അങ്ങനെ തന്നെ പറയാം ലിയാം.. അതല്ല. അപ്പോൾ ഇത്രെയും കാലം അയാൾ എവിടെയായിരുന്നു. അതോ ആരും അറിയാതെ എപ്പോഴും ഇത്പോലെ സംഭവിച്ചു നമ്മൾ കണ്ടെത്താൻ കഴിയാത്തതാണോ ഒന്ന് പോലും, 1995 ന് ശേഷം2018 ഇപ്പോൾ ഈ 2024 ഒരുപാട് ക്യാപ്പ് ഉണ്ടെല്ലോ അതോ അയാൾ പിടിക്കപ്പെടാതെ ബോഡികൾ മറ്റെന്തെങ്കിലും ചെയ്തോ?! അങ്ങനെ ആണെങ്കിൽ മിസ്സിംഗ്‌ കേസുകൾ ഉണ്ടാവില്ലെ, " ലിയാം. താൻ 1995 മുതൽ 2024 വരെയുള്ള ഈ അടുത്തുള്ള എല്ലാ സ്റ്റേഷനിലെയും മിസ്സിംഗ്‌ കേസുകൾ തപ്പി എടുക്ക് നോക്കാം... എന്താവും എന്ന്. *തുടരും* *✍🏻mihras koduvally* ▪▪▪▪▪▪▪▪▪▪▪ *ISHQE-MADEENA* ◾◾◾◾◾◾◾◾◾◾◾
ShareChat QR Code
Download ShareChat App
Get it on Google Play Download on the App Store
11 likes
11 shares
Mihras koduvally
1K views 4 months ago
#ഡീറ്റെക്റ്റീവ് ജാക്ക്സൺ (നോവൽ ) #--- #📔 കഥ #aesthetic kadhakal #jnan eyudiya kadhakal *✿═══════════════✿* *നിഴലറിയാതെ* *ഭാഗം :*അഞ്ച്* https://mihraskoduvally123.blogspot.com/2024/07/blog-post_24.html *✿═══════════════✿* https://instagram.com/she.is.dream.maker?igshid=ZGUzMzM3NWJiOQ== https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs പതിവിന് വിപരീതമായി ഇന്ന് മരിയ എഴുന്നേറ്റപാടെ പഴയ ഓർമ്മകൾക്ക് മധുരം നൽകുന്ന തിരക്കിലാണ്, കണ്ണുകൾ നിറഞ്ഞൊഴുകുകയും ഹൃദയം കീറി മുറിയുകയും ചെയ്യുന്ന ഓർമകൾ, സന്തോഷങ്ങൾ നിറഞ്ഞ യാത്രകൾ ദിനങ്ങൾ വീടെത്ര സുന്ദരമായിരുന്നു വെന്ന് തന്റെ കയ്യിലുള്ള പഴയ ആൽബത്തിലെ ഓരോ ചിത്രങ്ങൾ മറിക്കുമ്പോഴും അവൾ ഓർത്തുകൊണ്ടിരുന്നു. ഓരോ നിമിഷങ്ങളും അതിമനോഹരം തന്നെ... കണ്ണുകൾ തുടച്ചു വൈബ്രേറ്റ് ചെയ്യുന്ന ഫോൺ എടുത്ത് ശ്രവണനാടിയോട് ചേർത്ത് പിടിച്ചു, കൈകളിൽ നിന്ന് വഴുതി വീണ ഫോൺ നിലത്ത് നിന്ന് വാരിയെടുത്തു ഞാൻ വീട്ടിൽ നിന്ന് പുറത്ത് ചാടി വഴിയിൽ കണ്ട എല്ലാ ടാക്സികൾക്കും കൈ കാട്ടി ഭ്രാന്തമായി നടന്നു കൊണ്ടിരുന്നു.... എന്റെ അധരം ഒന്ന് മാത്രം മൊഴിഞ്ഞു കൊണ്ടിരുന്നു... "അതെന്റെ മോളാവില്ല... അതെന്റെ മോളാവില്ല... കണ്ണുകൾ മങ്ങുന്നത് കാരണം ഒന്നും കാണാൻ സാധിക്കുന്നില്ല ശരീരമാകെ ഒരു വിറയൽ പോലെയാണ് നടക്കുന്നതിൽ നിന്നുമെന്നെ ആരോ പിറകിലേക്ക് വലിക്കുന്നത് പോലെ, ഒടുവിൽ എന്നോട് ചേർന്നു വന്നു നിർത്തിയ ടാക്സ്സിയിൽ ഞാനെന്റെ ലക്ഷ്യസ്ഥാനത്തെത്തി. നദികരയിൽ തടിച്ചു കൂടിയ ആളുകളെ തട്ടിമാറ്റി ഞാൻ മുമ്പിലേക്ക് നടന്നു. ആളുകൾക്കിടയിൽ നിന്നും ജേക്കബ് വന്നെന്നേ വിളിച്ചു. " പേടിക്കേണ്ട അവളല്ല ഒരു ഐടേണ്ടിഫിക്കേഷന് വേണ്ടി മാത്രമാണ്... ആർത്തു നിലവിളിച്ചുകൊണ്ട് ഞാനാ വിറങ്കലിച്ചു മുമ്പിൽ കിടക്കുന്ന ശരീരത്തിന്റെ മുകളിലുള്ള തുണി നീക്കി നോക്കി. ഉള്ളിലന്നേരം ഉരുണ്ട് പൊന്തി വന്ന ആന്തൽ പറഞ്ഞറിയിക്കാൻ കഴിയാത്തത് തന്നെയായിരുന്നു... നേരിയ ആശ്വാസം അതവളല്ല എന്റെ മോളല്ല...മോളല്ല... നേരെ വീണ ശ്വാസം ഞാൻ ജേക്കബിന്റെ കാറിൽ കയറി ഇരുന്നു. ആ നദികരയിൽ നികൂടതയുടെ ശബ്ദം ആഞ്ഞു പൊന്തികൊണ്ടിരിക്കുന്നത് പോലെ തോന്നി വെള്ളത്തിന്റെ ഓളങ്ങൾക്കും കാറ്റിനും കണ്ണുനീരിന്റെ ഗന്ധം പരത്താൻ കഴിവേറെ തന്നെയായിരുന്നു. അവിടെ ഇവിടെയായി മുളച്ചു കിടക്കുന്ന കുട്ടിച്ചെടികൾക്കിടയിൽ ആരോ ഒളിഞ്ഞു നോക്കുന്നപോലെ അനുഭവപ്പെട്ടു.ആ കണ്ണുകൾക്ക് തീവ്രതയേ റിയതിനാൽ ആ നോട്ടം എന്റെ കണ്ണിനെ പെട്ടന്ന് തട്ടി മാറ്റി. ആഹ് അതെന്താണ്,,, എന്റെ നെഞ്ചും കൂട് തകരുന്ന പോലെ, എന്റെ മോള് ഭക്ഷണം കഴിച്ചു കാണുമോ വെള്ളം കുടിച്ച് കാണുമോ? അവൾക്ക് വല്ലാത്ത പേടിയാണ്,വീട്ടിൽ വന്നാൽ എന്റെ കൂടെ തന്നെ കിടക്കും ഇടിമിന്നലുള്ള സമയമാണേൽ എന്നെ ഒന്ന് തിരിഞ്ഞു കിടക്കാൻ പോകും സമ്മതിക്കാതെ അടക്കി പിടിച്ചവൾ കിടക്കും. ഇരുട്ടിനെ അവൾക്ക് വല്ലാത്ത പേടിയാ... എന്റെ മോളെ അവര് വേദനിപ്പിക്കുമോ, അവൾക്കിതൊക്കെ സഹിക്കാൻ കഴിയുന്നുണ്ടാവുമോ?! എന്റെ ഏറ്റവും മനോഹരമായ ചിരിയുള്ള റോസാപ്പൂവായിരുന്നവൾ... എന്റെ കൂടെയിരിക്കുമ്പോൾ ഒരുപാട് സംസാരിക്കാൻ ഇഷ്ടമുള്ള ലാസ്യകാരി, " ഞാൻ ജനിച്ചതിൽ മമ്മക്ക് സൗന്ദര്യം കൂടിയിട്ടുണ്ട് മമ്മന്റെ ലക്കി ചാർമ് ഞാനാണ്.. എന്ന് പറഞ്ഞവൾ കുടു കൂടാ ചിരിക്കുമായിരുന്നു. ആ ചിരിയെന്റെ ശ്രവണ നാടിയെ കുളിർപ്പിച്ച് കൊണ്ടിരിക്കും എത്ര വലുതായാലും വികൃതിക്ക് ഒരു കുറവുമില്ലാത്ത അവൾ ഇന്നെന്നെ ഏറെ വേദനിപ്പിച്ചു കൊണ്ടിരിക്കുന്നു. നീ എവിടെയാ മോളെ... എനിക്ക് വയ്യട മതി മമ്മ തോറ്റു ഒന്ന് വാടാ... എനിക്ക് എല്ലാം കൂടി സഹിക്കാൻ പറ്റുന്നില്ലെടാ... കണ്ണുകൾ അടക്കി പിടിച്ചു പുറത്തോട്ട് നോക്കിയതും ആ വിറങ്കലിച്ചു കിടക്കുന്ന മുഖം അവളെ നിസഹായമായി നോക്കുന്ന പോലെ തോന്നി. എന്ത് പറ്റിയതാവും ലെ... എന്നാലും ആരുടെയോ മകൾ ആവും പ്രതീക്ഷയാവും സ്വപ്നമാവും ആ വിറങ്കലിച്ചു കിടക്കുന്നത് അവരെങ്ങനെ ഇത് സഹിക്കും... അവിടെത്തെ പ്രോസജേയ്‌സ് ഒക്കെ കഴിഞ്ഞു ജേക്കബ് എന്നെ വീട്ടിൽ വിട്ടു. പ്രതീക്ഷകൾക്ക് വഴിയേതും തുറന്ന് കണ്ടില്ലെന്നാലും ഞാനിടക്ക് സ്വിച്ച് ഓഫായി കിടക്കുന്ന എന്റെ ഭർത്താവിന്റെ ഫോണിലേക്ക് വിളിച്ചു നോക്കും. എന്നാലും എന്തായിരിക്കും ഇതിന്റെ അർത്ഥം... എന്നാലും ക്ലാര അവളെവിടെ... ആകെ മൊത്തം ഒന്നും മനസ്സിലാക്കാൻ കഴിയാത്ത അവസ്ഥ. ജേക്കബ് ന്റെ ഫോൺ വിളിയും സ്റ്റെല്ല കോളിങ് ബെൽ അടിച്ചതും ഒരുമിച്ചായിരുന്നു. " നീ എന്റെ കൂടെ വാ, നമുക്കൊരിടം വരെ പോകാനുണ്ട്, പേടിക്കേണ്ട നേരത്തെ പോയത് പോലെ ഒന്നുമില്ല. റിങ് ചെയ്ത ഫോൺ അപ്പോയെക്കും നിന്ന് പോവുകയും അതെടുക്കേണ്ട എന്ന് അവൾ പറയുകയും ചെയ്തപ്പോൾ. എന്താണെന്നോ എന്തിനെന്നോ അറിയാതെ ഞാനവൾക്ക് പിറകെ നടന്നു അവളുടെ കാറിൽ കയറി ഇരിന്നു. കണ്ണുമടച്ചു ചാരി ഇരുന്നു. ചിന്തകൾക്ക് അറ്റമില്ലാതോടുകയാണ്. മുന്നിലുള്ളതെല്ലാം ബ്ളാങ്ക് ആയി കിടക്കുന്ന ഒരുതരം അവസ്ഥ. എന്റെ കാലിടറി കൊണ്ടിരിക്കുന്നു ഓരോ ദിവസം കഴിയുംതോറും എന്റെ പ്രതീക്ഷകൾ കുറഞ്ഞു വരുന്ന പോലെ, " വാ, നീ ഉറങ്ങിയോ, കണ്ണ് തുറന്ന് നോക്കിയ ഞാൻ ഹോസ്പിറ്റലിൽ മുമ്പിലായിരുന്നു. എന്തിനാ ഇവിടെയെന്ന രീതിയിൽ ഞാൻ അവളെ നോക്കിയെങ്കിലും ഒന്നും പറയാതെ എന്റെ കയ്യും പിടിച്ചവൾ നടന്നു. മരവിച്ച മനസുമായി ഞാനവൾക്ക് പിറകയും. ലിഫ്റ്റിൽ കയറി മുകളിലെത്തി 302 വാർഡിൽ കയറിയതും എന്റെ കാഴ്ച.... ഞാനാകെ തളർന്നു നിലം പതിച്ചു. എന്റെ നെഞ്ചു പിളർന്നു പോകുന്നത് പോലെ, ഞങ്ങൾക്ക് മുന്പേ അവിടെയെത്തിയ ജേക്കബ് എന്തൊക്കെയോ ഡോക്ടറിനോട് ചോദിക്കുന്നുണ്ടായിരുന്നു. വാതിൽ കോടിയിൽ ഊർന്നു വീണ എന്നെ തൃതിയിൽ അവര് രണ്ട് പേരും കൂടി ഉയർത്തി ആ ബെഡിനരികിൽ കൊണ്ടിരുത്തി. കണ്ണുകളടച്ചു ഒക്സിജൻ മാസ്കും ധരിച്ചു കിടക്കുന്ന ലുക്കയെ കണ്ടപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ ഞാൻ തരിച്ചിരുന്നു പോയി. സ്റ്റെല്ല എന്തൊക്കെയോ പറഞ്ഞെന്റെ ഷോൾഡറിൽ തട്ടുന്നുവെങ്കിലും ഞാനതൊന്നും കേട്ടതേയില്ല. അവന്റെ കളിചിരികൾ ആ പഴയ പ്രണയ നാളുകൾ എന്റെ എല്ലാമെല്ലാമായവൻ എന്റെ കണ്ണിൽ തെളിർത്തു നിന്നു. അവന്റെ ചിരിയിൽ പെഴതൊഴിഞ്ഞ മുത്തുകൾ ഒരുനിമിഷം എന്റെ മുമ്പിൽ പൊട്ടി ചിതറിയ പോലെ, പ്രകാശം പരത്തുന്ന പകൽ ഇടിമിന്നലോട് കൂടെ വാനം ഇരുണ്ട പോലെ, എന്റെ മുമ്പിൽ എന്റെ എല്ലാം തകർന്നടിഞ്ഞു വീണ പോലെ... " ആ ബോഡി കിട്ടിയ നദിക്കടുത്തായാണ് ലോക്കയെ കണ്ടെത്തിയത് ബട്ട് ലൂക്ക ഇവിടെ അഡ്മിറ്റ് ആയിട്ട് ഏകദേശം ഒരാഴ്ചയായി അത് വഴി പോയ ആരോ ജീവനുണ്ടെന്ന് അറിഞ്ഞപ്പോൾ ഇവിടെ കൊണ്ടാക്കിയതാണ്. മിസ്സിംഗ്‌ ആയ അന്നോ പിറ്റെ ദിവസമോ അവൻ ഇവിടെ ആണ്. ജേക്കബ് പറഞ്ഞു നിർത്തിയതും നിസഹായമായി ഞാനവനെ ഒന്ന് നോക്കി. *തുടരും* *✍🏻mihras koduvally* ▪▪▪▪▪▪▪▪▪▪▪ *ISHQE-MADEENA* ◾◾◾◾◾◾◾◾◾◾◾
ShareChat QR Code
Download ShareChat App
Get it on Google Play Download on the App Store
11 likes
9 shares
Mihras koduvally
1K views 4 months ago
#ഡീറ്റെക്റ്റീവ് ജാക്ക്സൺ (നോവൽ ) #--- #📔 കഥ #aesthetic kadhakal #jnan eyudiya kadhakal *✿═══════════════✿* *നിഴലറിയാതെ* *ഭാഗം :*നാല്* https://mihraskoduvally123.blogspot.com/2024/07/blog-post_24.html *✿═══════════════✿* https://instagram.com/she.is.dream.maker?igshid=ZGUzMzM3NWJiOQ== https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs ആകെ ഒരു ശ്വാസം മുട്ടി ജീവിക്കുന്ന അവസ്ഥ പോലെയായി. എത്ര പെട്ടന്നാണ് എല്ലാം മാറി മറയുന്നത് സന്തോഷം സങ്കടങ്ങൾക്ക് വഴിമാറിയത് രാവും പകലും മാറി വരുന്നെങ്കിലും എന്നിൽ രാവുകൾ മാത്രമായി ചുരുങ്ങിയത്...മനോഹാരിതയിൽ നിറഞ്ഞ പ്രകൃതിയുടെ കളകൂജനങ്ങൾ പോലും അലോസരമായി തുടങ്ങിയത്. സൂര്യോദയമോ അസ്തമയമോ കാണാത്ത ദിവസങ്ങൾ എന്നെ ഭ്രാന്തമാക്കികൊണ്ടിരുന്നു. വേദനകൾ എന്നെ കീറി മുറിച്ചു കൊണ്ടിരുന്നു.വീട്ടിലേക്ക് ഒന്ന് വിളിക്കാൻ പോലും പറ്റാത്ത അവസ്ഥ, ഞാനെന്ത് ചെയ്യും ആരോട് പറയും... എനിക്കെവിടെയാണ് പിഴച്ചു തുടങ്ങിയത് എന്ത് കൊണ്ടാണ് ഇങ്ങനെയെല്ലാം... എന്റെ വിങ്ങൽ കണ്ടിട്ടാവണം സ്റ്റെല്ല എല്ലാ കാര്യങ്ങളുടെയും കിടപ്പ് അവളുടെ ഭർത്താവിനെ അറിയിച്ചു. സ്റ്റെല്ലയുടെ ഹസ്ബൻഡ് ഇൻസ്‌പെക്ടറാണ്, പൊലീസ് അറിയരുതെന്ന് അവര് പറഞ്ഞിരുന്നു വെങ്കിലും എന്റെ മുമ്പിൽ മറ്റു വഴികൾ ഒന്നും തന്നെയില്ലായിരുന്നു. അവൾക്ക് വഴങ്ങുകയല്ലാതെ ഇവിടെ എനിക്ക് മറ്റൊരു പരിചയകാര് പോലുമില്ല. എനിക്ക് വയ്യ ഇതൊന്നും ഒറ്റക്ക്... ഇതെന്തായി തീരുമെന്നോ എവിടെ ചെന്ന് അവസാനിക്കുമെന്നോ ഒരുപിടിയുമില്ല. എന്റെ മോള്...ആ ചിന്തയിൽ ഞാൻ എരിഞ്ഞു തീരുകയാണ്. ഞങ്ങൾ മൂന്ന് പേരും സ്റ്റെല്ല അവളുടെ ഹസ്ബൻഡ് ഇൻസ്‌പെക്ടർ ജേക്കപ്പ് പിന്നെ ഞാനും. മുൻപ് എന്റെ ഭർത്താവിനെ പിന്തുടർന്ന് പോയാ ആ വീട്ടിലേക്ക് പോയി, അടുത്തെങ്ങും ആരുമില്ലാത്തൊരു സ്ഥലം. ഒറ്റപെട്ട വീട് വീടിന് ചുറ്റും നടന്നിട്ടും ആളൊച്ചയോ അനക്കമോ ഉണ്ടായിരുന്നില്ല. പിറക് വശത്തെ ഡോർ പൊളിച്ചു ഞങ്ങൾ അകത്ത് കയറി. ആകെ മുഷിഞ്ഞ ശോഷിച്ചു കിടക്കുന്ന ഒരു വീട്. ആള് താമസമില്ലാതായിട്ട് കൊറെ വർഷങ്ങൾ കഴിഞ്ഞത് പോലെ, പൊട്ടിയതും പൊടിഞ്ഞതുമായ ഫർണിച്ചറുകൾ ചുവരിൽ ഫാമിലി ഫോട്ടോകൾ ഫോൺ ടോർച് ഉപയോഗിച്ച് എല്ലാം വിശദമായി നോക്കിയെങ്കിലും ഞങ്ങൾക്ക് ഒന്നും മനസിലായില്ല എന്ന് തന്നെ വേണം പറയാൻ. ഇനിയിപ്പോ ഇത് ക്ലാരയുടെ വീടാകുമോ അവളി നാട്ടുകാരിയാണ് ഫോട്ടോയിൽ കാണുന്നതും ഇവിടെ കാണാറുള്ളത് പോലെയുള്ള മുഖങ്ങൾ പഴയ ഫോട്ടോകൾ അഴക്കുകൾ നിറഞ്ഞു വ്യക്തമാവുന്നില്ല എന്ന് മാത്രം... ജേക്കബ് ആ ഫോട്ടോകൾ തുടച്ചു വൃത്തിയാക്കി ഫോണിലേക്ക് പകർത്തി. പുറത്ത് നിന്നു ക്കാണാൻ ചെറിയ വീടാണെങ്കിലും അത്യാവശ്യം സൗകര്യങ്ങളുള്ള വലിയ ഒരു വീട് തന്നെയായിരുന്നു. മനോഹരമായ റൂമുകൾ എല്ലാ റൂമിലും ഫോട്ടോകൾ ഉണ്ട്, എല്ലാ ചിത്രങ്ങളും ഫോണിലേക്ക് പകർത്തി ഞങ്ങൾ തിരിചിറങ്ങാൻ തീരുമാനിച്ചു. നിരാശയ യായിരുന്നു ഫലം ആളൊഴിഞ്ഞ വീടല്ലാതെ ഞങ്ങൾക്ക് ഒന്നും കണ്ടെത്താനായില്ല. പെട്ടെന്ന് സ്റ്റെല്ല പിറകിൽ നിന്നും വിളിച്ചു. " ഹേയ്,ഇച്ചായ ഇതൊന്നു നോക്കിയേ, ഈ ടേബിളിന് താഴെ എന്തോ ഉണ്ടെന്ന് തോന്നുന്നു. അവിടെനിന്നു വെളിച്ചം കാണുന്നത് പോലെ, തിരിഞ്ഞു നടന്നു തുടങ്ങിയ ഞങ്ങൾ ആ വെളിച്ചത്തിനു പുറകെ ഇറങ്ങി. സ്തംഭിച്ചു പോയെന്ന് തന്നെ പറയാം. മുകളിലുള്ള വീടിനെക്കാൾ വലിയൊരു വീട് അതിന്റെ താഴെയുണ്ടായിരുന്നു. വീടിന്റെ പുറത്ത് നിന്നോ ഉള്ളിൽ നിന്നോ ഇങ്ങനെ ഒന്ന് ഉള്ളതിന് യാതൊരു സൂചനയുമില്ല. മുകളിലെ പോലെയല്ല ഇവിടെ ആരോ വരാറുണ്ട് നിൽക്കാറുണ്ട് സ്ഥിരതാമസം അല്ലെങ്കിലും അവിടെ ആളുണ്ടാവാറുള്ളതിന് തെളിവുകൾ അവിടെയുണ്ടായിരുന്നു. ഭക്ഷണാവശിഷ്ടങ്ങൾ വസ്ത്രങ്ങൾ ക്ലീൻ ബെഡ് സ്പെഷ്യലി പൊട്ടാത്തതും പൊടിയാത്തതുമായ കട്ടിലുകളും കസേരകളും വാഹ്.... മുകളിലെ അതെ ഫോട്ടോകൾ താഴെയുമുണ്ട് നല്ല ക്രിസ്റ്റൽ ക്ലിയർ ഫോട്ടോകൾ. ഒരു റൂം മാത്രം അടച്ചിട്ടിരുന്നു എത്ര ശ്രമിച്ചിട്ടും തുറക്കാൻ കഴിയാത്തത് കൊണ്ട് ജേക്കബ് അതും പൊളിച്ചു. പക്ഷെ! എന്റെ തോന്നലുകൾ എന്ന പോലെ അവിടെയുള്ള ഫോട്ടോകളിൽ നിറഞ്ഞു നിന്നത് മുഴുവൻ എന്റെ മക്കളും ഞാനും ഭർത്താവും പിന്നെ ആരാണെന്ന് അറിയാത്ത കൊറെ ആളുകളും ഒന്നും മനസിലാവാത്തത് പോലെ പരസ്പരം ഞങ്ങൾ നോക്കിയെങ്കിലും അവിടെ നിന്ന് ഞങ്ങൾ ഇറങ്ങി. ജേക്കബ് ഇറങ്ങിയപാടെ ആ ഫോട്ടോകൾ എല്ലാം സ്റ്റേഷനിൽ അയച്ചു ഡീറ്റെയിൽസ് കിട്ടുമോ എന്ന് നോക്കാൻ പറഞ്ഞു. ഞങ്ങൾ സ്റ്റെല്ലയുടെ വീട്ടിലേക്ക് പോയി അവിടെ അവരുടെ പേരെന്റ്സു ള്ളത് കൊണ്ട് മോനെ അവിടെയായിരുന്നു സേഫ് ആയിട്ട് ഇപ്പോൾ നിർത്താൻ പറ്റിയ ഒരേ ഒരു സ്ഥലം. എന്നാലും ഈ നാടിനെ പറ്റി ഒന്നും അറിയാതെ സാധാരണ സ്വപ്നങ്ങൾക്ക് വേണ്ടി വന്ന് ജീവിതം തുടങ്ങി ഞങ്ങൾ എങ്ങനെ ഒരാളുടെ റൂമിന്റെ ചുവരിൽ വന്നു. ശരിക്കും അവർ ആരാ... എന്തിനാ... ഉത്തരമില്ലാത്ത ചോദ്യങ്ങൾ എന്റുള്ളൂലച്ചു കൊണ്ടിരുന്നു. പ്രതീക്ഷയോടെ നോക്കി നിൽക്കുന്ന മോനെയാണ് വീട്ടിലേക്ക് കയറുമ്പോൾ തന്നെ കാണുന്നത്, അവന്റെ മുഖത്ത് നോക്കാൻ പോലും പറ്റുന്നില്ല എന്റെ മോള്.... അല്പ നേരം എല്ലാവരും നിശബ്ദമായി അങ്ങനെ ഇരുന്നു. സോഫയിൽ ഇരുന്ന എന്റെ മടിയിൽ മോൻ വന്നു കിടന്നു ഞാൻ അവന്റെ തലയിൽ തലോടി കൊണ്ടിരുന്നു ഞാനറിയാതെ നിറഞ്ഞ മിഴിനീർ കണങ്ങൾ അവന്റെ മുടിയെ ഈറനണിയിച്ചു കൊണ്ടിരുന്നു... റിങ് ചെയ്ത ഫോണുമെടുത്ത് ജേക്കബ് പുറത്തേക്ക് പോയി, ഫോണും സ്വിച്ച് ഓഫ്‌ ചെയ്തു ഇയാള് ഇത് എവിടെ ആയിരിക്കും ഇനി അതും ഇത് പോലെ വല്ലതും ആവുമോ, ഓഫീസിൽ വിളിച്ചിട്ടും ഈ ഒരാഴ്ച വന്നിട്ടില്ല ആരെയും വിളിച്ചിട്ടില്ല എന്നൊക്കെയാണ് അവരും പറയുന്നത്. എന്റെ ശ്വാസം പോലും ഒച്ചത്തിൽ ശബ്ദിച്ചു കൊണ്ടിരുന്നു. മടിയിൽ നിന്നും മോനും തേങ്ങുന്നത് കാണുമ്പോൾ എന്റെ ഹൃദയത്തിന്റെ കടിഞ്ഞാൺ നഷ്ടപ്പെടുകയാണ്. നിശബ്ദതതക്ക് വിരാമമിട്ടു കൊണ്ട് ജേക്കബ് കടന്നു വന്നു. 1995 ൽ കൊല്ലപ്പെട്ട ഫിലിപ്പ് ഫാമിലിയാണ് ആ ഫോട്ടോയിൽ ഉള്ളത്, കേസ് നിലനിന്നില്ല. പിന്നെ അതിന്റെ പിറകെ നടക്കാൻ ആരുമുണ്ടായിരുന്നില്ല എന്ന് തോന്നുന്നു. ആ കുടുംബത്തിലെ നാല് പേരന്ന് കൊല്ലപ്പെട്ടു. ഫിലിപ്പ് അവരുടെ ഭാര്യ സാറ ഫിലിപ്പ് മകൻ ഡേവിഡ് ഫിലിപ്പ് മകൾ ഡാനിയ ഫിലിപ്പ് ഒരാളും കൂടെ ഉണ്ടായിരുന്നു അന്നൊരു ഒന്നര വയസ്സ് മാത്രമുണ്ടായിരുന്ന കൈകുഞ്, ആ കുട്ടിയെ അന്നവർ വീടിന്റെ ഉള്ളിൽ എവിടെയോ ഒളിപ്പിച്ച നിലയിൽ പൊലീസ് കണ്ടെത്തിയതായിരുന്നു. പക്ഷെ!, കൊലപാതകം ആയത് കൊണ്ട് ആ കുട്ടിയെ ആരും ഏറ്റെടുത്തില്ല. അന്നത്തെ ഇൻസ്‌പെക്ടർ കലേബ് ജേക്കപ്പ് എന്ന് പറഞ്ഞൊരു ഉദ്യോഗസ്ഥൻ അവളെ ദത്ത്എടുത്ത് വളർത്തി എന്നൊക്കെയാണ് പറയുന്നത്. പിന്നെ ആർക്കും ഒന്നും അറിയില്ല അയാൾ എന്നോ റിട്ടേറ് ആയിട്ടുണ്ട്. അന്ന് ആ കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥർ ഒക്കെ വ്യത്യസ്ത നിലയിൽ മരണപ്പെട്ടു ചിലതൊക്കെ സൂയിസൈഡ് ആണ് രേഖപെടുത്തിയത് ചിലത് കൊലപാതകം. അങ്ങനെ ആ കേസ് ഏറ്റെടുക്കാൻ ആരും അന്ന് തയ്യാറായില്ല. അതും നമ്മുടെ കേസും ആയിട്ട് ബന്ധം ഉണ്ടാവുമെന്ന് എനിക്ക് തോന്നുന്നില്ല. നമ്മളൊക്കെ ഇവിടെ വന്ന് പെട്ടവരല്ലെ അവരൊക്കെ ഇവിടുത്തുകാരും നമുക്കൊന്നും ഇതൊന്നുമായി യാതൊരു ബന്ധവുമില്ലാതാനും. ഇതിപ്പോ ഞാൻ എവിടെ തുടങ്ങും എങ്ങനെ തുടങ്ങും എന്ന് ഒരു എത്തും പിടിയും കിട്ടാത്ത അവസ്ഥ കൂടുതൽ ആരോടും പറയാനും പറ്റില്ല.ഇങ്ങനത്തെ കേസ് ഒന്നും കൂടുതൽ പരസ്യമാക്കിയാൽ നമ്മുടെ കുട്ടിയുടെ സെക്യൂരിറ്റിയെ കൂടി അത് ബാധിക്കും. പിന്നെ ഒരാഴ്ചയായിട്ട് നിങ്ങളീ പറഞ്ഞ ക്ലാരയും മിസ്സിംഗ്‌ ആണ്. ആകെ മൊത്തം എന്തൊക്കെയോ എവിടെയോ എന്തോ പോലെ, എല്ലാം കേട്ടപ്പോൾ ആകെ ഒരു മരവിപ്പായിരുന്നു. എന്തൊക്കെയാ നടക്കുന്നെ എന്റെ മോളെവിടെ അവളുടെ അച്ഛനെവിടെ...ക്ലാരയും മിസ്സിംഗ്‌ ആണെന്ന് അറിഞ്ഞപ്പോൾ ഒരു പിടി വള്ളിയും കിട്ടാത്ത അവസ്ഥ പോലെ... വഴി ഉണ്ടാവുമെടോ, വിഷമിക്കണ്ട. ഞാൻ രഹസ്യമായി ആ വീടിന്റെ അടുത്തും നീ പറഞ്ഞ ക്ലാരയുടെ ഫ്ലാറ്റിലും ഓഫീസിലുമൊക്കെ ആളെ നിർത്തിയിട്ടുണ്ട് എന്തെങ്കിലും പോം വഴി കാണാതിരിക്കില്ല. പിന്നെ കേസ് സീരിയൽ മെർഡർ കേസിൽ ഉൾപ്പെടുത്തിയത് ആയിരുന്നു. ആ ഉടനെ അത്പോലെ ഇവിടെ ഒരുപാട് കൊലപാതകങ്ങൾ നടന്നിട്ടുണ്ട്, 2018 ലാണ് അത്പോലെത്തത് തോന്നിക്കുന്നത് അവസാനമായി നടന്നത്. അവരൊക്കെയും ഇവിടെത്തെ സിറ്റിസൺസ് ആണ്. ഫോൺ അടുത്ത് തന്നെ വെച്ചോ അവര് വിളിക്കും നോക്കാം എന്താണ് അവരുടെ ഡിമാൻഡ് എന്ന് അപ്പൊ കാര്യങ്ങൾ കുറച്ചൊക്കെ നമുക്ക് മനസിലാവും.ഏതായാലും അതും ഇതുമായും യാതൊരു ബന്ധവുമുണ്ടാവാൻ ചാൻസില്ല നീ അതാലോചിച്ചു ഇരിക്കേണ്ട. അവളെ അല്ല അവരെ രണ്ട് പോരെയും നമ്മൾ കണ്ടെത്തും... *തുടരും* *✍🏻mihras koduvally* ▪▪▪▪▪▪▪▪▪▪▪ *ISHQE-MADEENA* ◾◾◾◾◾◾◾◾◾◾◾
ShareChat QR Code
Download ShareChat App
Get it on Google Play Download on the App Store
11 likes
12 shares